Mar 29, 2013

കമ്മ്യൂണിസ്റ്റുകൾ ചരിത്രം പഠിക്കേണ്ടതില്ലേ..?

കമ്മ്യൂണിസ്റ്റുകൾ ചരിത്രം പഠിക്കേണ്ടതില്ലേ..?
ഇങ്ങനെയൊരാശങ്ക പങ്കുവെയ്കേണ്ടി വന്നത് ‘നേർ രേഖ’എന്ന ചർച്ചാ ഗ്രൂപ്പിലെ ചില കമന്റുകൾ കണ്ടതിനാലാണ്(..http://www.facebook.com/groups/nerrekha/) കമ്മ്യൂണിസ്റ്റു വിശ്വാസികൾ ഒന്നടങ്കം പറഞ്ഞുവെക്കുന്നൊരു കാര്യം-മാറു മറക്കാനുള്ള അവകാശം,വഴി നടക്കാനുള്ള അവകാശം,വിദ്യാഭ്യാസത്തിനുള്ള അവകാശം,കുടികിടപ്പവകാശം--എന്നിത്യാതി അവകാശങ്ങൾ നേടിത്തന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും അവരുടെ ഭരണകൂടവുമാണന്ന് ശങ്കയില്ലാതെ പ്രഖ്യാപിക്കുന്നു.ഇതെത്രമാത്രം വസ്തുതാപരമാണന്ന് പാർട്ടി ക്ലാസ്സുകളും-പാർട്ടി സാഹിത്യവും മാത്രം ശീലിച്ചവരോട് തർക്കിച്ചിട്ട് കാര്യമില്ല.അതുകൊണ്ടാണ് ഈ പോസ്റ്റ്.
മാറുമറക്കാനുള്ള അവകാശം:
         19-)0 നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ തിരുവിതാംകൂറിൽ ബ്രിട്ടിഷ്കാർ മതവൽക്കരണവും തുടങ്ങി.1807-ലാണ് കന്യാകുമാരിക്കടുത്ത് മൈലാടി എന്നസ്ഥലത്ത് എൽ എം എസ് പള്ളി സ്ഥാപിക്കുന്നത്.നാടാർ/ചാന്നാർ-പറയർ-പുലയർ-കുറവർ-ഐനവർ-എന്നീ ജാതി സമൂഹങ്ങളെ പള്ളിയിൽ ചേർക്കുകയും,മതപഠനത്തോടൊപ്പം വിദ്യാഭ്യാസം കൊടുക്കകയുമുണ്ടായി.ആഴ്ച്ചയിൽ ഏഴുദിവസവും ഊഴിയം വേലചെയ്തിരുന്നവർ,ഞായറാഴ്ച പള്ളിയിൽ പോകുന്നതും,ഒരുങ്ങികെട്ടി(പള്ളിയുടെ രീതിയിൽ ജംബറും -ചട്ടയുമിട്ട്)പോകുന്നത് സ്വാഭാവികമായും തമ്പുരാക്കന്മാർക്ക് സുഖിച്ചില്ല.നാട്ടിൽ വലിയതോതിൽ സംഘർഷമുണ്ടായി.ഇത് ശ്രദ്ധയിൽ പെട്ട റെസിഡ്ന്റ് സായ്പ് ,കൊട്ടാരത്തിനു കത്തയച്ചു.അതിൻപ്രകാരം 1818-ൽ വിളമ്പരമുണ്ടായി..പള്ളിയിൽ ചേരുന്നവർക്ക് മേലുടുപ്പു ധരിക്കാം,എന്നാൽ മേൽജാതികളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കണം.വിളമ്പരമുണ്ടായിട്ടും സംഘർഷത്തിനു കുറവുണ്ടായില്ല.അങ്ങനെയാണ് 1822-ൽ ചാ‍ന്നാർ കലാപം രൂപം കൊള്ളുന്നത്..1853-ൽ വൈകുണ്ഠ സ്വാമിയുടെ പ്രസ്ഥാനത്തോടെ തിരുവിതാം കൂറിലെങ്ങും ഈ ചലനം എത്തുകയും പുതിയ തെളിച്ചം വരുകയുമുണ്ടായി(നീട്ടുന്നില്ല..അന്ന് കമ്മ്യൂണിസ്റ്റുപാർട്ടിയുണ്ടായിരുന്നോ..സഖാക്കളെ..?)
വഴിനടക്കാനുള്ള അവകാശം.
          വഴി നടക്കാനുള്ള അവകാശം സ്ഥാപിച്ചതും കമ്മ്യൂണിസ്റ്റുകളാണന്ന തമാശ പറയുന്ന സഖാക്കൾ അറിയേണ്ട ചില വസ്തുതകളൂണ്ട്.ഏതെങ്കിലും ഒരു ധാരയിൽ മാത്രമായിരുന്നില്ല,ഈ കലാപങ്ങൾ വികസിച്ചത്.പൊതു വഴി എന്ന സങ്കല്പം തന്നെ ആധുനികമാണ്.അമ്പലത്തിലേക്കുള്ള വഴി,കൊട്ടാരത്തിലേക്ക്-ജന്മി ഗ്രഹത്തിലേക്ക്-കോടതികളിലേക്ക് എന്നിങ്ങനെയായിരുന്നു വഴികൾ.തിരുവിതാംകോട് രാജാവിനെ ,ക്ഷാമകാലത് നെല്ലുകൊടുത്തുസഹായിക്കുന്ന ആലുമൂട്ടിൽ ചാന്നാർ വിദേശത്തുനിന്നൊരു കാറുവാങ്ങി.ഡ്രൈവർ-നായർ.കാറിനകത്ത് ‘ഞെളി’ഞ്ഞിരിക്കുമ്പോഴും മുക്കാൽ ഭാഗവും നടപ്പുതന്നെ.കാരണം,രണ്ടുനാഴിക പോകുമ്പോഴേക്കും ഒരമ്പലം കാണും-ഇറങ്ങി കുറുക്കുവഴി നടന്ന് വഴിയിലെത്തുമ്പോൾ നായർ കാറുമായി കാത്തുനിൽക്കും.ഇതായിരുന്നു പൊതുവഴിയുടെ അവസ്ഥ.സഖാക്കളെ,ഇതിനെ നേരിട്ട കീഴാളജാതി സമൂഹങ്ങളുടെ പ്രതിരോധങ്ങൾ രേഖപ്പെടുത്തിയതിനുമെത്രയോ കൂടുതലാണ്.(വിസ്താരഭയം..എന്നെ വിലക്കുന്നു.മറ്റൊരു പോസ്റ്റ് വേണ്ടിവരും).ഈ ധാരയിലുള്ള ചരിത്രപരമായ അടയാളപ്പെടൽ നടന്നത് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയാണ്.പൊതുവഴിയിൽ അവകാശം സ്ഥാപിച്ചത് തന്റേടമുള്ള കൂട്ടുകാരോടൊത്ത് രാജവീധിയിലൂടെ വില്ലുവണ്ടി ഓടിച്ചത് വെല്ലുവിളിച്ചു തന്നെയാണ്..അതെല്ലാം സഖാക്കൾക്കും അറിയാം,പക്ഷേ പറയില്ല.അതാണ് പാർടി നയം.(അന്നും കമ്മ്യൂണിസ്റ്റുപാർട്ടി ജനിച്ചിട്ടില്ല.)
വിദ്യാഭ്യാസത്തിനുള്ള അവകാശം
       വിദ്യാഭ്യാസവും ആധുനിക സങ്കല്പമാണ്.കൊളൊണിയൽ മൂലധനത്തിന്റെ വ്യാപനത്തിന്-മതവൽക്കരണം പോലെതന്നെ കീഴ്തട്ടിലേക് അക്ഷരവെളിച്ചം പായിക്കേണ്ടതുണ്ടായിരുന്നു.മിഷണറിമാർ അതിനുവേണ്ടിചെയ്ത് ത്യാഗത്തിന്റേയും കഠിന പരിശ്രമങ്ങളുമാണ് മലയാളിയുടെ ആധുനിക പൌരത്വം.വെള്ളക്കാരാണ് നമുക്ക് സന്യാസം തന്നതെന്ന് ശ്രീനാരായണഗുരുവിനെ കൊണ്ടു പറയിച്ചത് ഈ സത്യം മനസ്സിലായതിനാലാണ്(സഖാക്കൾക്ക് കത്താൻ..പിന്നേയും സമയമെടുക്കും)പള്ളികളെല്ലാം..പള്ളികൂടങ്ങളാക്കിയ പ്രോട്ടസ്റ്റന്റ് സഭക്കാർ അടിത്തട്ട് ജനതയിൽ നിന്നും മഹാപ്രതിഭകളേയും കണ്ടെത്തിയിരുന്നു.ഇവിടെ നവോത്ഥാനത്തിന്റെ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നപ്പോൾ ,തിരുവിതാം കൂറിലെ ചീഫ് അക്കൌണ്ട് ഓഫീസർ ജ്ഞാനജോഷ്വാ എന്ന പരിവർത്തിത പറയനായിരുന്നു.(ഇംഗ്ലണ്ടിൽ പോയി അക്കൌണ്ടസിപഠിച്ച് ഉയർന്ന സ്ഥാനം അലങ്കരിക്കുമ്പോൾ..അയ്യങ്കാളി പത്തു ബീയേക്കാരെകുറിച്ച് സ്വപ്നം കാണുന്നതേയുണ്ടായിരുന്നുള്ളു.)അന്നും ഇവിടെ കമ്മ്യൂണിസ്റ്റുകൾ ജനിച്ചിട്ടില്ല.നീണ്ട മൂന്നുവർഷത്തെ രക്തകലാപത്തിനൊടുവിൽ വിദ്യാഭ്യാസാവകാശം ഭരണകൂടം അംഗീകരിച്ചു.(നീട്ടുന്നില്ല)
കുടികിടപ്പവകാശം
         കുടികിടപ്പവകാശം..ഇത് കമ്മ്യൂണിസ്റ്റ്കൾക്ക് അവകാശപ്പെട്ടതു തന്നെ.തലമുറകളോളം കാർഷിക മേഖലയിലെ കൂലിതൊഴിലാളികളായിരുന്ന കീഴജാതി സമൂഹങ്ങളെ ,കുടികളിലേക്ക് കുടിയിരുത്തുകയ്യും,മിച്ചം വന്നവരെ മിച്ചഭൂമികണ്ടെത്തി ,ലക്ഷം -ഹരിജൻ-ഗിരിജൻ-അംബേദ്ക്കർ-കോളനിയിലേക്ക് കുടുക്കിയിട്ടതിന്റെ അവകാശം,തീർച്ചയായും കമ്മ്യൂനിസ്റ്റുകൾക്കുള്ളതാണ്.അവിടെകിടന്ന് പുഴുത്തുനാറി വംശനാശം വരുമെന്ന് അവർക്കറിയാമായിരുന്നു.ഭൂപരിഷ്ക്കരണം നടപ്പിലാക്കുമ്പോൾ കൃഷിഭൂമി കർഷകന് എന്നു തീരുമാനിച്ചു.എന്നാൽ തലമുറകളോളം ജീവിതോപാദിയായ കാർഷികവൃത്തിക്കാരായ കീഴ്ജാതികൾക്ക് കൂടി ഭൂമികൊടുക്കണം എന്നു പറയാൻ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടായിരുന്നില്ല(പി.കെ.കുഞ്ഞച്ചനും,ചാത്തൻ മാസ്റ്റ്രും,പി.കെ.രാഘവനും..എന്നു വേണ്ട നേതൃത്വത്തിലേക്ക് വന്ന ഒരുത്തനും ഈ ആവശ്യം ഉന്നയിച്ചില്ല.ഉന്നയിച്ചവരെ പുറത്താക്കി)
തിരുവിതാം കൂറിന്റെ ചരിത്രത്തിൽ 1868-വരെ ക്രയവിക്രയ ബാധ്യതയോടെ വൻ കരം പിരിക്കാവുന്ന രീതിയിൽ നാടാർ/ചാന്നാർ മുതൽ താഴോട്ടുള്ള കീഴ് ജാതികൾക്ക് ഭൂമി കൊടുത്തിരുന്നു.(വിസ്താര ഭയം..നീട്ടുന്നില്ല)എന്നാൽ ജനാധിപത്യ സർക്കാരിന്റെകീഴിൽ(വിപ്ലവസർക്കാരിന്റെ കീഴിലും--)ശവമടക്കാൻ അടുക്കള പൊളിക്കേണ്ടുന്ന ഗതികേട് ഈ ജനത്തിന് എങ്ങനെയുണ്ടായി എന്ന് പൊന്നു സഖാക്കൾ ഒന്നാലോചിക്കണം..ബാക്കി..ചർച്ചയുടെ ഗതി അനുസരിച്ച്..ലത്സലാം..സഖാക്കളേ..

        

Aug 7, 2012

ജാതിപരാമർശം നിരുപദ്രകരമോ..?

