Aug 7, 2012

ജാതിപരാമർശം നിരുപദ്രകരമോ..?

നെല്ലിയാമ്പതി വിഷയം,പൊതു ചർച്ചിയിലേക്കു കടക്കുന്നത്,കേരളകോൺഗ്രസ് നേതാവും ചീഫ് വിപ്പുമായ പീസീ.ജോർജും,കോൺഗ്രസ് എം.എൽ.എ.ശ്രീ.ടി.എൻ.പ്രതാപനും തമ്മിലുള്ള ‘ഒടക്ക്’കാരണമാണ്.മീൻപിടിത്തം കുലത്തൊഴിലായ സമുദായത്തിൽ പിറന്ന(ധീവരൻ) പ്രതാപൻ,മത്സ്യതൊഴിലാളികളുടെ കാര്യം പറഞ്ഞാൽ മതി എന്നു പറയുമ്പോൾ,കേരള സമൂഹം വെച്ചുപുലർത്തുന്ന ജാതി/വംശ ധാരണകളെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.കുറേകാലം മുമ്പ്,സഖാവ്.വീഎസ്-ആഞ്ചലോസിനെ പരാമർശിക്കുമ്പോൾ’കടപ്പൊറത്ത് മീൻപെറുക്കി’നടന്ന ചെറുക്കൻ എന്നാണ് വിശേഷിപ്പിച്ചത്.ഈ രണ്ടു പരാമർശങ്ങളിലും ,‘നൊന്തത്’ ആ യുവരാഷ്ട്രീയ പ്രവർത്തകർക്കും,അവരുടെ സമുദായത്തിനും മാത്രമാണ്.അടുത്ത കാലത്താണല്ലോ,ഇതേ ജോർജ്ജ്,മുൻ മന്ത്രി ഏ.കെ.ബാലനെ പരിഹസിക്കാൻ’പട്ടിജാതിക്കാരൻ’എന്നു വിശേഷിപ്പിച്ചത്.അതിൽ,ഭരണകഷിയെ തല്ലാൻ ‘വടി’അന്വേക്ഷിക്കുകയായിരുന്നു എൽ.ടി.എഫ്.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ,ഡോ.എം.എ.കുട്ടപ്പൻ എം.എൽ.എ യെ ‘ഹരിയങ്കുട്ടപ്പൻ’എന്നു പരാമർശിക്കുമ്പോഴും,അഭിമാനക്ഷതം തോന്നിയത് ആ വ്യക്തികൾക്കും അവരുടെ സമുദായത്തിനും മാത്രമാണ്.എന്താണിതിനു കാരണം?
               ഇന്ത്യൻ സമൂഹത്തിന്റെ ‘പൊതു ബോധം’ഒരിക്കലും കീഴാള ജാതിസമുദായങ്ങളെ അധികാരി കളായി കാണാൻ തയ്യാറില്ലന്നാണ്.അത്,സർക്കാർ ഉദ്യോഗത്തിലും-ഭരണാധികാരത്തിലും ഒരുപോലാണ്.അതിൽ,മാക്സിസ്റ്റ്-ഗാന്ധിയൻ-വിശാലഹിന്ദു വ്യത്യാസം കാണാൻ കഴിയില്ല.1959-ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ,പള്ളിക്കാരും-ജന്മി-നായർമാടമ്പിമാരും കൈകോർത്തു നടത്തിയ’വിമോചനസമര‘മെന്ന ആഭാസത്തിൽ ഉയർന്നു വന്ന മുദ്രാവാക്യത്തിൽ ഇങ്ങനേയുമുണ്ടായിരുന്നു.”തമ്പ്രാനെന്നു വിളിപ്പിക്കും,പാളേൽ കഞ്ഞികുടിപ്പിക്കും.” “ചാത്തൻ പൂട്ടാൻ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടേ”.ഒരു വിശദീകരണവും ആവശ്യമില്ലാത്ത ഇത്തരം വാദത്തിന്റെ,ആധുനിക വാചകമാണ്,ജോർജ്ജ്-പ്രതാപനോട് പറയുന്നത്’മത്സ്യതൊഴിലാളി’കളുടെ കാര്യം നോക്കിയാൽ മതിയെന്ന്.
