Aug 7, 2012

ജാതിപരാമർശം നിരുപദ്രകരമോ..?

നെല്ലിയാമ്പതി വിഷയം,പൊതു ചർച്ചിയിലേക്കു കടക്കുന്നത്,കേരളകോൺഗ്രസ് നേതാവും ചീഫ് വിപ്പുമായ പീസീ.ജോർജും,കോൺഗ്രസ് എം.എൽ.എ.ശ്രീ.ടി.എൻ.പ്രതാപനും തമ്മിലുള്ള ‘ഒടക്ക്’കാരണമാണ്.മീൻപിടിത്തം കുലത്തൊഴിലായ സമുദായത്തിൽ പിറന്ന(ധീവരൻ) പ്രതാപൻ,മത്സ്യതൊഴിലാളികളുടെ കാര്യം പറഞ്ഞാൽ മതി എന്നു പറയുമ്പോൾ,കേരള സമൂഹം വെച്ചുപുലർത്തുന്ന ജാതി/വംശ ധാരണകളെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.കുറേകാലം മുമ്പ്,സഖാവ്.വീഎസ്-ആഞ്ചലോസിനെ പരാമർശിക്കുമ്പോൾ’കടപ്പൊറത്ത് മീൻപെറുക്കി’നടന്ന ചെറുക്കൻ എന്നാണ് വിശേഷിപ്പിച്ചത്.ഈ രണ്ടു പരാമർശങ്ങളിലും ,‘നൊന്തത്’ ആ യുവരാഷ്ട്രീയ പ്രവർത്തകർക്കും,അവരുടെ സമുദായത്തിനും മാത്രമാണ്.അടുത്ത കാലത്താണല്ലോ,ഇതേ ജോർജ്ജ്,മുൻ മന്ത്രി ഏ.കെ.ബാലനെ പരിഹസിക്കാൻ’പട്ടിജാതിക്കാരൻ’എന്നു വിശേഷിപ്പിച്ചത്.അതിൽ,ഭരണകഷിയെ തല്ലാൻ ‘വടി’അന്വേക്ഷിക്കുകയായിരുന്നു എൽ.ടി.എഫ്.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ,ഡോ.എം.എ.കുട്ടപ്പൻ എം.എൽ.എ യെ ‘ഹരിയങ്കുട്ടപ്പൻ’എന്നു പരാമർശിക്കുമ്പോഴും,അഭിമാനക്ഷതം തോന്നിയത് ആ വ്യക്തികൾക്കും അവരുടെ സമുദായത്തിനും മാത്രമാണ്.എന്താണിതിനു കാരണം?
               ഇന്ത്യൻ സമൂഹത്തിന്റെ ‘പൊതു ബോധം’ഒരിക്കലും കീഴാള ജാതിസമുദായങ്ങളെ അധികാരി കളായി കാണാൻ തയ്യാറില്ലന്നാണ്.അത്,സർക്കാർ ഉദ്യോഗത്തിലും-ഭരണാധികാരത്തിലും ഒരുപോലാണ്.അതിൽ,മാക്സിസ്റ്റ്-ഗാന്ധിയൻ-വിശാലഹിന്ദു വ്യത്യാസം കാണാൻ കഴിയില്ല.1959-ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ,പള്ളിക്കാരും-ജന്മി-നായർമാടമ്പിമാരും കൈകോർത്തു നടത്തിയ’വിമോചനസമര‘മെന്ന ആഭാസത്തിൽ ഉയർന്നു വന്ന മുദ്രാവാക്യത്തിൽ ഇങ്ങനേയുമുണ്ടായിരുന്നു.”തമ്പ്രാനെന്നു വിളിപ്പിക്കും,പാളേൽ കഞ്ഞികുടിപ്പിക്കും.” “ചാത്തൻ പൂട്ടാൻ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടേ”.ഒരു വിശദീകരണവും ആവശ്യമില്ലാത്ത ഇത്തരം വാദത്തിന്റെ,ആധുനിക വാചകമാണ്,ജോർജ്ജ്-പ്രതാപനോട് പറയുന്നത്’മത്സ്യതൊഴിലാളി’കളുടെ കാര്യം നോക്കിയാൽ മതിയെന്ന്.