നെല്ലിയാമ്പതി വിഷയം,പൊതു ചർച്ചിയിലേക്കു കടക്കുന്നത്,കേരളകോൺഗ്രസ് നേതാവും ചീഫ് വിപ്പുമായ പീസീ.ജോർജും,കോൺഗ്രസ് എം.എൽ.എ.ശ്രീ.ടി.എൻ.പ്രതാപനും തമ്മിലുള്ള ‘ഒടക്ക്’കാരണമാണ്.മീൻപിടിത്തം കുലത്തൊഴിലായ സമുദായത്തിൽ പിറന്ന(ധീവരൻ) പ്രതാപൻ,മത്സ്യതൊഴിലാളികളുടെ കാര്യം പറഞ്ഞാൽ മതി എന്നു പറയുമ്പോൾ,കേരള സമൂഹം വെച്ചുപുലർത്തുന്ന ജാതി/വംശ ധാരണകളെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.കുറേകാലം മുമ്പ്,സഖാവ്.വീഎസ്-ആഞ്ചലോസിനെ പരാമർശിക്കുമ്പോൾ’കടപ്പൊറത്ത് മീൻപെറുക്കി’നടന്ന ചെറുക്കൻ എന്നാണ് വിശേഷിപ്പിച്ചത്.ഈ രണ്ടു പരാമർശങ്ങളിലും ,‘നൊന്തത്’ ആ യുവരാഷ്ട്രീയ പ്രവർത്തകർക്കും,അവരുടെ സമുദായത്തിനും മാത്രമാണ്.അടുത്ത കാലത്താണല്ലോ,ഇതേ ജോർജ്ജ്,മുൻ മന്ത്രി ഏ.കെ.ബാലനെ പരിഹസിക്കാൻ’പട്ടിജാതിക്കാരൻ’എന്നു വിശേഷിപ്പിച്ചത്.അതിൽ,ഭരണകഷിയെ തല്ലാൻ ‘വടി’അന്വേക്ഷിക്കുകയായിരുന്നു എൽ.ടി.എഫ്.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ,ഡോ.എം.എ.കുട്ടപ്പൻ എം.എൽ.എ യെ ‘ഹരിയങ്കുട്ടപ്പൻ’എന്നു പരാമർശിക്കുമ്പോഴും,അഭിമാനക്ഷതം തോന്നിയത് ആ വ്യക്തികൾക്കും അവരുടെ സമുദായത്തിനും മാത്രമാണ്.എന്താണിതിനു കാരണം?
               ഇന്ത്യൻ സമൂഹത്തിന്റെ ‘പൊതു ബോധം’ഒരിക്കലും കീഴാള ജാതിസമുദായങ്ങളെ അധികാരി കളായി കാണാൻ തയ്യാറില്ലന്നാണ്.അത്,സർക്കാർ ഉദ്യോഗത്തിലും-ഭരണാധികാരത്തിലും ഒരുപോലാണ്.അതിൽ,മാക്സിസ്റ്റ്-ഗാന്ധിയൻ-വിശാലഹിന്ദു വ്യത്യാസം കാണാൻ കഴിയില്ല.1959-ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ,പള്ളിക്കാരും-ജന്മി-നായർമാടമ്പിമാരും കൈകോർത്തു നടത്തിയ’വിമോചനസമര‘മെന്ന ആഭാസത്തിൽ ഉയർന്നു വന്ന മുദ്രാവാക്യത്തിൽ ഇങ്ങനേയുമുണ്ടായിരുന്നു.”തമ്പ്രാനെന്നു വിളിപ്പിക്കും,പാളേൽ കഞ്ഞികുടിപ്പിക്കും.” “ചാത്തൻ പൂട്ടാൻ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടേ”.ഒരു വിശദീകരണവും ആവശ്യമില്ലാത്ത ഇത്തരം വാദത്തിന്റെ,ആധുനിക വാചകമാണ്,ജോർജ്ജ്-പ്രതാപനോട് പറയുന്നത്’മത്സ്യതൊഴിലാളി’കളുടെ കാര്യം നോക്കിയാൽ മതിയെന്ന്.
                ഇവിടെ ഭരണ-പ്രതിപക്ഷ കക്ഷികൾ പങ്കുവെക്കുന്ന ‘പൊതുവികാരം’ചർച്ചയാവേണ്ടതുണ്ട്.ആധുനിക ജാനാധിപത്യ ഭരണ-സമര രംഗങ്ങളിലെല്ലാം മുഖ്യസാന്നിദ്ധ്യമായിരുന്നത്,വിഭവാധികാരമുള്ള സമുദായങ്ങളായിരുന്നു.നായർ-സവർണ ക്രിസ്ത്യാനി-ഈഴവ-മുസ്ലീം ,എന്നീ സമുദായങ്ങൾ ഭരണജാതി കളായതാണ് യാഥാർത്ഥ്യം.ഇതിൽ കീഴോട്ടുള്ള ജാതിസമൂഹങ്ങൾക്ക് പലപ്പോഴും പ്രാതിനിത്യമേകിട്ടാറില്ല.ഭരണഘടനാ പരിരക്ഷയാൽ ദലിതുകൾക്ക് പതിനാലു സീറ്റുകിട്ടും.ഒരു മന്ത്രിയും(ഇപ്രാവശ്യം യു.ഡി.എഫ് കുടുങ്ങിപോയി,ഒരേഒരു വനിതാ എം.എൽ.എ. പട്ടികവർഗത്തിലുള്ള കുമാരി.ജയലക്ഷിയായിരുന്നു.അവരെ മന്ത്രിയുമാക്കേണ്ടി വന്നു.‌-സ്ത്രീകളുടെ കാര്യവും അതുപോലെ,ജനസംഖ്യയിൽ പകുതിയുള്ള സമൂഹത്തിന്-ഒരേഒരു മന്ത്രിയെ കനിഞ്ഞു നൽകാറുണ്ട്) ഇവിടെ വരുന്ന ഒരു ജനപ്രതിനിധി പോലും,അവരുടെ സമുദായ വിഷയം വരുമ്പോൾ തികഞ്ഞ ‘മതേതര ജനാധിപത്യ’വാദികളാകും.എന്നാൽ കേരള കോൺഗ്രസിന് അത് ബാധകമല്ല.ആ പാർട്ടിയുടെ പിറവിതന്നെ ,നായർ-ക്രിസ്ത്യൻ വൻ-കിട കർഷകന്റെ താല്പര്യം സംരക്ഷിക്കാനുള്ളതാണ്.കുട്ടനാടൻ കാർഷികമേഖലയിലും,കിഴക്കൻ തോട്ടം മേഖലയിലും നിർണായക സ്വാദീനമുള്ളതിനാൽ.ഇടതു-വലതു മുന്നണി സംവിധാനത്തിൽ ഇവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.നെല്ലിയാമ്പതിയിൽ’പാവം പിടിച്ച തോട്ടം കർഷകരെ(മുതലാളി എന്നു പരാമർശിക്കരുത്) സംരക്ഷിക്കാൻ ഈ പാർട്ടിക്കു ബാധ്യതയുണ്ട്.എന്നാൽ അടുക്കള പൊളിച്ച് ശവമടക്കേണ്ടിവരുന്ന ദലിതരുൾപ്പെടുന്ന കീഴാള ജാതികളെ നേരിടാൻ കക്ഷിവിത്യാമില്ലാതെ ഒന്നിക്കുന്ന കാഴ്ച ‘ചെങ്ങറയിൽ’ഉൾപ്പെടെ കേരള സമൂഹം കാണുന്നുണ്ട്.

Jun 12, 2012

അക്ഷരവെളിച്ചത്തിന്റെ നാൾവഴികൾ.

വാരാദ്യമാധ്യമത്തിൽ വന്നൊരു  ലേഖനം.,കീഴാള രാഷ്റ്റ്രീയത്തിന്റെ സൂക്ഷമതല വിശകലനത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ്.പത്തനംതിട്ട ജില്ലയിലെ,റാന്നി താലൂക്കിന്റെ മലയോര പ്രദേശത്ത്,മലവേടൻ സമുദായത്തിൽ പെട്ട ഇ.കെ.കേശവൻ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വിഷയം.അക്ഷരവെളിച്ചം വീശാതിരുന്ന ആദിവാസി സമൂഹത്തെ,അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ,കാട്ടുകമ്പുകളും തേക്കിലയും കൊണ്ട് നാലു പള്ളികൂടങ്ങൾ ഉണ്ടാക്കി.1957-ൽ ഈ നാലുസ്കൂളും സർക്കാർ ഏറ്റെടുത്തു.ഏഴാംക്ലാസ്സുകാരനായ അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചു.(ലേഖനം മുഴുവൻ വായിച്ചാലേ അദ്ദേഹം നേരിട്ട പ്രതിസന്ധികളുടെ ഒരറ്റമെങ്കിലും കാണാനാകൂ)
                    കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട,കീഴാള ജാതിസമൂഹങ്ങളുടെ ,മനുഷ്യാവകാശ-വിദ്യാഭ്യാസാവകാശ പോരാട്ടങ്ങളുടെ തുടർച്ചതന്നെയായിരുന്നു.,ഇ.കെ.കേശവന്റേതും.ഇതിനും നാലുപതിറ്റാണ്ടു മുമ്പ് ശ്രീ.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പൊതു വിദ്യാലയപ്രവേശനത്തിനു വേണ്ടി നടത്തിയ പോരാട്ടം,ഇന്ത്യയിലെ ആദ്യത്തെ കാർഷിക കലാപത്തിലാണ് അവസാനിച്ചത്.അയ്യങ്കാളിയെ പോലെതന്നെ മറ്റ് ഇതര സമൂദായ നേതാക്കളും സ്വന്തമായി പള്ളികൂടങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് ഈ വിഷയത്തെ നേരിട്ടത്.പറയ സമുദായ നേതാവ് ,ശ്രീ.കാവാരികുളം കണ്ടങ്കുമാരൻ,അമ്പത്തിയാറ് പള്ളികൂടങ്ങളാണ് ,തിരുവിതാംകൂറിന്റെ പലഭാഗത്തായി സ്ഥാപിച്ചത് .ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗങ്ങൾ കൂടുതലും ഇത്തരം സ്കൂളുകൾക്ക് ഗ്രാന്റ് കിട്ടുന്നതിനു വേണ്ടിയായിരുന്നു.മറ്റൊരാൾ പൊയ്കയിൽ അപ്പച്ചനായിരുന്നു.രണ്ട് ഇംഗ്ലീഷ് പള്ളികൂടങ്ങളൂൾപ്പെടെ എട്ടു സ്കൂളുകൾ സ്ഥാപിച്ചു.ഇതിൽ ഒന്നൊഴികെ എല്ലാം പൂട്ടി.ഇത്തരം അനേകം സ്കൂളുകളും(സങ്കപള്ളികൂടങ്ങൾ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്)കൃസ്ത്യൻ മിഷനറിമാരുടെ പള്ളിതന്നെ പള്ളികൂടമാക്കി ക്കൊണ്ടു നടന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളാണ്,ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും കീഴാള ജാതിസമൂഹങ്ങൾ  നേടിയെന്നു പറയാനും മാത്രമുള്ള നേട്ടം.മിഷനറി സ്കൂളിലൊഴിച്ചുള്ള മറ്റ് അയിത്തജാതികളുടെ ഒന്നും രണ്ടു ക്ലാസുകളുള്ള പള്ളികൂടത്തിലെ വധ്യാന്മാർക്കുള്ള ചിലവ് നാട്ടിൽ നിന്നും പിടിയരി പിരിച്ചും,കൊയ്യുന്ന പാടത്തുനിന്നും ,കപ്പകാലായിൽ നിന്നും പതമായി കിട്ടുന്നതായിരുന്നു.സഹനങ്ങളുടേയും,കഷ്ടപ്പാടിന്റേയും,കരുതലുകളുടെതുമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ദലിത് ജനസമൂഹം.വിഭവാധികാരത്തിൽ നിന്നും പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ട ഈ സമൂഹം ഇന്ന്  അടുക്കളയിൽ ശവമടക്കേണ്ടുന്ന ഗതിയിലാണ്.നിരന്തരം പോരാട്ടങ്ങളിലൂടെ കടന്നു പോകേണ്ടുന്ന ഗതികേട് ഇന്ത്യയിൽ മറ്റേത് സമൂഹത്തിനുണ്ട്..?

May 23, 2012

തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ശത്രു.

ഇത് സഖാവ് കുഞ്ഞമ്പായി.
മുക്കാൽ നൂറ്റാണ്ട് കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് ,സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ട്രിയേറ്റ്  മെമ്പറായി.ഇപ്പോൾ ശിക്ഷാകാലാവധിയിലാണ്.ഇപ്പോൾ വയസ് എൺപത്തിയേഴ്.സംസാരശേഷി തീരെയില്ല.ഓർമ്മശക്തിക്ക് കാര്യമായ തകരാറൊന്നുമില്ല.

തിരിവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനായി ആദ്യകാല കമ്മ്യൂണിസ്റ്റുപാർട്ടി സംഘാടകനായി,പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ .മുഴുവൻ സമയവും പാർട്ടി.ഭാര്യ കൂലിപ്പണിയെടുത്ത് കുഞ്ഞുങ്ങളെ വളർത്തി.മക്കളെങ്ങും എത്തിയില്ല.മക്കളുടെ ചെറിയ വരുമാനത്തിൽ കഴിയുന്നു.ദോഷം പറയരുതല്ലോ.പാർട്ടി ആയിരം രൂഫാ ‘പെൻഷൻ’കൊടുക്കുന്നുണ്ട്.എന്റെ പിതാവിന്റെ(ഇന്നില്ല)ഉറ്റ മിത്രമായിരുന്നു.അതുകൊണ്ട് ഞങ്ങളോട് വല്യ വാത്സ്ല്യമാണ്.സമകാലീനരിൽ  പ്രശസ്ഥരായത്,വി.എസ്.അച്ചുതാനന്ദനും,പി.കെ.കുഞ്ഞച്ചനും(ഇന്നില്ല-എം.പി യായി,കേന്ദ്രകമ്മിറ്റിയിലും ഉണ്ടായിരുന്നു).
കഴിഞ്ഞദിവസം വീട്ടിൽ പോയി കണ്ടപ്പോൾ പറഞ്ഞ ഒരേഒരാഗ്രഹം ചെങ്കോടി പുതച്ച് വലിയചുടുകാട്ടിൽ പോകണം.അതു നടക്കുമ്മോ..?ആർക്കറിയാം.
ഞാനപ്പോൾ ഓർത്തത് നൃപൻ ചക്രവർത്തിയെയാണ്.അവസാന ദിവസം ശിക്ഷ ഇളവുചെയ്ത് ചെങ്കോടി പുതപ്പിക്കാൻ മഹാമനസ്കത കാട്ടിയ മഹത്തായ പ്രസ്ഥാനമാണ് സി.പി.എം.
നാല്പതുകളിലെ കർഷകതൊഴിലാളി സമരത്തിന്റെ,കഥയില്ലായ്മയുടെ കഥ പറഞ്ഞ് പിള്ളാരെ ബോറടിപ്പിക്കാൻ ഇനി അധികമാരുമില്ല.പുതിയ തലമുറയുടേ മിടുക്കിനൊത്തു വളരാൻ കഴിയാത്തവർ പുറത്തുപോകണമെന്ന് പീള്ളാരു പറയാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.കൂട്ടാക്കാത്തവരെ ‘ക്യാപിറ്റൽ പണിഷ്മെന്റ്’നടത്തണമെന്ന് പരസ്യമായി പറയുകയും ചെയ്തു.
അച്ചുതാനന്ദൻ ഒഴികെ ,ആരെങ്കിലും പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ,കർഷകതൊഴിലാളി സംഘടനാ രംഗത്തുനിന്നവർ ഉണ്ടോ..? അറിവുള്ളവർ പറയുക.
എൺപതുകളിൽ ,വിദ്ധ്യർത്ഥി-യുവജന സംഘടനയിൽ നിന്നും,സി.ഐ.റ്റി.യു-സർവീസ് സംഘടനാ രംഗത്തു നിന്നും വന്നവർ പാർട്ടിയിൽ മേൽകൈ നേടി.പിന്നീട് സിഐടിയു വും ഒഴിവാ‍കുന്ന കാഴ്ചയാണ് കണ്ടത്.അതുകൊണ്ടുതന്നെ സഖാവ് കുഞ്ഞമ്പായിയെ ഒഴിവാക്കിയതിൽ തെറ്റുപറയാനുമില്ല.കട്ടങ്കാപ്പിയും(കട്ടൻ കപ്പയും)പരിപ്പുവടയും കാലഹരണപ്പെട്ടത് പുതു നേതൃത്വം ഓർമ്മിപ്പിക്കേണ്ടിവരും.



Feb 18, 2011

ദലിത് ആത്മീയതയുടെ ചില ദൃശ്യങ്ങള്‍.


സഭാനേതൃത്വം.മുന്‍ നിര
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (P.R.D.S)സ്ഥാപകന്‍ ശ്രീകുമാര ഗുരുദേവന്റെ (പൊയ്കയില്‍ അപ്പച്ചന്‍) 133-)മത് ജന്മദിനാഘോഷങ്ങള്‍, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ നടന്നു.

ധ്യതിരുവിതാംകൂറിലെ കീഴാള ജനസമൂഹത്തിന്റെ ആത്മീയാന്വേഷത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്, അപ്പച്ചനും അതോടൊപ്പം സഭയും. എല്ലാത്തരം മനുഷ്യാവകാശങ്ങളില്‍ നിന്നും പിഴുതെറിഞ്ഞ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസത്തിന്റെയും, സാംസ്കാരിക  ഏകീകരണത്തിന്റെതുമായ പുതിയ പാതയും വഴിവിളക്കുമായിരുന്നു അപ്പച്ചന്‍. നൂറ്റാണ്ടുകള്‍ അടിമത്വത്തിലും അജ്ഞതയിലും കുടിങ്ങി കിടന്ന ഒരു സമൂഹത്തെ ഒരു 'ജനത’യെ നിലയില്‍ പ്രത്യശാസ്ത്രപരമായി പുന:സംഘടിപ്പിച്ചതിന്, ചരിത്രത്തില്‍ അടയാളപ്പെടുകയായിരുന്നു അപ്പച്ചനും സഭയും.
             