                ഇവിടെ ഭരണ-പ്രതിപക്ഷ കക്ഷികൾ പങ്കുവെക്കുന്ന ‘പൊതുവികാരം’ചർച്ചയാവേണ്ടതുണ്ട്.ആധുനിക ജാനാധിപത്യ ഭരണ-സമര രംഗങ്ങളിലെല്ലാം മുഖ്യസാന്നിദ്ധ്യമായിരുന്നത്,വിഭവാധികാരമുള്ള സമുദായങ്ങളായിരുന്നു.നായർ-സവർണ ക്രിസ്ത്യാനി-ഈഴവ-മുസ്ലീം ,എന്നീ സമുദായങ്ങൾ ഭരണജാതി കളായതാണ് യാഥാർത്ഥ്യം.ഇതിൽ കീഴോട്ടുള്ള ജാതിസമൂഹങ്ങൾക്ക് പലപ്പോഴും പ്രാതിനിത്യമേകിട്ടാറില്ല.ഭരണഘടനാ പരിരക്ഷയാൽ ദലിതുകൾക്ക് പതിനാലു സീറ്റുകിട്ടും.ഒരു മന്ത്രിയും(ഇപ്രാവശ്യം യു.ഡി.എഫ് കുടുങ്ങിപോയി,ഒരേഒരു വനിതാ എം.എൽ.എ. പട്ടികവർഗത്തിലുള്ള കുമാരി.ജയലക്ഷിയായിരുന്നു.അവരെ മന്ത്രിയുമാക്കേണ്ടി വന്നു.‌-സ്ത്രീകളുടെ കാര്യവും അതുപോലെ,ജനസംഖ്യയിൽ പകുതിയുള്ള സമൂഹത്തിന്-ഒരേഒരു മന്ത്രിയെ കനിഞ്ഞു നൽകാറുണ്ട്) ഇവിടെ വരുന്ന ഒരു ജനപ്രതിനിധി പോലും,അവരുടെ സമുദായ വിഷയം വരുമ്പോൾ തികഞ്ഞ ‘മതേതര ജനാധിപത്യ’വാദികളാകും.എന്നാൽ കേരള കോൺഗ്രസിന് അത് ബാധകമല്ല.ആ പാർട്ടിയുടെ പിറവിതന്നെ ,നായർ-ക്രിസ്ത്യൻ വൻ-കിട കർഷകന്റെ താല്പര്യം സംരക്ഷിക്കാനുള്ളതാണ്.കുട്ടനാടൻ കാർഷികമേഖലയിലും,കിഴക്കൻ തോട്ടം മേഖലയിലും നിർണായക സ്വാദീനമുള്ളതിനാൽ.ഇടതു-വലതു മുന്നണി സംവിധാനത്തിൽ ഇവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.നെല്ലിയാമ്പതിയിൽ’പാവം പിടിച്ച തോട്ടം കർഷകരെ(മുതലാളി എന്നു പരാമർശിക്കരുത്) സംരക്ഷിക്കാൻ ഈ പാർട്ടിക്കു ബാധ്യതയുണ്ട്.എന്നാൽ അടുക്കള പൊളിച്ച് ശവമടക്കേണ്ടിവരുന്ന ദലിതരുൾപ്പെടുന്ന കീഴാള ജാതികളെ നേരിടാൻ കക്ഷിവിത്യാമില്ലാതെ ഒന്നിക്കുന്ന കാഴ്ച ‘ചെങ്ങറയിൽ’ഉൾപ്പെടെ കേരള സമൂഹം കാണുന്നുണ്ട്.

