Jan 31, 2010

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.
(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് ,സം   



വരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന

പ്രതീക്ഷയാണ്)

    ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും

വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന

ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക

പരിഗണനയാണ് സംവരണം.സ്വതന്ത്ര ഇന്ത്യയിലെ  അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌

നല്‍കിവരുന്നു.
    ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം  പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌

അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ്  നീഗ്രോകള്‍‌ക്ക്

ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല.സംവരണം എന്ന

ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ

പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു.എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക

സംവരണം’എന്നആശയത്തിന് ,സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും  പിന്തുണ

പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന

ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
    മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം  അവയുടെ

കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള

ജീവതന്മാത്രകളാണന്നുകണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല.ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ ,1953-ല്‍‌

ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും

വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and

Environment)തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ ,ഇന്നത്

പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്.ഈ അറിവ്

എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
  മുന്നേറണമെങ്കില്‍‌.
       വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌

സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി

തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല,ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ

വലുതാണത്രേ!.ഭൂമുഖത്തെ  മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.
മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും

സങ്കീര്‍‌ണ്ണമായിരിക്കും.അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും

പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌

സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌(studies based on population jenetics)മാത്രമെ മനുഷ്യനില്‍‌

നടത്താനാകൂ.ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ

പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ്  നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി

പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം

സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.
നീതിമാന്റെ കണക്കു പുസ്തകം.
     സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം

.അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ

പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌

ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും

നമുക്കനുമാനിക്കേണ്ടിവരും.മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെ ബൌദ്ധീകജീനുകള്‍‌

അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്.ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി

നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം.ഇന്നത്തെ ഇന്ത്യയിലെ

സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി

വിദൂരമാക്കുന്നു.കൊല്ലത്ത്-മയ്യനാടും,തലശേരിയും(അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌

ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്.ഈഴവരും ,തീയ്യരെന്നും

കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌

മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌

നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും.അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ

സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത

വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും,അവരില്‍‌ എത്രശതമാനം 

ഈഴവരും,മുസ്ലീമുകളും,മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ

അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌

പോരേ..?ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ,കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
         ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം

നടപ്പിലാക്കിയിട്ടുള്ളത്.സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ

രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍

ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന്

തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത

സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ

സ്ഥാപനങ്ങളും,റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌,സ്വര്‍‌ണ്ണകടകള്‍‌

തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു

കണക്കെടുപ്പു നടത്തിയാല്‍‌,അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌

“പോലെ വായിക്കപ്പെടും.എന്തായാലും  എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണ്ടിരിക്കുമ്പോള്‍‌ എവിടയോ,എന്തോ

ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന

ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത്

പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

Jan 28, 2010

നാരായണ ഗുരു നവോത്ഥാന നായകനോ ?


കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം  സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍  തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍  അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍  സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചിട്ടുമില്ല.

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
                     ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതിനശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതി ബ്നശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമന കാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹള്‍കള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക്  36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
            നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല. ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്.