കൊളോണിയല്‍ ആധുനികത നല്‍കിയ പുതിയ സാമൂഹ്യസ്ഥലികളില്‍, 'മതവല്‍ക്കരണം' എന്ന സാദ്ധ്യത ഉപയോഗിച്ച് പ്രോട്ടസ്റ്റന്റ് സഭകളിലേക്ക് വ്യാപകമായി ഇഴുകിച്ചേര്‍ന്ന കീഴാള ജാതി സമൂഹങ്ങളെ 'പുതുക്രിസ്ത്യാനി’യെന്ന അയിത്താചരണത്തിലൂടെ, പ്രത്യേകം പള്ളിയും, പട്ടവും സ്ഥാപിക്കുന്നതിനെതിരെ, മാര്‍ത്തോമാ സഭയില്‍ നിന്നും, പതിമൂന്ന് ഉപദേശിമാരോടൊപ്പം 'വേര്‍പാടു'സഭയില്‍ ചേരുകയും, സ്വന്തമായി സഭയും സ്ഥാപനങ്ങളും സംഘടിപ്പിച്ച്,
അയിത്ത ജാതിക്കാരന്റെ, പ്രതീക്ഷയും-പ്രത്യാശയുമായി മാറുകയായിരുന്നു അപ്പച്ചനും ഒപ്പം സഭയും. പരസ്പരം വിഘടിച്ചു നിന്ന പതിനാലോളം 'അയിത്ത ജാതി'കള്‍ക്ക് സഹോദര്യത്തിന്റെ, പാരസ്പര്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നത്, ചരിത്രത്തില്‍ നിന്നായിരുന്നു.'ആദിയര്‍ ജനത'യെന്ന പരികല്പന, സാമൂഹ്യവും-സാംസ്കാരികവും-സാമ്പത്തികവുമായി ഉയരാന്‍ പറ്റിയ ഊര്‍ജം നല്‍കി. ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗങ്ങള്‍, ഈ വിഷയത്തിലുള്ള അപ്പച്ചന്റെ വീക്ഷണത്തെ വ്യക്തമാക്കുന്നു. കേരളത്തിന്റെ 'നവോത്ഥാന'വഴികളില്‍, ദലിതര്‍ നടന്നടുത്ത ചരിത്രത്തില്‍ രേഖപ്പെടുത്തിയ പേരുകളില്‍, പൊയ്കയില്‍ അപ്പച്ചന് സമുന്നതമായ സ്ഥാനമുണ്ട്.


ചിലചിത്രങ്ങള്‍.

സഭയിലെ യുവജനങ്ങള്‍ ‘കുമാര ദാസ സംഘം’
ഘോഷയാത്രയില്‍ .







ഘോഷയാത്രയ്ക്ക്  മിഴിവേകാന്‍ സഭാംഗങ്ങളുടെ കലാപ്രകടനങ്ങള്‍.

അടിമവിഷയം ദൃശ്യവല്‍കരിക്കുന്നു.


വിവിധ ശാഖകള്‍ -താളമേളത്തോടെ ഘോഷയാത്രക്ക് .
വിശുദ്ധ മണ്ഡപത്തിന്റെ മാതൃക.

സമ്മേളന നഗരിയില്‍ നേരത്തേ സ്ഥലം പിടിച്ച സഭാംഗങ്ങള്‍.

അടിമ വിഷയത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍.
അപ്പനേയും അമ്മയേയും കൊണ്ടുപോയപ്പോള്‍ അനാഥരായ കുഞ്ഞുങ്ങള്‍.

Dec 3, 2010

ഇംഗ്ലീഷ് ഭാഷയും കീഴാള സമൂഹങ്ങളും

മെക്കാളെ പ്രഭുവിനും ഒരു അമ്പലം.
(സി.എസ്.സലീല്‍-സമകാലിക മലയാളം വാരികയില്‍ കൊടുത്ത കുറിപ്പാണിത്)
          സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ളതല്ല.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇംഗ്ലീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ
ആര്‍ക്കിടെക്റ്റായ മെക്കാളയുടെ പ്രതിമയുള്ള ക്ഷേത്രമാണ് സ്വതന്ത്ര ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ബ്രീട്ടീഷ് 
ഭരണകൂടം ഇന്ത്യ വിട്ടുപോയി നൂറ്റാണ്ടിനു ശേഷം’ദലിത’രുടെ ഉയര്‍ത്തെഴുന്നേല്പിന്റെ ദിനങ്ങളിലേക്ക് അവരെ
നയിക്കുന്നതിന്റെ ഭാഗമാണ്’മെക്കാളെ ക്ഷേത്ര’ത്തിന്റെ നിര്‍മ്മാണമെന്ന് ദലിത് ബുദ്ധിജീവികള്‍ പറയുന്നു.
          ഉത്തര്‍പ്രദേശിലെ ബര്‍കാ ഗ്രാമത്തിലാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രചാരണത്തിനായി ‘മെക്കാളെ ക്ഷേത്രം’
നിര്‍മ്മിക്കുന്നത്.ദലിത് ബുദ്ധിജീവിയും എഴുത്തുകാരനുമായ ചന്ദ്രഭാന്‍ പ്രസാദാണ് പിന്നിലുള്ള ബുദ്ധികേന്ദ്രം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദലിതര്‍ക്ക് ഉയരാന്‍ കഴിയുകയുള്ളുവെന്ന ചിന്തയാണ് ഇതിലേക്ക് വഴി
തുറന്നിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തില്‍ ഉയരങ്ങളിലെത്താന്‍ കഴിയുകയുള്ളൂ
എന്നതിനാല്‍ ഇംഗ്ലീഷ് ഭാഷയെ ദേവതയായി ഉള്‍ക്കൊണ്ട് ഭാഷ പ്രചരിപ്പിക്കാനാനുള്ള ശ്രമം. ദലിതരുടെയിടയില്‍
ഇംഗ്ലീഷ് പഠിക്കുന്നതിന് പ്രാമുഖ്യം ലഭ്യമാക്കാന്‍ ഇതിനെ വിശ്വാസത്തിന്റെ ഭാഗമാക്കി മാറ്റികൊണ്ടുള്ള
നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
           ഏകദേശം പത്തുലക്ഷം രൂപ ചെലവിലാണ് ക്ഷേത്ര നിര്‍മ്മാണം.ഒറ്റനില ക്കെട്ടിടത്തില്‍  കറുത്ത
ഗ്രാനൈറ്റ് പാകിയ മൂന്നടി വലിപ്പമുള്ള’ദലിത് ഇംഗ്ലീഷ് ദേവത’യുടെ പ്രതിമ.തൊപ്പിധരിച്ച് പേന കൈയ്യിലേന്തിയ
പ്രതിമ. മെക്കാളെ ചിത്രത്തിന്റെ രൂപസാദൃശ്യമുണ്ട്....ഈ വെങ്കല പ്രതിമക്ക്.കമ്പ്യൂട്ടര്‍ രൂപമുള്ള പീഠത്തിലാണ്
പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ മതിലുകളില്‍ വിവിധ ശാസ്ത്ര സമവാക്യങ്ങളും ഇംഗ്ലീഷ് ചൊല്ലുകളും
ഒരു ആധുനികത വരുത്തുമെന്ന് സംഘാടകര്‍ പറയുന്നു.പ്രാദേശികമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനമായിരിക്കും ഇവിടെ പ്രാര്‍ത്ഥനാ സമയത്ത് ആലപിക്കുക.
          മെക്കാളെ ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്നതിനേകുറിച്ചും ആലോചിക്കുന്നുണ്ട്.ഇംഗ്ലീഷ് ഭാഷയെ പ്രകീര്‍ത്തിക്കുന്ന  സമ്പന്ന വര്‍ഗ്ഗത്തെ മെക്കാളൈറ്റ് എന്നു വിളിച്ച് പരിഹസിച്ചിരുന്നു.ഒരു ഭാഷ പഠിക്കുന്നതിനേയുംഭാഷയെ അറിവു വര്‍ദ്ധിക്കുന്നതിനായി ഉപയോഗിക്കുന്നതിനേയും അംഗീകരിക്കുമ്പോഴും ഭാഷയെ ആരാധിക്കുന്ന, വിഗ്രഹവല്‍ക്കരിക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷയും മെക്കാളെയും ദൈവതുല്യമാണന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മറ്റൊരു വാദം.
സ്വന്തം ഭാഷയെ ഉപേക്ഷിച്ച്  ഇംഗ്ലീഷ് മാത്രം പഠിക്കുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളെകുറിച്ച് വിമര്‍ശനം 
ഉന്നയിക്കുന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നു..........




             അല്പം പരിഹാസത്തോടെ ഈ വാര്‍ത്ത  കൊടുക്കുമ്പോള്‍ പൊതു സമൂഹം ,ഈ വിഷയത്തെ എങ്ങനെ സമീപിക്കുമെന്ന് കാണേണ്ടതുണ്ട്.
1.നിലവിലുള്ള ഭക്തിസ്ഥാപനങ്ങളെ നിഷേധിക്കുകയും അഴിച്ചുപണിയുകയും ചെയ്യുന്നു.
2.ഹിന്ദുമതത്തിലേക്കു ചേര്‍ക്കപ്പെട്ട  ദലിത് ബഹുജന ജനത,ഹൈന്ദവ ദേവീ-ദേവ സങ്കല്പങ്ങളെ നിരാകരിച്ച്, ആധുനികതയെ പ്രത്യയശാസ്ത്രമായി സ്വീകരിക്കുന്നു.
3.ഭാഷയേയും ദേശീയ-സാംസ്കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല കീഴാള ജാതിസമൂഹങ്ങള്‍ക്കു മാത്രമാണന്ന പൊതുബോധം നിരാകരിക്കുന്നു.
4.കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കീഴാളജാതി സമൂഹത്തിന്റെ സമര ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചില ചിത്രങ്ങളുണ്ട്.
ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ബിംബങ്ങള്‍ക്കുമെതിരെ പ്രതി-സംസ്കാരത്തെ(counter cultuare ) സ്ഥാപിച്ചുകൊണ്ടാണ് കീഴാളര്‍ പ്രതിരോധിച്ചിരുന്നത്. രാമനെതിരെ രാവണനെയും ആര്യനെതിരെ ദ്രാവിഡ ബോധത്തെയും പ്രതിസ്ഥാപിക്കുന്നതില്‍  തുടങ്ങി ഒരറ്റത്ത് പ്രാദേശിക ദൈവങ്ങളും ഗുരുക്കന്മാരും(വൈകുണ്ഠ സ്വാമികള്‍,ശ്രീ നാരായണഗുരു,പൊയ്കയില്‍ അപ്പച്ചന്‍ ,ശുഭാനന്ദ ഗുരുദേവന്‍) ഇങ്ങേ അറ്റത്ത് മഹാത്മാ ഗാന്ധിയ്ക്കെതിരെ അംബേദ്ക്കര്‍ വരെ നീളുന്നു ആ കീഴ്മേല്‍ മറിക്കല്‍. എന്നാല്‍ ഉത്തരാധുനികതയുടെ പ്രശ്നമണ്ഡലം കുറേക്കൂടി വിപുലവും ജനാധിപത്യപരവുമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്.അതായത് ,ശ്രേണീകൃതമായ ജാതിസമൂഹങ്ങളില്‍(മേല്പോട്ട് ആഢ്യത്വം കൂടുകയും കീഴോട്ട് മ്ലേഛത്വം കൂടുകയും-Ascending order of reverence and descending degree of contempt)ഉയര്‍ന്ന തലത്തിലുള്ള ബ്രാഹ്മണന്,കൊളോണിയല്‍ ആധുനികതയില്‍ സ്വയം അഴിച്ചുപണിയേണ്ടിവരുന്നു.മതപരമായ വിലക്കുകളെ അവഗണിക്കേണ്ടിവന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസവും സാങ്കേതികതയും നേടി സായിപ്പിന്റെ വിശ്വസ്ത സേവകരായി, അധികാരത്തിന്റെ മറ്റൊരു രൂപം സ്വന്തമാക്കി.(രണ്ടാം ലോകമഹായുദ്ധം, ജര്‍മ്മനി ജയിക്കുമെന്നു തോന്നിയപ്പോള്‍ തന്നെ ബംഗാളിലെ ബ്രാഹ്മണര്‍ ജര്‍മ്മന്‍ ഭാഷയും ടൈപ്പുറൈറ്റിങ്ങും പഠിക്കാന്‍ തുടങ്ങിയതും പിന്നീടത് ഉപേക്ഷിച്ചതും ചരിത്രം).അക്ഷരവും അറിവും നിഷേധിക്കാന്‍ ഈയവും ഉരുക്കിനടന്നവര്‍ പിന്നീട് എല്ലാ ജ്ഞാനരൂപങ്ങളില്‍ നിന്നും കീഴാള ജനസമൂഹത്തെ മാറ്റിനിര്‍ത്താന്‍ പദ്ധതികളാവിഷ്ക്കരിച്ചു .ഭാഷാസ്നേഹം മുതല്‍ ഡിപിയീപ്പി വരെ അതിന്റെ ഭാഗമാണ്.ഇവിടത്തെ CBSE,ICSE സിലബസിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുക.മധ്യവര്‍ഗ്ഗ-മധ്യമജാതി സമൂഹങ്ങളില്‍ നിന്നും മേല്‍പ്പോട്ടുള്ളവരാണ്.അവരെ ഒരുതരത്തിലും ബാധിക്കാതെയാണ്,പരിഷ്ക്കാരങ്ങളത്രയും.


                ഇവിടെ പ്രധാനമായും സൂചിപ്പിക്കുന്നത്,ദലിത്-ബഹുജന പ്രത്യയശാസ്ത്രം, ജനാധിപത്യപരവും നിര്‍മ്മാണാത്മകവുമായ(constructive) നിലപാടാണ് സാമൂഹ്യനിര്‍മ്മിതിയില്‍ സ്വീകരിക്കുന്നതെന്നാണ്.അതായത് ബ്രാഹ്മണന്റെ ജനാധിപത്യാവകാശത്തെയും മാനിക്കുന്നു.ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേയും നിലനിര്‍ത്തി യൂറോപ്യന്‍ ആധുനികതയുടെ സുഖസൌകര്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴും കീഴാള ജനസമൂഹങ്ങള്‍  ഈ ആധുനികതയെ സ്വാംശീകരിക്കുന്നതാണ്’പ്രശ്നം’.
അതുകൊണ്ടാണ്,ഇംഗ്ലീഷ് ഭാഷയേയും മെക്കാളെയേയും ദൈവതുല്യമായി ആരാധിക്കുന്നത് അംഗീകരിക്കാനാവില്ലന്നു പറയുന്നത്.

