Jul 15, 2009

കവിത

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്; ഒരച്ഛനും കാത്തതുകൊണ്ടല്ല കാക്കയും പുള്ളും റാഞ്ചാതിരുന്നത്. ഒരുവീട്ടുകാരിയും അരുമയോടെ തിറ്റിതന്നിട്ടുമല്ല വളര്‍ന്നത്. ചോരയുണങ്ങാത്ത കൈകള്‍ നീണ്ടുവരുമ്പോള്‍ മെല്ലെ ഓടാനാണുമത്സരം ;ആദ്യം പിടികൊടുക്കാന്‍. തൂക്കാന്‍നേരമാണ്‍ പേരിടല്‍;ഒന്നെണൂറ്,രണ്ടേകാല്‍,രണ്ടറുനൂറ്.. പ്ളാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന് മുറിഞ്ഞ കഴുത്തുകുത്തി എണ്ണിക്കൊണ്ട് രണ്ടോമൂന്നോ പിടയ്ക്കു. തൊണ്ടയിലുടക്കാത്ത തുണ്ടങ്ങളായ്,ഷിമ്മിക്കൂടില്‍ തൂങ്ങിയാടി വീട്ടിലേക്കു പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല; ജീവന്റെ ചൂട് മുഴുവനായും .