Jun 12, 2012

അക്ഷരവെളിച്ചത്തിന്റെ നാൾവഴികൾ.

വാരാദ്യമാധ്യമത്തിൽ വന്നൊരു  ലേഖനം.,കീഴാള രാഷ്റ്റ്രീയത്തിന്റെ സൂക്ഷമതല വിശകലനത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ്.പത്തനംതിട്ട ജില്ലയിലെ,റാന്നി താലൂക്കിന്റെ മലയോര പ്രദേശത്ത്,മലവേടൻ സമുദായത്തിൽ പെട്ട ഇ.കെ.കേശവൻ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വിഷയം.അക്ഷരവെളിച്ചം വീശാതിരുന്ന ആദിവാസി സമൂഹത്തെ,അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ,കാട്ടുകമ്പുകളും തേക്കിലയും കൊണ്ട് നാലു പള്ളികൂടങ്ങൾ ഉണ്ടാക്കി.1957-ൽ ഈ നാലുസ്കൂളും സർക്കാർ ഏറ്റെടുത്തു.ഏഴാംക്ലാസ്സുകാരനായ അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചു.(ലേഖനം മുഴുവൻ വായിച്ചാലേ അദ്ദേഹം നേരിട്ട പ്രതിസന്ധികളുടെ ഒരറ്റമെങ്കിലും കാണാനാകൂ)
                    കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട,കീഴാള ജാതിസമൂഹങ്ങളുടെ ,മനുഷ്യാവകാശ-വിദ്യാഭ്യാസാവകാശ പോരാട്ടങ്ങളുടെ തുടർച്ചതന്നെയായിരുന്നു.,ഇ.കെ.കേശവന്റേതും.ഇതിനും നാലുപതിറ്റാണ്ടു മുമ്പ് ശ്രീ.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പൊതു വിദ്യാലയപ്രവേശനത്തിനു വേണ്ടി നടത്തിയ പോരാട്ടം,ഇന്ത്യയിലെ ആദ്യത്തെ കാർഷിക കലാപത്തിലാണ് അവസാനിച്ചത്.അയ്യങ്കാളിയെ പോലെതന്നെ മറ്റ് ഇതര സമൂദായ നേതാക്കളും സ്വന്തമായി പള്ളികൂടങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് ഈ വിഷയത്തെ നേരിട്ടത്.പറയ സമുദായ നേതാവ് ,ശ്രീ.കാവാരികുളം കണ്ടങ്കുമാരൻ,അമ്പത്തിയാറ് പള്ളികൂടങ്ങളാണ് ,തിരുവിതാംകൂറിന്റെ പലഭാഗത്തായി സ്ഥാപിച്ചത് .ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗങ്ങൾ കൂടുതലും ഇത്തരം സ്കൂളുകൾക്ക് ഗ്രാന്റ് കിട്ടുന്നതിനു വേണ്ടിയായിരുന്നു.മറ്റൊരാൾ പൊയ്കയിൽ അപ്പച്ചനായിരുന്നു.രണ്ട് ഇംഗ്ലീഷ് പള്ളികൂടങ്ങളൂൾപ്പെടെ എട്ടു സ്കൂളുകൾ സ്ഥാപിച്ചു.ഇതിൽ ഒന്നൊഴികെ എല്ലാം പൂട്ടി.ഇത്തരം അനേകം സ്കൂളുകളും(സങ്കപള്ളികൂടങ്ങൾ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്)കൃസ്ത്യൻ മിഷനറിമാരുടെ പള്ളിതന്നെ പള്ളികൂടമാക്കി ക്കൊണ്ടു നടന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളാണ്,ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും കീഴാള ജാതിസമൂഹങ്ങൾ  നേടിയെന്നു പറയാനും മാത്രമുള്ള നേട്ടം.മിഷനറി സ്കൂളിലൊഴിച്ചുള്ള മറ്റ് അയിത്തജാതികളുടെ ഒന്നും രണ്ടു ക്ലാസുകളുള്ള പള്ളികൂടത്തിലെ വധ്യാന്മാർക്കുള്ള ചിലവ് നാട്ടിൽ നിന്നും പിടിയരി പിരിച്ചും,കൊയ്യുന്ന പാടത്തുനിന്നും ,കപ്പകാലായിൽ നിന്നും പതമായി കിട്ടുന്നതായിരുന്നു.സഹനങ്ങളുടേയും,കഷ്ടപ്പാടിന്റേയും,കരുതലുകളുടെതുമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ദലിത് ജനസമൂഹം.വിഭവാധികാരത്തിൽ നിന്നും പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ട ഈ സമൂഹം ഇന്ന്  അടുക്കളയിൽ ശവമടക്കേണ്ടുന്ന ഗതിയിലാണ്.നിരന്തരം പോരാട്ടങ്ങളിലൂടെ കടന്നു പോകേണ്ടുന്ന ഗതികേട് ഇന്ത്യയിൽ മറ്റേത് സമൂഹത്തിനുണ്ട്..?

May 23, 2012

തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ശത്രു.