Aug 30, 2010

ദളിത് തീവ്രവാദത്തിന് തെളിവു കൊടുത്ത് സമ്മാനം നേടുക !(DHRM-വോയിസ്-3)

ഇടതുസര്‍ക്കാര്‍ സത്യംപറയുക- ദലിതര്‍ തീവ്രവാദികളോ ?
ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരുടെ  സംഘടന വളര്‍ത്താനുമായി വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)

(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക്  ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും  ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍  വ്യപകമായി അക്രമിച്ചു  തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന്‍ പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല)
4225 ജാതികളായി ചിന്നിച്ചിതറിക്കപ്പെട്ട പട്ടികജാതി വര്‍ഗക്കാരുടെ മോചനത്തിനും വികസനത്തിനും വേണ്ടി  ഇന്ത്യയില്‍ അരലക്ഷത്തിനു പുറത്ത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കേരളത്തിലെത്തുമ്പോള്‍ 103 ജാതികള്‍ക്കായി 567 സംഘടനകളാകുന്നു. അതില്‍ മുപ്പതും നാല്‍പ്പതും വര്‍ഷംവരെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനകള്‍ വരെയുണ്ട്. ദലിത് ആദിവാസി ഭൂമി പ്രശ്നം, സംവരണം, എസ്.ടി.പി, ഡി.എസ്.പി ഫണ്ട്, ജാതീയ പീഢനം, കസ്റ്റഡി മരണം തുടങ്ങി ഈ ജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍  ഇവ ഇന്നും കൈകാര്യം ചെയ്യുന്നു. ഈ സംഘടനകളുടെ പുറത്തൊന്നും ആരോപിക്കാത്ത കുറ്റകൃത്യങ്ങളാണ് രണ്ടു വര്‍ഷംപോലും തികയാത്ത ഡി.എച്ച്.ആര്‍.എം ന്റെ പുറത്ത് അടിച്ചേല്‍പ്പിച്ചത്. ദലിത് തീവ്രവാദം, വര്‍ക്കലക്കൊലപാതകം, കോടതി കത്തിക്കല്‍ , പ്രതിമ തകര്‍ക്കല്‍ , തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അരങ്ങേറിയ വിവിധ അക്രമണങ്ങള്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എം ന്റെ മേല്‍ കെട്ടിവെച്ച് പൊതുജനങ്ങളള്‍ക്ക് സംശയം ജനിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ ഇടതു സര്‍ക്കാരും സംഘപരിവാരവും പ്രചരിപ്പിക്കുന്നതല്ലാതെ യാതൊരു തെളിവും നിരത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി.ശെല്‍വരാജ് പറയുകയുണ്ടായി. ഡി.എച്ച്.ആര്‍.എം ന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ യ്ക്കു വിടുക, കൊലചെയ്യപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഡി.എച്ച്.ആര്‍.എം അവരോടൊപ്പം മുന്‍പന്തിയിലുണ്ടാകും. നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും  പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.
(ശ്രീ.ബി.ആര്‍.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.)

ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ്  ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന  നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം 'സ്വതന്ത്ര നാട്ടുവിശേഷം' ആഴ്ചപ്പതിപ്പും എത്തുചേരുന്നു.           (സ്വതന്ത്ര നാട്ടുവിശേഷം)

ഇതിനുള്ള പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക.

Aug 11, 2010

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

ത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.

നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് 'തിലക് ഫണ്ട് ' എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. "ചിത്ര"യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.


(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - റ്റി.കെ. നാരായണന്‍)


കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

Jul 26, 2010

ഹിന്ദുഭീകരവാദികളുടെ കഷ്ടകാലമാണോ ?

കുറ്റവാളികള്‍- കീഴടങ്ങിയവനും കീഴടക്കേണ്ടവനും   
നിരപരാധികളായ ഭരണകര്‍ത്താക്കളും നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത പൊതുപ്രവര്‍ത്തകരും കുറ്റാരോപിതരായ ഉടനെ ഒളിവില്‍ പോകുകയാണോ ചെയ്യേണ്ടത് ?  സാധാരണ പൌരന്മാര്‍ പോലും തനിക്കു പങ്കില്ലാത്ത ഒരു കുറ്റകൃത്യത്തില്‍ പ്രതിയാക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ മനഃസ്ഥൈര്യം നഷ്ടപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വീറും വാശിയും കാണിക്കുകയാണ് പതിവ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം തന്നെയാണ് ഒരുവനെ അന്വേഷണ സംബന്ധമായ ഏതു നടപടിയേയും ധീരമായി നേരിടാന്‍ പ്രാപ്തനാക്കുന്നത്. മറിച്ച് യഥാര്‍ത്ഥ കുറ്റവാളിക്ക് താന്‍ പിടിക്കപ്പെടുക എന്നത് ഒരു കിരാത സ്വപ്നമായിരിക്കും. അയാളുടെ സമനില തന്നെ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അയാള്‍ ആകുന്നത്ര മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള  മുന്‍കരുതലുകള്‍ക്കു വേണ്ടി പെടാപ്പാടു പെട്ടുകൊണ്ടിരിക്കും. ഇതാണ്  സാധാരണക്കാര്‍ക്കു പോലും തിരിച്ചറിയാനാകുന്ന, നിരപരാധിയും കുറ്റവാളിയും തമ്മിലുള്ള  മനഃശാസ്ത്രപരമായ വ്യത്യാസം. അപ്പോള്‍  ഗുജറാത്തില്‍ ഒളിച്ചോടിയ മന്ത്രി അമിത്ഷായും അയാളെ ഒളിക്കാന്‍ വിട്ടുകൊണ്ട് പൊട്ടന്‍ കളിച്ച മോഡിയും കൂട്ടരും കുറ്റവാളികളാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !


ഗുജറാത്തില്‍ , 2002 ലെ മുസ്ലീം കൂട്ടക്കൊലക്കുശേഷം  കുറഞ്ഞത്  31- ലധികം വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിഷ്ക്കരുണം നടപ്പാക്കിയ നരേന്ദ്രമോഡിയെന്ന നരാധമന്റെ കൂട്ടാളിയാണ് അമിത്ഷായെന്ന ആഭ്യന്തര സഹമന്ത്രി . കേസില്‍ കുടുങ്ങുമെന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാനുള്ള മനഃസ്ഥൈര്യമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെട്ട ഈ ഭീരുവിന്റെ ശരീരഭാരം പത്തുകിലോ പെട്ടെന്നു കുറഞ്ഞെന്നാണ് വാര്‍ത്ത. സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് പൊതുജനസേവനം നടത്തിയിരുന്ന ഈ  നട്ടെല്ലില്ലാത്ത ഹിന്ദുഭീകരവാദി  കാട്ടിയ മാതൃക നാട്ടിലെ പൌരന്മാര്‍ അനുകരിക്കുകയാണെങ്കില്‍  കുറ്റപത്രം കിട്ടുന്ന ഒരുമാതിരിപ്പെട്ട സമ്പന്നരെല്ലാം ചന്ദ്രനിലേക്കു കടന്നു കളയുമല്ലോ ?! ഇങ്ങനെയാണോ സാധാരണക്കാരായ ജനങ്ങള്‍ക്ക്  ഭരണാധികാരികള്‍ മാതൃകയാകേണ്ടത് ? ഗുജറാത്ത് ഭരണകൂടവും അതിന്റെ തലവനായ മോഡിയും അമിത്ഷായും നിയമവാഴ്ചയെ അവഹേളിച്ചു കൊണ്ട്, ജനാധിപത്യത്തെ അവഹേളിച്ചു കൊണ്ട് കുറ്റപത്രം കിട്ടിയാലുടന്‍  ഒളിച്ചിരിക്കാനുള്ള മാതൃക കാട്ടിത്തന്നിരിക്കുന്നു.
ഹിന്ദുഭീകരവാദികളായ ഒരു പറ്റം കൊടുംക്രിമിനലുകളാണ്  ബിജെപ്പിക്കാരും ആര്‍എസ്എസുകാരും. അവര്‍ നേതൃത്വം കൊടുക്കുന്ന ഭീകര ഭരണകൂടമാണ് ഗുജറാത്തിലേത്. സത്യവും നീതിബോധവും തരിമ്പു പോലുമില്ലാത്ത ഭീരുത്വവും ചതിയും വഞ്ചനയും ക്രൂരതയും മൃഗീയതയും കൂട്ടിക്കൊടുപ്പു സ്വഭാവും രക്തത്തിലലിഞ്ഞു ചേര്‍ന്ന ബ്രാഹ്മണിക സംസ്ക്കാരമെന്ന സനാതന സംസ്ക്കാരത്തിന്റെ വക്താക്കളായ സംഘപരിവാറികള്‍ നടത്തുന്ന ഭരണകൂടം ഇതില്‍പരം എന്തു മാതൃകയാണ് കാട്ടേണ്ടത് ?
വസാനം നാറാനുള്ളതു നാറിയ ശേഷം ആശാനെ ഹാജരാക്കിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ഗുജറാത്തു ഭരണകൂടത്തിനു തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമെന്നും മനസ്സിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ പ്രതിയെ കീഴടക്കി.
2005 നവംബര്‍  24 നാണ്  സൊഹ്റാവുദ്ദീന്‍ ശൈഖ്, ഭാര്യ കൌസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള  ബസ് യാത്രക്കിടയില്‍ ഗുജറാത്ത് - രാജസ്ഥാന്‍ സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്തത് . രണ്ടു ദിവസത്തിനു ശേഷം(നവംബര്‍ 26) അഹമ്മദാബാദിനടുത്ത് വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി ഒരു വര്‍ഷത്തിനു ശേഷം സംഘടിപ്പിച്ച മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ 2006 ഡിസംബര്‍ 28 നു കൊല്ലപ്പെട്ടു.
സൊഹ്റാബുദ്ദീന്‍ ഗുണ്ടാത്തലവനാണെന്നും ലഷ്കര്‍-ഇ-തോയിബയുമായി ബന്ധമുണ്ടെന്നും 2002-ലെ ഗുജറാത്ത് അക്രമങ്ങള്‍ക്ക് പ്രതികാരമായി ഇയാള്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നുമാണ് ഗുജറാത്ത് പോലീസ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ ഭാര്യയെ കൊന്ന് ശരീരം കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചു.
സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുഹാബുദ്ദീന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പ്രകാരമാണ്  സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത്. 2007 മാര്‍ച്ചില്‍  കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ സൊഹ്റാബുദ്ദീന്‍  വധിക്കപ്പെട്ടത്  വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് മാര്‍ച്ച്-23 ന്  ഗുജറാത്ത് ഗവണ്‍മെന്റ്  കോടതിയില്‍ സമ്മതിച്ചു.
ഹോദരന്‍ റുഹാബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് ഗവണ്മെന്റ്  കൌസര്‍ബിയെ കോടതിയില്‍ ഹാജരാക്കാന്‍  നിര്‍ദേശിക്കണമെന്ന്  അപേക്ഷിച്ചു. മറുപടിയായി കൌസര്‍ബീയെ കൊലചെയ്ത് ശരീരം കത്തിച്ചു കളഞ്ഞതായി  ഗുജറാത്ത് ഗവണ്‍മെന്റ്  ഏപ്രില്‍ 30 ന്  സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറായ ഗീതാ ജോഹ്റി  തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട്  കൊലപാതകം വ്യജ ഏറ്റുമുട്ടല്‍ മൂലമായിരുന്നെന്ന്  റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു.


തെളവുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു എന്നു ബോധ്യമായപ്പോള്‍ സി.ബി.ഐയെ, കോണ്‍ഗ്രസ്സ് ചട്ടുകമാക്കി തങ്ങള്‍ക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ് സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ടു വെയ്ക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലും അന്വേഷണറിപ്പോര്‍ട്ടുകളിലെ തെളിവുകളേയും പുഛിച്ചു തള്ളുകയാണ്   ഹിന്ദുഭീകരവാദികള്‍. വ്യാജ ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊന്നതെന്ന് ഗുജറാത്ത് ഗവണ്മെന്റു തന്നെ സുപ്രീം കോടതിയില്‍  സമ്മതിച്ച കാര്യം മറന്നു കൊണ്ട് മോഡിയും ഷായും കുറ്റവാളികളല്ലെന്നും ഇതെല്ലാം അവര്‍ക്കെതിരെയുള്ള ഗൂഢാലോചനകളാണെന്നും പറയുന്നത് ജനസമാന്യത്തെ കൊഞ്ഞനം കാണിക്കലാണ്. ഇത് എല്ലാ കുറ്റവാളികളും സ്വാഭാവികമായി പറയുന്ന ഡിഫന്‍സുമാത്രമാണ്.


2002-ലെ ഗുജറാത്ത് കലാപങ്ങള്‍ക്കു ശേഷവും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പദ്ധതികളുടെ ഭാഗമായി,  മുസ്ലീം ഭീകരവാദത്തിന് ബലമേകാന്‍ നടത്തിയിട്ടുള്ള വ്യജ ഏറ്റുമുട്ടലുകള്‍ പലതും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ കേസില്‍ തന്നെ ആന്ധ്രാപ്രദേശിലെയും രാജസ്ഥാനിലേയും പോലീസ് ഓഫീസറന്മാരുടെ പങ്കും അവര്‍ക്ക് ഗുജറാത്ത് പോലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മൂവര്‍ക്കും മാര്‍ബിള്‍ മാഫിയയുമായുള്ള ബന്ധവും കൂടി തെളിഞ്ഞു വരുവാനിരിക്കുന്നു. അതിനായി സുപ്രീംകോടതി  കണ്ണുതുറക്കുമെന്നു പ്രതീക്ഷിക്കാം.

Jan 31, 2010

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.
(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് ,സം   



വരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന

പ്രതീക്ഷയാണ്)

    ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും

വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന

ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക

പരിഗണനയാണ് സംവരണം.സ്വതന്ത്ര ഇന്ത്യയിലെ  അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌

നല്‍കിവരുന്നു.
    ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം  പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌

അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ്  നീഗ്രോകള്‍‌ക്ക്

ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല.സംവരണം എന്ന

ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ

പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു.എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക

സംവരണം’എന്നആശയത്തിന് ,സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും  പിന്തുണ

പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന

ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
    മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം  അവയുടെ

കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള

ജീവതന്മാത്രകളാണന്നുകണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല.ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ ,1953-ല്‍‌

ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും

വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and

Environment)തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ ,ഇന്നത്

പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്.ഈ അറിവ്

എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
  മുന്നേറണമെങ്കില്‍‌.
       വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌

സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി

തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല,ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ

വലുതാണത്രേ!.ഭൂമുഖത്തെ  മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.
മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും

സങ്കീര്‍‌ണ്ണമായിരിക്കും.അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും

പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌

സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌(studies based on population jenetics)മാത്രമെ മനുഷ്യനില്‍‌

നടത്താനാകൂ.ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ

പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ്  നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി

പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം

സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.
നീതിമാന്റെ കണക്കു പുസ്തകം.
     സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം

.അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ

പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌

ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും

നമുക്കനുമാനിക്കേണ്ടിവരും.മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെ ബൌദ്ധീകജീനുകള്‍‌

അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്.ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി

നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം.ഇന്നത്തെ ഇന്ത്യയിലെ

സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി

വിദൂരമാക്കുന്നു.കൊല്ലത്ത്-മയ്യനാടും,തലശേരിയും(അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌

ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്.ഈഴവരും ,തീയ്യരെന്നും

കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌

മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌

നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും.അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ

സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത

വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും,അവരില്‍‌ എത്രശതമാനം 

ഈഴവരും,മുസ്ലീമുകളും,മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ

അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌

പോരേ..?ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ,കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
         ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം

നടപ്പിലാക്കിയിട്ടുള്ളത്.സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ

രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍

ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന്

തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത

സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ

സ്ഥാപനങ്ങളും,റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌,സ്വര്‍‌ണ്ണകടകള്‍‌

തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു

കണക്കെടുപ്പു നടത്തിയാല്‍‌,അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌

“പോലെ വായിക്കപ്പെടും.എന്തായാലും  എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണ്ടിരിക്കുമ്പോള്‍‌ എവിടയോ,എന്തോ

ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന

ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത്

പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

Jan 28, 2010

നാരായണ ഗുരു നവോത്ഥാന നായകനോ ?


കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം  സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍  തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍  അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍  സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചിട്ടുമില്ല.

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
                     ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതിനശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതി ബ്നശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമന കാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹള്‍കള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക്  36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
            നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല. ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്.

Sep 26, 2009

ഇഖ്ബാല്‍-ഹൈന്ദവദേശീയത ചവിട്ടിയരച്ച കവി

            “ജിന്ന-ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും”എന്ന പുസ്തകത്തിന്റെ പേരില്‍ ജസ്വന്ത് സിംഗിനെ ബി.ജെ.പി പുറത്താക്കി. പാക്കിസ്ഥാനില്‍വെച്ച് ജിന്ന മതേതരജനാധിപത്യവാദിയായിരുന്നു എന്ന് അദ്വാനി പറഞ്ഞത്തിന്റെ പുകില്‍ കെട്ടടങ്ങിയിട്ടില്ല. ജിന്നയെ പോലുള്ള  ദേശീയനായകന്മാരേയും ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വങ്ങളെയും, ദേശ-രാഷ്ട്രചരിത്രത്തിന്റെ മങ്ങിയ വെളിച്ചത്തിലോ സംശയത്തിന്റെ നിഴലിലോ മാറ്റിനിറുത്തുന്ന പ്രവണത ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതലേ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മഹാനായ കവി ഇഖ്ബാല്‍.
               ആധുനിക ഭാരതത്തിന്റെ തത്വചിന്താമണ്ഡലത്തില്‍ രവീന്ദ്രനാഥടാഗോറിനെ പോലെ  വ്യക്തിമുദ്ര പതിപ്പിച്ച ദാര്‍ശനിക കവിയായിരുന്നു ഷെയ്ക്ക് മുഹമ്മദ് ഇഖ്ബാല്‍. ഉപനിഷത്തുകളിലെ ആത്മീയതയും തത്വചിന്തയുമാണ് ടാഗോറിനെ ആകര്‍ഷിച്ചതെങ്കില്‍ ഖുറാന്റെ അഗാധതയിലെ ഉറവുകളാണ് ഇഖ്ബാലിന്റെ ദാഹം തീര്‍ത്തത്. ടാഗോറിന്റെ കവിതകളില്‍ കബീര്‍, ചൈതന്യന്‍ തുടങ്ങിയ വൈഷ്ണവകവികളുടെ സ്വാധീനം കാണാം. ഇഖ്ബാലിന് റൂമി, ഗാലിബ്, ഹാലി തുടങ്ങിയ കവികളോടാ‍ണ് കടപ്പാട്. രണ്ടു പേരും സയന്‍സിന്റെ ആരാധകരായിരുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റേയും സൌന്ദര്യം രണ്ടുപേര്‍ക്കും വിഷയമായി. ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടാനോ ഭൂതകാലത്തിലേക്കു മടങ്ങാനോ ശ്രമിക്കുന്നതിനു പകരം ഭൂതകാല-ആത്മീയാദര്‍ശങ്ങളെ ആധുനികയുഗത്തിനനുയോജ്യമായി വ്യാഖ്യാനിക്കുകയാണ് രണ്ടു പേരും ചെയ്തത്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇവര്‍ രണ്ടു രാജ്യങ്ങളുടെ ദേശീയകവികളായി മാറിയതിന്റെ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
ദേശീയതയുടെ ഹൈന്ദവീകരണം
                 ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട ദേശീയപ്രസ്ഥാനം ഒരു ഹൈന്ദവദേശീയത നിര്‍മ്മിച്ചെടുക്കാന്‍ യത്നിച്ചിരുന്നു. രാജാറാംമോഹന്‍റായി മുതല്‍ വിവേകാനന്ദന്‍വരെയുള്ളവര്‍ നവോത്ഥാനം എന്ന പരികല്‍പ്പനയിലൂടെ ഈ ദേശീയതയെ ആന്തരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇന്ത്യന്‍ ജീവിതത്തിന്റെ സാമൂഹിക-സാംസ്ക്കാരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പ്രശ്നവല്‍ക്കരിക്കാനോ പാഠവല്‍ക്കരിക്കാനോ ദേശീയരാഷ്ട്രീയ-സാംസ്ക്കാരിക നേതൃത്വം  ശ്രമിച്ചില്ല. ജാതി/മത ക്രമത്തിന്റെ അധികാരഘടനയേയോ ചിന്താരൂപങ്ങളേയോ ചോദ്യം ചെയ്യുവാനോ സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യചിന്ത വികസിപ്പിച്ചെടുക്കാനോ കഴിഞ്ഞില്ല. അതുകൊണ്ടാ‍ണ് ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യശാസ്ത്രാടിത്തറ ഹൈന്ദവപ്രത്യയശാസ്ത്രമായി മാറിയത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പലര്‍ക്കും ജാതിധര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാ‍യിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കുമ്പോള്‍, സര്‍.സി.ശങ്കരന്‍നായര്‍ക്ക് മറ്റു കോണ്‍ഗ്രസ്സ് നേതാക്കളുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ നാടുവാഴി/ജന്മി രാജാധികാരമുള്ളയാളായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. അതായത്  ഇന്ത്യന്‍ ദേശീയതയുടെ വരേണ്യവ്യവഹാരങ്ങളില്‍ ഇടമില്ലാ‍തിരുന്ന മഹാഭൂരിപക്ഷത്തേയും ബഹിഷ്ക്കൃതരാക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുക വഴി അത്തരം സമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉന്നതവ്യക്തിത്വങ്ങളേയും മങ്ങിയ വെളിച്ചത്തിലേക്ക് തള്ളിനീക്കുകയാണുണ്ടായത്. ഇതിന്റെ കാലികദൃഷ്ടാന്തമാണ് വര്‍ഷങ്ങളോളം അംബ്ദേക്കര്‍കൃതികള്‍ മറച്ചുവച്ചിരുന്നത്. (അദ്ദേഹത്തെക്കുറിച്ചുവന്ന സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല.)
                   ഇഖ്ബാലിന്റെ ചിന്തകളിലേക്ക് തിരിച്ചുവരാം. മതത്തെയും സാമൂഹികപരിവര്‍ത്തനത്തെയും വ്യത്യസ്ഥമായി കണ്ട കവിയായിരുന്നു അദ്ദേഹം. സാമ്രാജ്യത്തവും സങ്കുചിതദേശീയവാദവും നമ്മുടെ സ്വര്‍ഗ്ഗം കവര്‍ന്നെടുക്കുകയും സാഹോദര്യത്തെ നശിപ്പിക്കുകയും യുദ്ധത്തിന്റെ വിത്തുകള്‍ വിതക്കുകയും ചെയ്യുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
     “സ്വതന്ത്രമനുഷ്യന്റെ രക്തധമനികള്‍ ഇരുമ്പുധമനികള്‍ പോലെ                                     ഉറപ്പുള്ളത്.
     പരതന്ത്രന്റെതാകട്ടെ മുന്തിരിവള്ളികള്‍പോലെ ദുര്‍ബ്ബലവും”
സ്വാതന്ത്ര്യദാഹത്തിന്റേയും ദേശസ്നേഹത്തിന്റേയും ധാരാളം ഗീതങ്ങളെഴുതിയ ഇഖ്ബാല്‍ നിന്റെ ഭൂമിയില്‍ നിനക്ക് അധികാരമുണ്ടായേ തീരൂ എന്ന് കൃത്യമായ രാഷ്ട്രീയനിലപാടെടുക്കുന്നു. നിലവിലുള്ള മര്‍ദ്ദനാധിഷ്ഠിത സാ‍മൂഹികവ്യവസ്ഥയില്‍ ദു:ഖം കര്‍മ്മഫലമാണെന്ന ന്യായം പറഞ്ഞുകൊണ്ട് മര്‍ദ്ദിതരോട് സംതൃപ്തരാകാന്‍ ഉപദേശിക്കുന്ന മതബോധത്തെ തള്ളിക്കളയുന്നു. “അസംതൃപ്തിയും അസ്വസ്ഥതയുമാണ് പൌരുഷത്തിന്റെ ലക്ഷണങ്ങള്‍”
അംബ്ദേക്കര്‍ അയിത്തജാതികളുടെ ഭാഷയിലും വിഷയത്തിലുമൂന്നി സംസാരിച്ചപോലെയാണ് ഇഖ്ബാലും മതഭക്തനായ ഒരു മുസ്ലീമിന്റെ ഭാഷ സ്വീകരിച്ചത്. മുസ്ലിമിനെ പട്ടിണിയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കുകയാരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മതത്തെയും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പരിഷ്ക്കാരങ്ങളേയും കൂട്ടിയിണക്കാനാണ് ശ്രമിച്ചത്.

               1930-ല്‍ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷനായതില്‍ പിന്നെ ഇസ്ലാമായിത്തീര്‍ന്നു. 1037- ആകുമ്പോഴേക്കും “രാജ്യത്തെ ജാതി/മത/ഭാഷ അടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ സമാധാനമുണ്ടാകില്ല.” എന്ന നിലപാടില്‍ എത്തി.
   അങ്ങനെ ഒരു കാലത്ത് ദേശാഭിമാനപരങ്ങളായ ഗാനങ്ങള്‍ കൊണ്ട് (സാരെ ജഹാന്‍സേ അച്ചാ.....) ആവേശം കൊള്ളിച്ച മഹാകവി ഇന്ത്യയുടെ വിഭജനത്തിനു പ്രചോദനം നല്‍കിയതെന്തു കൊണ്ട്...... !!?? 

Aug 11, 2009

ഹിന്ദു കോഡ് ബില്‍: പ്രൊ.എസ്.കൊച്ചുകുഞ്ഞ്.

അം ബേദ്ക്കര്‍ക്ക് നേരിടെണ്ടിവന്ന മറ്റൊരുവെല്ലുവിളിയാണ്‌,ഹിന്ദുകോഡ് ബില്‍.ഹിന്ദു നിയമത്തിന്റെ പുന്:പരിശോധനയും ക്രോഡീകരണവും ലക്ഷ്യമിട്ട്‌ 1941-ല്‍ സര്‍,ബി.എന്‍.റാവൂ ചെയര്‍മാനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ,അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും ചെയ്തകമ്മിറ്റി ഹിന്ദുകോദ് ബില്‍ എഴുതിയുണ്ടാക്കി.1946-മുതല്‍ ഈ ബില്‍ കേന്ദ്ര അസം ​ബ്ളിയിലും ,പുറത്തും ചര്‍ച്ചക്കു വിധേയമാക്കിയിരുന്നു.അം ബേദ്ക്കര്‍ ബില്ലില്‍ മൌലീകമായ ചിലമാറ്റങ്ങള്‍ വരുത്തി.മാറ്റങ്ങളോട്,പ്രത്യേകിച്ച് കൂട്ടുകുടും ബത്തെയും ,സ്ത്രീകളുടെ സ്വത്തവകാശത്തെയും സം ബന്ധിക്കുന്ന വകുപ്പുകളോട് സെലക്റ്റ് കമ്മിറ്റിയിലെ മിക്ക അം ഗങ്ങള്‍ക്കും എതിര്‍പ്പായിരുന്നു.അം ബേദ്ക്കര്‍ ബില്‍ കൈകാര്യം ചെയ്തു തുടങ്ങിയതു മുതല്‍ഹിന്ദുബുദ്ധിജീവികള്‍ രണ്ടൂചേരികളിലായി അണിനിരന്നു. ഹിന്ദു സാമൂഹ്യജീവിതവും ,മതാനുഷ്ടാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴില്‍ കൊണ്ടുവരുകയും ,രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും സ്ത്രീയുടെ സ്വത്തവകാശത്തെ ബ്രിഹസ്പതി സ്മ്രുതിയുടെ പിന്‍ബലത്തോടെ നിയമവല്‍ക്കരിക്കുകയുമാണ്‌ പരിഷ്ക്കരിച്ച ബില്‍ ലക്ഷ്യമിട്ടത്.നെഹറുവിന്റെ മനം ​മാറ്റം :പാര്‍ലമെന്റില്‍ ബില്‍ പാസ്സാകാത്തപക്ഷം തന്റെ ഗവണ്ട്മെന്റ് രാജിവെക്കുമെന്നു പോലും ഒരിക്കല്‍ പറഞ്ഞു.പക്ഷേ ഡപ്യൂട്ടി പ്രധാനമന്ത്രി പട്ടേലും ,പ്രഥമ പ്രസിഡ്ണ്ട് ഡോ.രാജേന്ദ്രപ്രസാദും ബില്ലിനെതിരെ സടകുടഞ്ഞെഴുന്നേറ്റു.1951-ഫെ:05 നു അം ബേദ്ക്കര്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ടില്‍ അവതരിപ്പിച്ചു.ബില്ലിന്മെലുള്ള ചര്‍ച്ച മൂന്നുദിവസം നീണ്ടു.അവസാനം ,സെപ്റ്റം ബറിലെ സമ്മേളനത്തിലേക്കു മാറ്റി.51-സെ:17-ല്‍ പരിഗണനക്കുവന്നു.കോണ്‍ഗ്രസ്സ് പാര്‍ലമെണ്ടരി പാര്‍ട്ടിയിലെ ഭൂരിപക്ഷം ബില്ലിനെതിരായിരുന്നു.കോണ്‍ഗ്രസ്സിലെ യഥാസ്ഥിതികരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നെഹ്രുവിനു മുന്‍തീരുമാനം മാറ്റേണ്ടിവന്നു.ബില്ലിലെ വിവാഹ/വിവാഹമോചനം ,ഭാഗം പ്രത്യേകബില്ലായി പരിഗണിച്ച് അനുരഞ്ജ്നത്തിനു തയ്യാറാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.അം ഗഭം ഗം വന്നബില്ലിന്റെ അന്ത്യകൂദാശ 1951-സെപ്റ്റ:25-നു നിര്‍വഹിച്ചു. അം ബേദ്ക്കറുടെ വാക്കുകള്‍ :'നാലുവകുപ്പുകള്‍ പാസ്സാക്കിയശേഷം അതിനെ കൊന്നുകുഴിച്ചുമൂടി,ഒരിറ്റു കണ്ണീരോ ഒരുവരി ചരമ ഗീതമോ ഇല്ലാതെ'.

