Jun 16, 2009

മഹാത്മാവിന്റെ-ജാതിചിന്ത.

ഇന്ഡ്യയിലെ ജാതിവ്യവസ്ഥ വിശകലനം ചെയ്യുന്നരണ്ടു മഹത്തുക്കളെ കാണാം സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പകുതിയില്‍,തിലകന്റെ ഒഴിവില്‍ നേത്രുത്ത്വ ത്തിലെത്തിയ,പിന്നിട്-രാഷ്ട്റപിതാവും ,മഹാത്മാവുമൊക്കയായ,ഗാന്ധിജി. രണ്ടാമന്‍,ഭരണഘടനാശില്പിയും ,ആദ്യനിയമമന്ത്രിയുമായിരുന്ന,മര്‍ദ്ധിത ജനകോടികളൂടെ-ബാബസാഹിബ് അം ബേദ്ക്കര്‍. ബാബാസാഹിബ്:@അധ:ക്രിതജാതിക്കാര്‍ ജാതിവ്യവസ്ഥയുടെ ഒരു ഉപോല്‍പ്പന്നമാണ്-ജാതിവ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം അധക്രിതജാതിക്കാര്‍ നിലനില്‍ക്കും ,ഇതില്‍നിന്നുള്ളമോചനം ജാതിവ്യവസ്ഥയേ നശിപ്പിക്കയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.(!933) മാഹാത്മാവ്:@-ശരീരത്തില്‍ ഒരുവ്രിത്തികെട്ടമുഴയുണ്ടായതു കൊണ്ട് ശരീരം - തന്നേ നശിപ്പിക്കേണ്ടതുണ്ടോ..? അയിത്തം ജാതിവ്യവസ്ഥയുടെ ഫലമല്ല.ഹിന്ദുമതത്തില്‍ അടിഞ്ഞുകൂടി അതിനെ ദ്രവിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളര്‍-കീഴാളര്‍ വ്യവസ്തക്കെതിരായ സമരമാണ്. അയിത്ത ത്തിനെതിരേയുള്ള സമരം . ജാതിവ്യവസ്ഥയെ നിലനിര്‍ത്തികോണ്ടുതന്നെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നുമു- ള്ളവിത്യാസം നശിപ്പിക്കാന്‍ അയിത്തമെന്ന മാലിന്യം തുടച്ചുനീക്കി ഹിന്ദുമതത്തേ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നായുരുന്നു മഹത്മാവിന്റെ നിലപാട്.മിശ്രവിവാഹത്തേയോ,മിശ്രഭോജനത്തേയോ അനുകൂലിച്ചില്ല. ഈവാക്കുകള്‍ കേള്‍ക്കുക."ഞാനൊരിക്കലും മുഹമ്മദീയനോടൊ,ക്രിസ്ത്യാനിയോടോ ശണ്ഠകൂടിയിട്ടില്ല.അവരുടെ വീടുകളില്‍ നിന്ന് പഴങ്ങളല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല."ദേശീയപുരോഗതിക്ക്,മിശ്രവിവാഹവും ,മിശ്രഭോജനവും ആവശ്യമാണന്ന ആശയം പാശ്ചാത്യനാടുകളില്‍ നിന്ന് വന്ന അന്ധവിശ്വാസമാണ്.ഹിന്ദുസം സ്കാരത്തിന്റെ ഉന്നതി അതാണ്. (മനസ്സിലായില്ലേ..?സഹോദരന്‍അയ്യപ്പന്‍ എത്രകണ്ട് മ്ളേച്ചനായിരുന്നു.)