ഇത് സഖാവ് കുഞ്ഞമ്പായി.
മുക്കാൽ നൂറ്റാണ്ട് കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് ,സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ട്രിയേറ്റ്  മെമ്പറായി.ഇപ്പോൾ ശിക്ഷാകാലാവധിയിലാണ്.ഇപ്പോൾ വയസ് എൺപത്തിയേഴ്.സംസാരശേഷി തീരെയില്ല.ഓർമ്മശക്തിക്ക് കാര്യമായ തകരാറൊന്നുമില്ല.

തിരിവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനായി ആദ്യകാല കമ്മ്യൂണിസ്റ്റുപാർട്ടി സംഘാടകനായി,പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ .മുഴുവൻ സമയവും പാർട്ടി.ഭാര്യ കൂലിപ്പണിയെടുത്ത് കുഞ്ഞുങ്ങളെ വളർത്തി.മക്കളെങ്ങും എത്തിയില്ല.മക്കളുടെ ചെറിയ വരുമാനത്തിൽ കഴിയുന്നു.ദോഷം പറയരുതല്ലോ.പാർട്ടി ആയിരം രൂഫാ ‘പെൻഷൻ’കൊടുക്കുന്നുണ്ട്.എന്റെ പിതാവിന്റെ(ഇന്നില്ല)ഉറ്റ മിത്രമായിരുന്നു.അതുകൊണ്ട് ഞങ്ങളോട് വല്യ വാത്സ്ല്യമാണ്.സമകാലീനരിൽ  പ്രശസ്ഥരായത്,വി.എസ്.അച്ചുതാനന്ദനും,പി.കെ.കുഞ്ഞച്ചനും(ഇന്നില്ല-എം.പി യായി,കേന്ദ്രകമ്മിറ്റിയിലും ഉണ്ടായിരുന്നു).
കഴിഞ്ഞദിവസം വീട്ടിൽ പോയി കണ്ടപ്പോൾ പറഞ്ഞ ഒരേഒരാഗ്രഹം ചെങ്കോടി പുതച്ച് വലിയചുടുകാട്ടിൽ പോകണം.അതു നടക്കുമ്മോ..?ആർക്കറിയാം.
ഞാനപ്പോൾ ഓർത്തത് നൃപൻ ചക്രവർത്തിയെയാണ്.അവസാന ദിവസം ശിക്ഷ ഇളവുചെയ്ത് ചെങ്കോടി പുതപ്പിക്കാൻ മഹാമനസ്കത കാട്ടിയ മഹത്തായ പ്രസ്ഥാനമാണ് സി.പി.എം.
നാല്പതുകളിലെ കർഷകതൊഴിലാളി സമരത്തിന്റെ,കഥയില്ലായ്മയുടെ കഥ പറഞ്ഞ് പിള്ളാരെ ബോറടിപ്പിക്കാൻ ഇനി അധികമാരുമില്ല.പുതിയ തലമുറയുടേ മിടുക്കിനൊത്തു വളരാൻ കഴിയാത്തവർ പുറത്തുപോകണമെന്ന് പീള്ളാരു പറയാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.കൂട്ടാക്കാത്തവരെ ‘ക്യാപിറ്റൽ പണിഷ്മെന്റ്’നടത്തണമെന്ന് പരസ്യമായി പറയുകയും ചെയ്തു.
അച്ചുതാനന്ദൻ ഒഴികെ ,ആരെങ്കിലും പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ,കർഷകതൊഴിലാളി സംഘടനാ രംഗത്തുനിന്നവർ ഉണ്ടോ..? അറിവുള്ളവർ പറയുക.
എൺപതുകളിൽ ,വിദ്ധ്യർത്ഥി-യുവജന സംഘടനയിൽ നിന്നും,സി.ഐ.റ്റി.യു-സർവീസ് സംഘടനാ രംഗത്തു നിന്നും വന്നവർ പാർട്ടിയിൽ മേൽകൈ നേടി.പിന്നീട് സിഐടിയു വും ഒഴിവാ‍കുന്ന കാഴ്ചയാണ് കണ്ടത്.അതുകൊണ്ടുതന്നെ സഖാവ് കുഞ്ഞമ്പായിയെ ഒഴിവാക്കിയതിൽ തെറ്റുപറയാനുമില്ല.കട്ടങ്കാപ്പിയും(കട്ടൻ കപ്പയും)പരിപ്പുവടയും കാലഹരണപ്പെട്ടത് പുതു നേതൃത്വം ഓർമ്മിപ്പിക്കേണ്ടിവരും.