Aug 1, 2009

അരനൂറ്റാണ്ടു പിന്നിട്ട വിമോചന സമരത്തിന്റെ ചിന്തകള്‍‌

വിമോചനസമരം കഴിഞ്ഞ് അമ്പതാണ്ടുകള്‍ കഴിയുന്ന കാലത്ത് ,ആ സമരം ഉയര്‍ത്തിയ രാഷ്ട്രീയവും ,സാഹചര്യവും ക്രുത്യമായി നിര്‍വചിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സമരമുഖത്തുണ്ടായിരുന്ന പലരും ഉള്‍വലിയുമ്പോള്‍,ചിലര്‍ വര്‍ദ്ധിത വീര്യത്തോടെ കളത്തിലുണ്ട്.തൊടുഞായങ്ങളെല്ലാം ജനാധിപത്യത്തിന്റെ പേരിലാണന്നതാണ് രസാവഹം. ആരൊക്കയാണാ സമരത്തില്‍ പങ്കെടുത്തത്.സവര്‍ണ്ണ ക്രിസ്ത്യാനികള്‍,നായര്‍ സമുദായം,ഈഴവരിലെ ഉയര്‍ന്ന പാളി,വിപ്ലവ സോഷ്യലിസ്റ്റുകള്‍.ഇവര്‍ക്കെല്ലാമായി ഐക്യപെടാന്‍‌ പൊതുവേദി എങ്ങ്നെയുണ്ടായി..?അതാണു മറച്ചു പിടിക്കുന്നത്.വിമോചനസമരത്തിനും അരനൂറ്റാണ്ടുമുമ്പുള്ള ചരിത്രത്തെ പാഠവല്‍ക്കരിക്കുമ്പോഴെ ചിത്രം വ്യക്തമാവൂ. ഇരുപതാം നൂറ്റാണ്ടിനാധ്യം ക്രിത്യമായും സമുദായവല്‍ക്കരണം നടന്ന സമൂഹമാണ്‌ കേരളസമൂഹം .ദേശീയ പ്രസ്ഥാനത്തോടൊപ്പം ,ഫ്യൂഡ്ല്‍ വിരുദ്ധ-കലാപങ്ങളും കേരളം കണ്ടു.ശ്രീനാരായണ പ്രസ്ഥാനം ,നിലവിലുണ്ടായിരുന്ന ജാതിജന്യ മൂല്യമണ്ഡലത്തെ ഇളക്കി പ്രതിഷ്ടിച്ചു.പിന്നീട് സാധുജനപരിപാലന സംഘം അയ്യന്‍കാളിയുടെ നേത്രുത്വത്തില്‍ അവകാശപോരാടങ്ങള്‍‌ നയിക്കുകയും ,തുടര്‍ന്ന് ധാരാളം പ്രാദേശിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുകയും അതിലൂടെ രാഷ്ട്രീയ കാലാവസ്ഥ തകിടം മറിയുകയും ചെയ്തു.മുപ്പതുകളുടെ അവസാനം വരെ ഇതു തുടര്‍ന്നു. ആ സവിശേഷ ഘട്ടത്തിലാണ്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജന്മം കൊള്ളുന്നത്.കര്‍ഷക-കര്‍ഷക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധനചയ്തുകൊണ്ട് , തൊഴിലിടങ്ങളിലും,സാമൂഹ്യ ഇടങ്ങളിലും ക്രിയാത്മകമായ ഇടപെടീലുകള്‍ നടത്തി അടിസ്ഥാനജനതയുടെയും,നീതിബോധമുള്ളവരുടേയും മഹാഭൂരിപക്ഷത്തേയും ആകര്‍ഷിക്കാനായി. ചൂഷണം പാരമ്പര്യാവകാശമായി കരുതിയിരുന്നവരുടെ സമനിലതെറ്റി.ഇതോടൊപ്പം ഉയര്‍ന്നു വന്ന രാഷ്ട്രീയ സാഹചര്യത്തേയും കൂട്ടി വായിക്കണം.ദേശീയ സമരത്തോടൊപ്പം , ഉത്തരവാദിത്വ പ്രക്ഷോഭവുമായി,തിരു-കൊച്ചി യിലെ സം ഘടനാ കോണ്‍ഗ്രസും ,രാജവാഴ്ചക്കെതിരെ രംഗത്തു വന്നു.ശ്രദ്ധിക്കേണ്ട കാര്യം ഇതിനോടകം കാര്യശേഷി നേടിയ മധ്യവര്‍ഗ്ഗ/മധ്യമജാതികളായിരുന്നു നേത്രുത്വത്തില്‍.ജാതി/സാമൂഹ്യ ശ്രേണിയില്‍ ഏറ്റവും മുന്നിലും ഏറ്റവും പിന്നിലും നിന്നിരുന്ന സാമൂഹ്യജനവിഭാഗങ്ങളെ പിന്‍തള്ളി മധ്യവര്‍ഗം /മധ്യമ ജാതികളയിരുന്ന സവര്‍ണ്ണ ക്രൈസ്തവരും,നായര്‍ ജാതിയും മുന്നില്‍ വന്നു.കാര്‍ഷിക സാമൂഹ്യോല്‍പാദക സമൂഹമായിരുന്ന കേരളത്തെ സംബന്ധിച്ചടത്തോളം ,കമ്മ്യുണിസ്റ്റുപാര്‍ട്ടിയുടെ ഉദയം കാര്‍ഷിക-കുത്തക ജ്ന്മികള്‍ക്ക് പ്രഹരം തന്നെയായിരുന്നു.കൂടാതെ വിദ്ധ്യാഭ്യാസ മേഖലയിലെ കുത്തകകളായ സവര്‍ണ്ണ ക്രിസ്ത്യന്‍-പുരോഹിത സമൂഹത്തിനു താങ്ങാനാവാത്ത നിയമ നിര്‍മ്മാണ ത്തിലൂടെ ,ആ മേഖലയില്‍ പണിയെടുക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ തൊഴിലിനും ,മനുഷ്യാവകാശത്തിനും,നീതിക്കും വ്യവസ്ഥയുണ്ടാക്കി.പൊളിഞ്ഞു തുടങ്ങിയ കുത്തകാധികാരത്തിനെതിരെ അവസാന ആയുദ്ധമായി ,മുഴുവന്‍ വലതുപക്ഷ മൂരാച്ചികളേയും ഒന്നിപ്പിക്കാനും,കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയും,വിദേശ സാമ്പത്തിക സ്രോതസ്സുകള്‍‌ സ്വരൂപിക്കാനും കഴിഞ്ഞതോടെ ,ചരിത്രം കണ്ട ഏറ്റവും വ്രിത്തികെട്ട സമരാഭാസത്തെ"വിമോചന സമര"മെന്നു രേഖപെടുത്തുന്നു.അന്നു വിളിച്ച ചില മുദ്രാവാക്യങ്ങള്‍ മതി,ആ സമരത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍."തമ്പ്രാനെന്നു വിളിപ്പിക്കും,പാളേല്‍ കഞ്ഞികുടിപ്പിക്കും." "ചാത്തന്‍ പൂട്ടാന്‍ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടെ".കുഞ്ഞുകുട്ടി,പെണ്ണുങ്ങളും,കെളവരും,അച്ച്ന്മാരും, കന്യാസ്ത്രീകളും എന്നു വേണ്ട,ചില പുത്തിജീവികളും ഈ സമരാഭാസത്തില്‍ അണികളായി.കര്‍ഷക തൊഴിലാളികളായ ദലിതരും,മറ്റു പിന്നോക്ക ജാതിസമൂഹവും ആവുന്നത്ര ചെറുത്തു നിന്നു. ഒറ്റപെട്ടു പോയ ചില കറുത്തവരെ,വളഞ്ഞു വെച്ചു തല്ലുന്ന പതിവുണ്ടായിരുന്നു.ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ,ധാരാളം ഭൂസ്വത്തുള്ള,വേലമ്പറമ്പില്‍ ചെറിയാനെന്ന ക്രിസ്ത്യാനിക് അങ്ങനെ അടികിട്ടി.തിരുവല്ലായില്‍ യോഗത്തിനു പോകാന്‍ കുറ്റപ്പുഴവഴി പോകുമ്പോള്‍-സമരക്കാരുടെ ഗുണ്ടകള്‍ അടിച്ചു.കാരണം പുള്ളി നല്ലപോലെ കറുത്തതാണ്‌.അടികൊണ്ടോടുമ്പോഴും പുള്ളി പറഞ്ഞുകൊണ്ടിരുന്നു"ഞാന്‍ പെലേനല്ലേ..".ആകാലത്ത് നടന്ന സംഘട്ടനങ്ങളില്‍ കേസ്സില്‍ പെട്ടവരെത്രയെന്നും,വര്‍ഷങ്ങളോളം ഒളിവില്‍ പോയവരെത്രയെന്നും ആരും കണക്കെടുത്തിട്ടില്ല. എന്റെ ചെറുപ്പത്തില്‍-പലെരെയും കാണുന്നത്(രണ്ടാം മന്ത്രിസഭയുടെ കാലത്ത്)വിമോചന സമരകാലത്ത്നാടുവിട്ട് പിന്നീട് തിരിച്ചു വരുമ്പോഴാണ്‌. ഒരു കാര്യം തിര്‍ത്തുപറയാവുന്നതാണ്‌:ജനാധിപത്യത്തിനു മുകളില്‍ സംഘടിത ജാതി/മത/സമ്പന്ന സമൂഹങ്ങള്‍ക്കു മേല്‍കൈ നേടാന്‍ കാരണം'വിമൊചന സമരമെന്ന'ആഭാസത്തോടെ യാണ്‌.വെളിവ് തിരെ കെടാത്ത ചില കോണ്‍ഗ്രസ് കാരെങ്കിലും അംഗീകരിക്കും.ഫാദര്‍ വടക്കന്‍'എന്റെ കുതിപ്പും ,കിതപ്പും'എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.ആന്റണിയുള്‍പ്പെടെ ചിലരെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ആ "മഹാചരിത്ര"ത്തിന്റെ പുതിയ മിശിഹ ദ:എം.ജി.എസ്.നാരായണന്‍.

Jul 17, 2009

കറുപ്പിനെ വാഴ് ത്തുന്ന വരോട്: എം .ബി.മനോജിന്റെ കവിത.

കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ? അവര്‍ക്കറിയില്ല പൂവുകളവരെ നോക്കിചിരിക്കുന്നുണ്ടന്ന് കുഴിയാനകള്‍ വീടിനുചുറ്റും വളരുന്നുണ്ടന്ന് ഇരട്ടവാലിയും ,വണ്ടും ,ഊച്ചാളിയും ഓമനിക്കാനല്ല ഇറങ്ങിനടക്കുന്നതെന്ന്. അവര്‍ക്കറിയില്ല പാത്രം ചുളുങ്ങിപോവുന്നത് വസ്ത്രം ചുളുങ്ങിപോവുന്നത് നൂലു പഴകി പൊട്ടുന്നത് ചെരുപ്പു തേഞ്ഞു തീരുന്നത് കാലില്‍ മൊരിഞ്ച് വളരുന്നത് മോന്ത വിയര്‍ത്തിരിക്കുന്നത് അവരോട് ഇഷടമില്ലാത്തതുകൊണ്ടാണന്ന്. അവര്‍ക്കറിയില്ല.ഇല്ലെരിഞ്ഞും കരിചിണുങ്ങുന്നുവെന്ന്. ചേര വഴി മാറുവെന്ന്. മണ്ണെണ്ണ വിളക്കില്‍ ഒരു മരുഭൂമിയുണ്ടന്ന്. പ്രഭാതത്തെ വെറും കൈയോടെ സ്വീകരികരുതെന്ന്. കറികത്തിയുടെ മൂര്‍ച്ച കൂട്ടേണ്ടത് ചട്ടിയുടെ വക്കില്‍ രാകിയല്ലന്ന്. ബീഡിവാങ്ങാന്‍ മക്കളെ വിടരുതന്ന് ചോറുകലം ഉടയ്ക്കരുതന്ന് അവര്‍ക്കറിയില്ല. എത്ര നൂറ്റാണ്ടായി കുതിര്‍ന്നു തുടങ്ങിയട്ടന്ന്. എത്രവെള്ളം മാറികുളിച്ചുവെന്ന് എത്ര വള്ളം മാറി കയറിയെന്ന്. എത്രയെണ്ണം വന്നുപോയെന്ന്. എത്ര പേര്‍ക്ക് വെച്ചു വിളമ്പിയെന്ന്. എത്രതവണ നഖത്തില്‍ മഷി പുരണ്ടന്ന് അവര്‍ക്കറിയില്ല എല്ലാ സൂര്യനും കരുണതരില്ലെന്ന് എല്ലാരാത്രികളും സുന്ദരികളല്ലന്ന് കൂട്ടുകാര തുറന്നുപറയുക ഞങ്ങളെ നിങ്ങള്‍ക്കിഷടമാണോ..?

ജനാധിപത്യം -ദലിതരില്‍

ജനാധിപത്യം ഒരുപാശ്ചാത്യ ഉദാര തത്വചിന്തയാണ്.ഇതിന്റെ സുവര്‍ണ്ണമുല്യങ്ങള്‍പരിചയപ്പെടുത്തി ഭരണഘടന രൂപപ്പെടുത്തിയ മഹാനായ വ്യക്തിയാണ്- ഡോ.ബി.ആര്‍.അം ബേദ്ക്കര്‍.ജനാധിപത്യത്തില്‍ ,ഒരു വ്യക്തിക്ക് ഒരു വോട്ട് ശരിയാണ്.എന്നാല്‍ ഇന്ത്യയില്‍ നിലനിന്ന ജാതിവ്യവസ്ഥയുടെ കിരാതവാഴചയില്‍ വ്യക്തിക്ക് വില പലതാണ്.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും (1930,31,32)അദ്ദേഹമിത് ശക്തമായി അവതരിപ്പിച്ചു.എന്നാല്‍ ഗാന്ധിയുടെ മരണം വരെയെന്ന നിരാഹാരസമരത്തിനു മുമ്പില്‍ പിടിച്ചുനില്കാനായില്ല.നാമമാത്രമായി സം വരണ മണ്ഡലങ്ങള്‍ സ്രിഷ്ഠിച്ചു. അം ബേദ്ക്കറെ നന്നായി ഉപയോഗിച്ചു പുറത്താക്കിയ ഒരിന്ത്യയാണിന്ന്.ഭരണഘടനാന്തരം അം ബേദ്ക്കറെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുവാന്‍ മത്സരിക്കുകയായിരുന്നു,സവര്‍ണ്ണ-കോണ്‍ഗ്രസ്സ്.1951-ല്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ഡില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പുറത്തുവന്നു.പത്രക്കാരുടെ ചോദ്യത്തിന്-ഇങ്ങനെ പ്രതികരിച്ചു."ദൈവത്തെ പ്രതിഷ്ഠിക്കാന്‍,ശ്രീകോവില്‍ തീര്‍ത്തു.പക്ഷെ ദൈവത്തെ കുടിയിരുത്തും മുമ്പ് ചെകുത്താന്‍മാര്‍ അവിടെ കുടിയിരുന്നു." 1952-ല്‍ ഇന്ത്യയില്‍ ആദ്യപൊതുതിരഞ്ഞെടുപ്പുനടന്നു.അം ബേദ്ക്കര്‍ മത്സരിച്ച സം വരണ മണ്ഡലത്തില്‍ കോണ്‍ഗ്ഗ്രസ് എന്‍.എസ്.കചേല്‍ക്കര്‍ എന്നയാളെ നിര്‍ത്തി ബാബാസാഹിബിനെ തോല്‍പ്പിക്കയുണ്ടായി.1953-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ,ബോര്‍ക്കര്‍(പത്താം ക്ളാസ്സുപോലുമില്ലായിരുന്നു.)എന്നയാളെ നിര്‍ത്തി തോല്പിച്ചു.ജനാധിപത്യ ഭരണഘടന അതിന്റെ സ്രിഷ്ഠാവിനെ വധിക്കുന്ന അപൂര്‍വകാഴ്ച.അതിനദ്ദേഹം പ്രതികരിച്ചതിങ്ങനെ"മഹാഭാരതം വേണ്ടിവന്നപ്പോള്‍ വ്യാസനേയും ,രാമായണം വേണ്ടിവന്നപ്പോള്‍ വാല്മീകിയേയും ,ഭരണഘട്ന വേണ്ടിവന്നപ്പോള്‍ എന്നേയും ഉപയോഗപ്പെടുത്തി."

