Jul 17, 2009

കറുപ്പിനെ വാഴ് ത്തുന്ന വരോട്: എം .ബി.മനോജിന്റെ കവിത.

കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ? അവര്‍ക്കറിയില്ല പൂവുകളവരെ നോക്കിചിരിക്കുന്നുണ്ടന്ന് കുഴിയാനകള്‍ വീടിനുചുറ്റും വളരുന്നുണ്ടന്ന് ഇരട്ടവാലിയും ,വണ്ടും ,ഊച്ചാളിയും ഓമനിക്കാനല്ല ഇറങ്ങിനടക്കുന്നതെന്ന്. അവര്‍ക്കറിയില്ല പാത്രം ചുളുങ്ങിപോവുന്നത് വസ്ത്രം ചുളുങ്ങിപോവുന്നത് നൂലു പഴകി പൊട്ടുന്നത് ചെരുപ്പു തേഞ്ഞു തീരുന്നത് കാലില്‍ മൊരിഞ്ച് വളരുന്നത് മോന്ത വിയര്‍ത്തിരിക്കുന്നത് അവരോട് ഇഷടമില്ലാത്തതുകൊണ്ടാണന്ന്. അവര്‍ക്കറിയില്ല.ഇല്ലെരിഞ്ഞും കരിചിണുങ്ങുന്നുവെന്ന്. ചേര വഴി മാറുവെന്ന്. മണ്ണെണ്ണ വിളക്കില്‍ ഒരു മരുഭൂമിയുണ്ടന്ന്. പ്രഭാതത്തെ വെറും കൈയോടെ സ്വീകരികരുതെന്ന്. കറികത്തിയുടെ മൂര്‍ച്ച കൂട്ടേണ്ടത് ചട്ടിയുടെ വക്കില്‍ രാകിയല്ലന്ന്. ബീഡിവാങ്ങാന്‍ മക്കളെ വിടരുതന്ന് ചോറുകലം ഉടയ്ക്കരുതന്ന് അവര്‍ക്കറിയില്ല. എത്ര നൂറ്റാണ്ടായി കുതിര്‍ന്നു തുടങ്ങിയട്ടന്ന്. എത്രവെള്ളം മാറികുളിച്ചുവെന്ന് എത്ര വള്ളം മാറി കയറിയെന്ന്. എത്രയെണ്ണം വന്നുപോയെന്ന്. എത്ര പേര്‍ക്ക് വെച്ചു വിളമ്പിയെന്ന്. എത്രതവണ നഖത്തില്‍ മഷി പുരണ്ടന്ന് അവര്‍ക്കറിയില്ല എല്ലാ സൂര്യനും കരുണതരില്ലെന്ന് എല്ലാരാത്രികളും സുന്ദരികളല്ലന്ന് കൂട്ടുകാര തുറന്നുപറയുക ഞങ്ങളെ നിങ്ങള്‍ക്കിഷടമാണോ..?

ജനാധിപത്യം -ദലിതരില്‍

ജനാധിപത്യം ഒരുപാശ്ചാത്യ ഉദാര തത്വചിന്തയാണ്.ഇതിന്റെ സുവര്‍ണ്ണമുല്യങ്ങള്‍പരിചയപ്പെടുത്തി ഭരണഘടന രൂപപ്പെടുത്തിയ മഹാനായ വ്യക്തിയാണ്- ഡോ.ബി.ആര്‍.അം ബേദ്ക്കര്‍.ജനാധിപത്യത്തില്‍ ,ഒരു വ്യക്തിക്ക് ഒരു വോട്ട് ശരിയാണ്.എന്നാല്‍ ഇന്ത്യയില്‍ നിലനിന്ന ജാതിവ്യവസ്ഥയുടെ കിരാതവാഴചയില്‍ വ്യക്തിക്ക് വില പലതാണ്.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും (1930,31,32)അദ്ദേഹമിത് ശക്തമായി അവതരിപ്പിച്ചു.എന്നാല്‍ ഗാന്ധിയുടെ മരണം വരെയെന്ന നിരാഹാരസമരത്തിനു മുമ്പില്‍ പിടിച്ചുനില്കാനായില്ല.നാമമാത്രമായി സം വരണ മണ്ഡലങ്ങള്‍ സ്രിഷ്ഠിച്ചു. അം ബേദ്ക്കറെ നന്നായി ഉപയോഗിച്ചു പുറത്താക്കിയ ഒരിന്ത്യയാണിന്ന്.ഭരണഘടനാന്തരം അം ബേദ്ക്കറെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുവാന്‍ മത്സരിക്കുകയായിരുന്നു,സവര്‍ണ്ണ-കോണ്‍ഗ്രസ്സ്.1951-ല്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ഡില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പുറത്തുവന്നു.പത്രക്കാരുടെ ചോദ്യത്തിന്-ഇങ്ങനെ പ്രതികരിച്ചു."ദൈവത്തെ പ്രതിഷ്ഠിക്കാന്‍,ശ്രീകോവില്‍ തീര്‍ത്തു.പക്ഷെ ദൈവത്തെ കുടിയിരുത്തും മുമ്പ് ചെകുത്താന്‍മാര്‍ അവിടെ കുടിയിരുന്നു." 1952-ല്‍ ഇന്ത്യയില്‍ ആദ്യപൊതുതിരഞ്ഞെടുപ്പുനടന്നു.അം ബേദ്ക്കര്‍ മത്സരിച്ച സം വരണ മണ്ഡലത്തില്‍ കോണ്‍ഗ്ഗ്രസ് എന്‍.എസ്.കചേല്‍ക്കര്‍ എന്നയാളെ നിര്‍ത്തി ബാബാസാഹിബിനെ തോല്‍പ്പിക്കയുണ്ടായി.1953-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ,ബോര്‍ക്കര്‍(പത്താം ക്ളാസ്സുപോലുമില്ലായിരുന്നു.)എന്നയാളെ നിര്‍ത്തി തോല്പിച്ചു.ജനാധിപത്യ ഭരണഘടന അതിന്റെ സ്രിഷ്ഠാവിനെ വധിക്കുന്ന അപൂര്‍വകാഴ്ച.അതിനദ്ദേഹം പ്രതികരിച്ചതിങ്ങനെ"മഹാഭാരതം വേണ്ടിവന്നപ്പോള്‍ വ്യാസനേയും ,രാമായണം വേണ്ടിവന്നപ്പോള്‍ വാല്മീകിയേയും ,ഭരണഘട്ന വേണ്ടിവന്നപ്പോള്‍ എന്നേയും ഉപയോഗപ്പെടുത്തി."