                ഇവിടെ ഭരണ-പ്രതിപക്ഷ കക്ഷികൾ പങ്കുവെക്കുന്ന ‘പൊതുവികാരം’ചർച്ചയാവേണ്ടതുണ്ട്.ആധുനിക ജാനാധിപത്യ ഭരണ-സമര രംഗങ്ങളിലെല്ലാം മുഖ്യസാന്നിദ്ധ്യമായിരുന്നത്,വിഭവാധികാരമുള്ള സമുദായങ്ങളായിരുന്നു.നായർ-സവർണ ക്രിസ്ത്യാനി-ഈഴവ-മുസ്ലീം ,എന്നീ സമുദായങ്ങൾ ഭരണജാതി കളായതാണ് യാഥാർത്ഥ്യം.ഇതിൽ കീഴോട്ടുള്ള ജാതിസമൂഹങ്ങൾക്ക് പലപ്പോഴും പ്രാതിനിത്യമേകിട്ടാറില്ല.ഭരണഘടനാ പരിരക്ഷയാൽ ദലിതുകൾക്ക് പതിനാലു സീറ്റുകിട്ടും.ഒരു മന്ത്രിയും(ഇപ്രാവശ്യം യു.ഡി.എഫ് കുടുങ്ങിപോയി,ഒരേഒരു വനിതാ എം.എൽ.എ. പട്ടികവർഗത്തിലുള്ള കുമാരി.ജയലക്ഷിയായിരുന്നു.അവരെ മന്ത്രിയുമാക്കേണ്ടി വന്നു.‌-സ്ത്രീകളുടെ കാര്യവും അതുപോലെ,ജനസംഖ്യയിൽ പകുതിയുള്ള സമൂഹത്തിന്-ഒരേഒരു മന്ത്രിയെ കനിഞ്ഞു നൽകാറുണ്ട്) ഇവിടെ വരുന്ന ഒരു ജനപ്രതിനിധി പോലും,അവരുടെ സമുദായ വിഷയം വരുമ്പോൾ തികഞ്ഞ ‘മതേതര ജനാധിപത്യ’വാദികളാകും.എന്നാൽ കേരള കോൺഗ്രസിന് അത് ബാധകമല്ല.ആ പാർട്ടിയുടെ പിറവിതന്നെ ,നായർ-ക്രിസ്ത്യൻ വൻ-കിട കർഷകന്റെ താല്പര്യം സംരക്ഷിക്കാനുള്ളതാണ്.കുട്ടനാടൻ കാർഷികമേഖലയിലും,കിഴക്കൻ തോട്ടം മേഖലയിലും നിർണായക സ്വാദീനമുള്ളതിനാൽ.ഇടതു-വലതു മുന്നണി സംവിധാനത്തിൽ ഇവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.നെല്ലിയാമ്പതിയിൽ’പാവം പിടിച്ച തോട്ടം കർഷകരെ(മുതലാളി എന്നു പരാമർശിക്കരുത്) സംരക്ഷിക്കാൻ ഈ പാർട്ടിക്കു ബാധ്യതയുണ്ട്.എന്നാൽ അടുക്കള പൊളിച്ച് ശവമടക്കേണ്ടിവരുന്ന ദലിതരുൾപ്പെടുന്ന കീഴാള ജാതികളെ നേരിടാൻ കക്ഷിവിത്യാമില്ലാതെ ഒന്നിക്കുന്ന കാഴ്ച ‘ചെങ്ങറയിൽ’ഉൾപ്പെടെ കേരള സമൂഹം കാണുന്നുണ്ട്.