Jul 15, 2009

കവിത

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്; ഒരച്ഛനും കാത്തതുകൊണ്ടല്ല കാക്കയും പുള്ളും റാഞ്ചാതിരുന്നത്. ഒരുവീട്ടുകാരിയും അരുമയോടെ തിറ്റിതന്നിട്ടുമല്ല വളര്‍ന്നത്. ചോരയുണങ്ങാത്ത കൈകള്‍ നീണ്ടുവരുമ്പോള്‍ മെല്ലെ ഓടാനാണുമത്സരം ;ആദ്യം പിടികൊടുക്കാന്‍. തൂക്കാന്‍നേരമാണ്‍ പേരിടല്‍;ഒന്നെണൂറ്,രണ്ടേകാല്‍,രണ്ടറുനൂറ്.. പ്ളാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന് മുറിഞ്ഞ കഴുത്തുകുത്തി എണ്ണിക്കൊണ്ട് രണ്ടോമൂന്നോ പിടയ്ക്കു. തൊണ്ടയിലുടക്കാത്ത തുണ്ടങ്ങളായ്,ഷിമ്മിക്കൂടില്‍ തൂങ്ങിയാടി വീട്ടിലേക്കു പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല; ജീവന്റെ ചൂട് മുഴുവനായും .

Jul 14, 2009

തനിയാവര്‍ത്തനം അഥവാ നായന്മാരുടെ നിലയ്ക്കാത്തകരച്ചില്‍

[പ്രശസ്ത നോവലിസ്റ്റ് ശ്രീ സവ്യസാചിയുടെ ‘ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ... ’ എന്ന ഗംഭീരമായ കഥ വായിച്ചപ്പോള്‍ ഈയുള്ളവനും ഒരു കതയെഴുതാന്‍ മോഹം! അങ്ങനെ ഞാനീ പറട്ടക്കഥ എഴുതി.നിങ്ങളെന്നെ കതയെഴുത്തുകാരനാക്കി !! കൈക്കുറ്റപ്പാടുണ്ടെങ്കില്‍ ക്ഷമിക്കുക.ആദ്യ കതയായതിനാല്‍ സവ്യസാചിയുടെ കഥയില്‍ നിന്നും കുറച്ച് മോഷ്ടിച്ചിട്ടുണ്ട്. പിന്നെ ഇതിലെ കതയ്ക്കോ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ ജീവിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും ബന്ധമോ സാമ്യമോ തോന്നുന്നെങ്കില്‍, അത് വെറും തോന്നല്‍ മാത്രം. ഇത് വെറും ഭാവന മാത്രം! ഈ കതയെഴുതാന്‍ പ്രേരണ നല്‍കിയ ബൂലോകനായന്മാര്‍ക്ക് എന്റെ നമോവാകം !!]
നോക്കെത്താ ദൂരത്ത് വ്യപിച്ചു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളുടെയും വയലുകളുടെയും വിസ്തൃതിയില്‍, കടലില്‍ വിദൂരമായി നിലകൊള്ളുന്ന ഒരു കപ്പല്‍ പോലെ ‘കൂപമാണ്ഡൂക്യമന’ !! (മാണ്ഡൂക്യോപനിഷത്തിന്റെ അഥവാ തവളോപനിഷത്തിന്റെ പ്രഭവകേന്ദ്രം ഈ മനയാണെന്ന് ഐതിഹ്യം), സന്ധ്യാഛവിയിലെ ദൂരക്കാഴ്ച്ചയില്‍, അതിന്റെ പ്രൌഢഗാംഭീര്യതയില്‍ ഏവരും
അന്തിച്ചു നില്‍ക്കുന്നു. അകാരണമായ അവ്യക്തമായ , അനിര്‍വചനീയമായ ഒരു സന്ദിഗ്ദ്ധത,ഒരു ഭയം അങ്ങോട്ട് നടക്കാന്‍ തോന്നുമ്പോഴൊക്കെ കാലുകളെ പിടിച്ചു വലിക്കാറുണ്ട് ! കാലാതീതമായ പുണ്യം ജനിപ്പിക്കുന്ന പ്രാചീനപ്രാക്തന ഭയം!! (അതോ തേച്ചാലുംമാച്ചാലും വിട്ടൊഴിയാത്ത അപകര്‍ഷബോധം എന്ന കീഴാള രോഗം കൊണ്ടോ ? ) ആ തറവാട്ടിലെ മുതിര്‍ന്ന സന്തതിയാണ് KMS അഥവാ ‘കൂപമാണ്ടൂക്യ മനയില്‍ ശേഖരന്‍ നമ്പൂതിരി ’ ; ‘കെ’എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മഹാന്‍ !
കെയുടെ ഇളയ നാലു സഹോദരങ്ങളും സ്റ്റേറ്റ്സിലാണ്. ഭയങ്കര ‘പടിപ്പും’ അറിവും ഉദ്യോഗവുമുള്ളവര്‍ (അല്ലെങ്കിലും പട്ടരില്‍ പൊട്ടനുണ്ടോ ?സിനിമയില്‍ ഈ വസ്തുത ഡയലോഗായി, നമ്മുടെ മോഹന്‍ലാല്‍ തമ്പുരാന്‍ കാച്ചുമ്പോള്‍ കലയുടെ സവര്‍ണവത്ക്കരണം എന്ന് അലറുകയാണ് അവര്‍ണ്ണ വിമര്‍ശകപരിഷകള്‍ ) ‍. കെ യും ധാരാളം പഠിച്ചു. പടിച്ച്പടിച്ച് പ്രാന്ത് പിടിച്ച മാതിരി ആയെന്നു പറഞ്ഞാമതി. പഠിച്ചതെന്തൊക്കെയാണെന്ന് പറയാന്‍ തന്നെ അടിയനറിയില്ല. പഠിത്തമൊക്കെ കഴിഞ്ഞ് പിന്നെ രാഷ്ട്രീയത്തിലായിരുന്നു.
ഇടതുതീവ്രവാദം!!! അടിയാളരുടെ മോചനത്തിനായി അറിവിന്റെ ഭാണ്ഡത്തില്‍ നിന്നും മലയാളവും സംസ്കൃതവും ഇംഗ്ലീഷും രാഷ്ട്രീയവും വേദാന്തവും കുഴമറിഞ്ഞൊഴുകുന്ന അനര്‍ഗളമായ പ്രസംഗവാഗ്ദ്ധോരണി , വേദികളില്‍ നിന്നും വേദികളിലേയ്ക്ക് ആഞ്ഞടിച്ച്, സ്വവര്‍ഗ്ഗത്തിന്റെ തന്നെ അസ്ഥിവാരത്തിന്റെ ആണിക്കല്ലിളക്കി, അടിമവര്‍ഗ്ഗത്തിന് വിമോചനത്തിന്റെ കൈത്തിരി കാട്ടിയപ്പോള്‍ കീഴാളരാകെ കോരിത്തരിച്ചു പോയിട്ടുണ്ട്. പിന്നെ ഒരിക്കലും നിലയ്ക്കാതെയൊഴുകിയ അനര്‍ഗ്ഗളമായ ‘എഴുത്ത് ’ എന്ന മൂത്രധാര! തന്റെ സ്വത്ത് വിഹിതം പോലും പാര്‍ട്ടിക്ക് സംഭാവനചെയ്ത് ചരിത്രത്തിന്റെ വഴിത്താരയില്‍ (അതോ ചവറ്റുകുട്ടയിലോ ?) വിഗ്രഹമായവന്‍! പാര്‍ട്ടി അധികാരം പിടിച്ചെടുത്തപ്പോള്‍ മുഖ്യസചിവനായവന്‍. ഭൂപരിഷ്കരണം വഴി കീഴാളരെ കീഴ്മേല്‍ മറിച്ചിട്ടവന്‍. (നന്ദി കെട്ട കീഴാളര്‍ പറഞ്ഞുനടക്കുന്നത് കേട്ടിട്ടില്ലേ,സ്വവര്‍ഗ്ഗത്തിന്റെയും അവരുടെ സംബന്ധശൂദ്രരുടേയും സവര്‍ണ്ണക്രൈസ്തവന്റെയും ഭൂ‍മി നഷ്ടപ്പെടാതിരിക്കാന്‍, അവയൊക്കെ രായ്ക്ക് രാമാനം തോട്ടമാക്കിമാറ്റാനും , അധികവിസ്തൃതി ,ഭാഗംവെച്ചു തീര്‍ക്കാനും രഹസ്യ സന്ദേശം കൊടുത്തത്രേ !! അടിയനിത് വിച്ച്വസിക്കില്ല).
തന്റെ സംഭവബഹുലമായ ചരിത്രജീവിതത്തിന്റെ ബാക്കിഭാഗം വിശ്രമം കൊണ്ട് ആടിത്തകര്‍ക്കാനാണ് കെ ഗ്രാ‍മത്തിലെത്തിയത്. എത്ര ലളിതമായ ജീവിതം! പ്രായം സപ്തതികഴിഞ്ഞിട്ടും നവോന്മേഷശാലിയായ തന്റെ ശരീരവും ധിഷണയും വീണ്ടും സമൂഹത്തിന് പുനരര്‍പ്പണം ചെയ്യുകയാണ് ആ പുണ്യപുരുഷന്‍. മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി സല്ലപിച്ചിരിക്കേണ്ട മനുഷ്യന്‍, പ്രഭാതസവാരിയ്ക്ക് ശേഷം രാമന്‍നായരുടെ കടയില്‍ കാലിച്ചായയും, പിന്നെ പുട്ട് എന്ന അവര്‍ണ്ണാഹാരം കഴിക്കാനും എന്നുംരാവിലെ തന്നെ എത്തും.
മണിക്കൂറുകള്‍ നീളുന്ന തന്റെ സാന്നിദ്ധ്യത്തിനിടയില്‍ , കടയിലെത്തുന്ന ഗ്രാമത്തിലെ നിര്‍ണായക വിഭാഗമായ അവര്‍ണ്ണപരിഷകളെ ബോധവത്ക്കരിക്കുകയും നാട്ടുകാരുമായി സംവദിക്കുകയും ചെയ്യുന്നു അദ്ദേഹം. അന്നും പതിവുപോലെ അദ്ദേഹം പുട്ടടിച്ചുകൊണ്ടിരുന്നപ്പോഴാണ് പറയക്കോളനിയിലെ ചോതിപ്പറയന്റെ മകന്‍ സുരേഷ് ചായകുടിക്കാന്‍ കടയില്‍ വന്നത്. ആള്‍ക്ക് ഒരു ഇടത്തരം സര്‍ക്കാര്‍ ജോലിയൊക്കെ തരമായിട്ടുണ്ട്. അതിന്റെ അല്പം അഹന്ത ആ മോന്തായത്തില്‍ വിളയാടുന്നില്ലേയെന്ന് സവര്‍ണ്ണ ശൂദ്രാണികല്‍ക്കൊരു സംശയം !(ജോലി മെരിറ്റില്‍ കിട്ടിയതാണോ സംവരണത്തിലാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മെരിറ്റില്‍ കിട്ടിയാലും സംവരണത്തിന്റെ കണക്കില്‍ കൊള്ളിക്കുന്ന വിദ്യയാണെല്ലൊ നിലവില്‍ ഉള്ളത് ) ആ സമയം ഒരു രാഷ്ട്രിയ ചര്‍ച്ച കെ യുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. കടയിലേക്കുകയറിയ പയ്യന് മുഖത്ത് ഒരു ചെറിയ സങ്കോചം പടര്‍ന്നപോലെ. അനന്തമായ കീഴാളഅപകര്‍ഷതയുടെ ബഹിര്‍സ്ഫുരണം! സ്ഥലത്തെ പ്രധാനപ്രമാണിമാരെ കണ്ടതിനാലായിരിക്കാം. ആളൊഴിഞ്ഞ് ഒറ്റപ്പെട്ട ഒരു ബഞ്ചില്‍ കെ യ്ക്കെതിര്‍വശമായി ഇരുപ്പുറപ്പിച്ച പയ്യന്‍ ആരിലും ദൃഷ്ടിയൂന്നാതെ രാമന്‍ നായരോടായിപ്പറഞ്ഞു.
“രാമന്‍ നായരെ ഇവിടെ രണ്ടുകഷ്ണം പുട്ട്.”
“കറിയെന്തു വേണം,മുട്ട, കടല,പയറുംപപ്പടവും ”,രാമന്‍ നായര്‍ പ്രതിവചിച്ചു.
“പയറും പപ്പടവും ആയിക്കോട്ടെ”.
രാമന്‍ നായര്‍ പുട്ടും പയറും അയാളുടെ മുന്നില്‍ വെച്ചു. അയാള്‍ ആഹാരംകഴിക്കാന്‍ തുടങ്ങി. ഇന്ത്യ മുഴുവന്‍ അറിയുന്ന, ഒരുപക്ഷെ കേരളത്തിലെങ്കിലും തിരിച്ചറിയപ്പെടുന്ന തന്നെ ശ്രദ്ധിക്കാതെയിരുന്ന പയ്യന്റെ ധാര്‍ഷ്ട്യത്തിലും ധിക്കാരത്തിലും അല്‍പ്പം ഈര്‍ഷ്യ തോന്നിയ കെ അത് പ്രകടിപ്പിച്ചില്ല. ഓര്‍മ്മയുടെ ഖനിയിലെവിടെയൊ ഇവന്റെ മുഖം തെളിയുന്നു. ഏതോ വിദൂരഛായയുടെ ഓര്‍മ്മയില്‍ പെട്ടെന്ന് കെ ചോദിച്ചു,
“നീയാ ചോതിപ്പറയന്റെ മോനല്ലേ ?”
തലയില്‍ ഇടിവെട്ടിയപോലെ ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയി സുരേഷ്. മുഖം വിവര്‍ണമാകുന്നത് കഴിയുന്നത്ര മറച്ചുവെച്ചുകൊണ്ട് ,അതേ എന്ന അര്‍ത്ഥത്തില്‍ , നേരെ നോക്കാതെ ഒന്നു മൂളി. തനിക്കൊന്നും പറ്റിയിട്ടില്ല എന്ന മട്ടില്‍ കടയിലുള്ളവരെ യാദൃശ്ചികമെന്നവണ്ണം ഒന്നു പര്യവലോകനം ചെയ്തു . എല്ലാ മുക്കിലും മൂലയിലും ഇരിക്കുന്നവരുടെ മുഖങ്ങളില്‍ ഒരു മന്ദഹാസം പറ്റിയിരിക്കുന്നതായി അവന് തോന്നി. പരിഹാസത്തിന്റെ മന്ദഹാസം !! ഒരു പടുകുഴിയില്‍ വീണുപോകുന്നു താന്‍ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അവന്‍ തന്റെ മനസിനെ കഴിയുന്നത്ര ശാന്തമാക്കാന്‍ ശ്രമിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പ അല്പം ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചപ്പോള്‍, അവനറിയാതെ അത് സംഭവിച്ചു. കെ യുടെ മുഖത്ത് രൂക്ഷമായി നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.
“തന്റെയൊന്നും മനസ്സില്‍ നിന്നും ഇതുവരെ ജാതിയൊന്നും പോയിട്ടില്ല അല്ലെ ? ”
രംഗം വഷളാകുകയായിരുന്നു. ബഹുമാനത്തോടെയല്ലാതെ കീഴാളരുള്‍പ്പെടെ ആരും സംബോധന ചെയ്തിട്ടില്ലാത്ത അവരുടെ കെ യെ ഒരു കീഴാളപ്പയ്യന്‍ ‘താന്‍’ എന്നു വിളിച്ചിരിക്കുന്നു !!.
കേശവന്‍നായരും മാധവന്‍നായരും തുടങ്ങി കടയിലുണ്ടായിരുന്ന സര്‍വ്വ നായന്മാരും ഷോക്കേറ്റപോലെ ചാടിയെണീറ്റു.
“എന്താടാ അഹങ്കാരി, ഈ ഇരിക്കുന്നതാരെന്ന് അറിയാനുള്ള വിവരം
നിനക്കില്ലെന്ന് മനസ്സിലായി. നീ കുറെ പടിച്ചവനാണെല്ലോ, അതിന്റെ അഹങ്കാരം ഇങ്ങോട്ടെടുക്കണ്ട” എന്നു പറഞ്ഞുകൊണ്ട് കുട്ടന്‍പിള്ളയും മറ്റ് നായന്മാരും സുരേഷിരിക്കുന്നിടത്തേയ്ക്ക് ഒരു നായകൂട്ടമെന്നവണ്ണം
പാഞ്ഞടുത്തു. പക്ഷേ കെ ഇടപെട്ട് എല്ലാവരെയും തടഞ്ഞു.
“അടങ്ങൂ പിള്ളേ”, അദ്ദേഹം പറഞ്ഞു .
“ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇപ്പൊഴത്തെ തലമുറയല്ലെ.
പഴയ ശീലമനുസരിച്ച് പറഞ്ഞുപോയതാണ്. ചോതിയാണെങ്കില്‍ ഒന്നും തോന്നില്ലായിരുന്നു. ഞങ്ങളെല്ലാം പഴയ തലമുറയില്‍ പെട്ടവരല്ലേ. ആ രീതിയനുസരിച്ച് ‘ചോതിപ്പറയാ’ എന്നു വിളിച്ചാലേ ചോതി വിളി കേള്‍ക്കൂ. അല്ലാതെ അതില്‍ ജാതിപരമായ യാതൊരു അര്‍ത്ഥവുമില്ല. നിങ്ങള്‍ക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള എനിക്ക് ജാതിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ സുഹൃത്തെ ? വിഷമിക്കേണ്ട. എന്താ താങ്കളുടെ പേര് ? ”
“സുരേഷ് ” വിഷണ്ണനായി അയാള്‍ മൊഴിഞ്ഞു.
“അല്ല സഖാവെ ഇദ്ദേഹം ബ്ലോഗിലൊക്കെ ജാതിക്കും മതത്തിനും ദൈവത്തിനും നമ്മുടെ ഭാരതീയ സംസ്ക്കാരത്തിനും എതിരായിട്ടൊക്കെ കുറെ നാളായി എഴുതി വിടുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ചോദിക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. നാട്ടില്‍ അധികം കാണാറില്ലല്ലൊ.” ചെറുപ്പക്കാരനും പുറകില്‍ വാലുവെയ്ക്കാന്‍ മറന്നുപോയവനുമായ വിജയന്‍ പറഞ്ഞു.
കെ :‌-“ഓഹോ,അങ്ങിനെയാണെങ്കില്‍ നമുക്കൊരു ചര്‍ച്ചയാക്കിക്കളയാം. എന്താ സുരേഷേ ? ”
അയാളില്‍ നിന്നും അതുവരെ ഉണ്ടായിരുന്ന അന്യത്വം ഒഴിഞ്ഞകന്നു.
“ആകട്ടെ” അയാള്‍ പ്രതിവചിച്ചു.
കെ: “ ശരി വിജയന്‍ തന്നെതുടങ്ങൂ. ബ്ലോഗില്‍ കണ്ടതിനെക്കുറിച്ചു
തന്നെയാകട്ടെ”.
വിജയന്‍: സുരേഷേ, താങ്കള്‍ ജാതി അസമത്വത്തിന്റെയും അടിമത്വത്തിന്റെയും ഉപകരണമാണെന്ന് പറയുന്നു. അതിനാല്‍ അതില്ലാതാകണമെന്നും. സമ്മതിച്ചു. ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍, ഈ നാട്ടില്‍ ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിങ്ങളുടെസ്വപ്നം?"
സുരേഷ്: "എന്ന് നിസ്സംശയം പറയാം"
വിജയന്‍: "എന്നാല്‍, എന്റെ കൈയില്‍ ജാതിവ്യവസ്ഥ അനുസരിച്ചുള്ള സംവരണം നിറുത്തലാക്കണം എന്നാവശ്യപ്പെടുന്ന ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ഉണ്ട് . നിങ്ങള്‍ അതില്‍ ഒപ്പിടുമോ?
(സമദൂരസിദ്ധാന്തത്തിന്റെ തലയായ ‘ചങ്ങനാശ്ശേരിചിന്തൂരപ്പൊട്ട് പണിക്കരാല്‍’ തയ്യാറാക്കപ്പെട്ട , ജാതി ഇല്ലാതാക്കാനും സംവരണം സാമ്പത്തിക മാനദണ്ഡത്തിലാക്കാനും ജാതിയടിസ്ഥാനത്തില്‍ സംവരണം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കീഴാളരെക്കൊണ്ട് ഒപ്പിടീക്കുന്നതിനായി ഒരു ഹര്‍ജ്ജി എല്ലാ നായന്മാരുടേയും കൈയില്‍ കൊടുത്തിട്ടുണ്ട്. ജാതി ഇല്ലാതാക്കാന്‍ പിന്നാക്കക്കാര്‍ അതില്‍ ഒപ്പിട്ട് , സംവരണം തിരസ്ക്കരിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ ജാതി വെറിയന്മാരോ ‘വ്യാജപുരോഗമനമനോരോഗികളോ’ ആണെന്ന് അവര്‍
പ്രഖ്യാപിക്കും. ദയവായി സഹകരിക്കുക. ഈ ഹര്‍ജ്ജി ബൂലോകത്തുള്ളവര്‍ക്ക് സാതാനായര്‍, ഒരു ഈശ്വരവിശ്വാസിയായ നാ‍യര്‍, സവ്യസാചിമേനോന്‍, അസ്തലവിസ്തലന്‍പിള്ള, ഭാരതീയന്‍ നമ്പ്യാര്‍, മൃഗയാവിദൂഷകന്‍ നാ‍യര്‍,....തുടങ്ങിയവരില്‍ നിന്നും, ഇംഗ്ലീഷ് ഹര്‍ജ്ജി S.H.Nayar [സനാതനഹിന്ദുനായര്‍] പക്കലും ലഭ്യമാണ്. കൂടാതെ കേരളത്തിലും ഇന്ത്യയൊട്ടാകെയുള്ള ഹൈന്ദവോദ്ധാരണ, നവോത്ഥാന / രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങളിലും ലഭ്യമാണ്. ഒപ്പിട്ടുകൊടുക്കുന്ന കീഴാളര്‍ക്ക് ഗുരുവായൂര്‍ ഏകാദശിനാളില്‍ നമ്പൂരിയൂട്ടും നായര്‍ഊട്ടും കഴിഞ്ഞ് അതേ പന്തിയില്‍ വെച്ച് വിഭവ സമൃദ്ധമായ ശാ‍പ്പാട് പ്രോത്സാഹന സമ്മാനാമായി തരപ്പെടുത്തിയിട്ടുണ്ട്. )
സുരേ : “തീര്‍ച്ചയായും ഒപ്പിടാം ,അതിനു മുന്‍പ് ചില സംശയങ്ങള്‍ക്ക് സമാധാനം തരുമെന്ന് പ്രതീക്ഷിക്കുന്നു.”
വിജയ‍: “എന്തും ചോദിക്കാം.”
സു: “ ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കാന്‍ കാരണം
എന്തെന്ന് അറിയാമോ ?”
വി: “അറിയാം, ഭരണഘടന എഴുതിയുണ്ടാക്കിയപ്പോള്‍ ആ അംബ്ബേക്കര്‍ ആരോടും പറയാതെ രഹസ്യമായി പറ്റിച്ചപണിയല്ലെ. നെഹൃവിന് മുഴുവന്‍ വായിച്ചുനോക്കാന്‍ സമയം കിട്ടിക്കാണില്ല.അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമോ?”
തത്സമയം കെ ഇടപെട്ടു. “വിവരക്കേടു പറയാതടാ വിജയാ”
കെ: “സുരേഷേ, പണ്ടുണ്ടായിരുന്ന അസമത്വത്തിനും പീഢനത്തിനും
പരിഹാരമായും നിങ്ങളെയൊക്കെ മുഖ്യധാരയില്‍ കൊണ്ടുവരാനുമാണ് സംവരണം. പക്ഷേ ഒരാള്‍ സംവരണം നേടിക്കഴിഞ്ഞാല്‍ അയാളുടെ മക്കളും മക്കളുടെ മക്കളും തുടര്‍ന്ന് സംവരണം കൈപ്പറ്റുന്നത് ശരിയാണോ?അത് അതേ ജാതിയിലെ താഴെയുള്ളപാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇക്കണക്കിന് നമുക്ക് സംവരണം എന്ന് നിറുത്താനാകും.?”
സു: “ശരി,സംവരണാര്‍ഹതയുള്ള ഒരു ജാതിയില്‍ നിന്നും ഒരിക്കല്‍ സംവരണം ലഭിച്ചവരും ക്രീമിലെയറുകാരും മാറിനിക്കുന്നു,ആ സമുദായത്തില്‍ ഇവരൊഴിച്ച് യോഗ്യതയുള്ളവര്‍ വേറെ ഇല്ലെങ്കില്‍ ഈ ജാതിക്കവകാശപ്പെട്ട സംവരണം കിട്ടാതെ വരില്ലേ? അത്രയും പോസ്റ്റുകള്‍ പൊതുപൂളിലാകുകയും ചെയ്യില്ലേ?അപ്പോള്‍ മത്സരശേഷിയും കഴിവുമുള്ള സവര്‍ണ്ണര്‍ക്ക് തന്നെ മുഴുവന്‍ ഒഴിവുകളും കൈക്കലാക്കാമെന്ന ഗൂഢലക്ഷ്യമല്ലേ ഇത്തരം വാദങ്ങളില്‍ ഉള്ളത് !? ക്രമേണ സംവരണം തന്നെ ഒഴിവാക്കുകയും ചെയ്യാം!!പഴയപോലെ
അധികാരവും സമ്പത്തും സമ്പൂര്‍ണ്ണമായും സവര്‍ണ്ണര്‍ക്ക് !!
അല്ലേ ?”
കെ: “ അത്..ബ്ബ..ബ്ബബ്ബ..ബ്ബബ്ബ..അ.....(വിക്കുന്നു.വിക്ക് ബുദ്ധിയുടെലക്ഷണമാണ് ‍)
വി: “അപ്പോള്‍ നിങ്ങളിലെ പാവപ്പെട്ടവരെ ആരു രക്ഷിക്കും?”
സു: “സുഹൃത്തെ യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് മാത്രം
പരിഹരിക്കപ്പെടവുന്നതല്ല കീഴാളരുടെ പ്രശ്നങ്ങള്‍. ഈ സംസ്കാരത്തിന്റെയത്ര പഴക്കമുള്ള സങ്കീര്‍ണ്ണമായ സംഗതിയാണത്. സവര്‍ണ്ണരില്‍ വന്നു ചേര്‍ന്ന അളവറ്റ ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് തിരിച്ചുനള്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ ? അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണോ? അത് ഞങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതാണ്. ആര്‍ഷഭാരതസംസ്ക്കാരമെന്ന പ്രത്യയശാസ്ത്രമുപയോഗിച്ച് ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും പറഞ്ഞ് ഭൂമിയും സമ്പത്തും ബ്രഹ്മണന്‍ കൈക്കലാക്കി. അച്ചിമാരുടെ ശേഷികൊണ്ട് അത് നായരുടെ കൈയ്യില്‍ വന്നു. ബ്രാഹ്മണ്യം ഔട്ട് !! സമ്പത്തിന്റേയും
അധികാരത്തിന്റെയും പുനര്‍വിതരണത്തിന് നിങ്ങള്‍ തയ്യാറാണോ? അങ്ങിനെയെങ്കില്‍ കീഴാളരിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനും ആഹാരം കഴിക്കാനുമുള്ള ഭൌതിക സാഹചര്യം വന്നു ചേരും. അതിനുവേണ്ടിയും ഒരു ഹര്‍ജ്ജി തയ്യറാക്കി സവര്‍ണ്ണരെ കൊണ്ട് ഒപ്പിടീക്കാമോ? ഫ്യൂഡല്‍ വ്യവസ്ഥയും ഹൈന്ദവ പ്രത്യയശാസ്ത്രവും ചേര്‍ന്നല്ലേ ഈകൊടിയ ചൂഷണം നടത്തിയത് ? ”
കെ യും വിയും: “ അ..ബ്ബബ്ബ...ബ്ബ...ബ്ബ.... ”(വിക്ക് എന്ന അനുഗ്രഹം കൂടുതല്‍നാവുകളിലേയ്ക്ക് പടരുന്നു.)
വി: “ആട്ടെ നിങ്ങളെന്തിനാ നായന്മാരുടെ പൂര്‍വ്വചരിത്രം വിളമ്പി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ? ”
സു: “ബ്ലോഗ്ഗില്‍ ഏത് വിഷയം ചര്‍ച്ചചെയ്താലും അവിടെ സംവരണത്തിന്റെ പ്രശ്നവും എടുത്തിടുകയും, സംവരണം കൈപ്പറ്റാന്‍ ജാതിപറയേണ്ടിവരുന്നത് ജാതി നിലനിര്‍ത്താനുള്ള വ്യഗ്രതയായും ആക്ഷേപിക്കുന്നതും നേരത്തെ പറഞ്ഞപോലെ പിന്നാക്കജാതിയിലെ കഴിവുള്ളവരെ മാറ്റിനിറുത്തിയാല്‍ ആര്‍ക്കും സംവരണം കൊടുക്കാതെ മുഴുവന്‍ തട്ടിയെടുക്കാമെന്ന സവര്‍ണ്ണ മോഹത്തിന്റെ ഭാഗം തന്നെയാണ്. സംവരണത്തിന്റെ മൂലകാരണം ഭാരതസംസ്ക്കാരമാണെന്നു ഞങ്ങള്‍ പറയുമ്പോള്‍, അത് മഹത്തരമാണെന്ന് നിങ്ങള്‍ വാദിക്കുന്നു. അപ്പോള്‍ ചീഞ്ഞളിഞ്ഞ ഈ സംസ്ക്കാരത്തിന്റെ യാഥാര്‍ത്ഥ മുഖം കാണിച്ചുകൊടുക്കേണ്ടിവരും. സനാതന ധര്‍മ്മത്തിന്റെ ഭാഗവും
വക്താക്കളുമായ നായരുടെ പൈതൃകവും, ഇന്നും ബ്രാഹ്മണ്യത്തെ
പിന്തുണക്കാനുള്ള അവരുടെ ആവേശവും കീഴാളരെ മേലാളനുവേണ്ടി മര്‍ദ്ദിച്ചൊതുക്കിയതും സ്വന്തം സ്ത്രീകളെ ‘സംബന്ധിപ്പിച്ചും’ ഉള്ള പഴയ കൂട്ടിക്കൊടുപ്പിന്റെ പാരമ്പര്യമാണെന്നു പറയേണ്ടിവരും, ഓര്‍മ്മിപ്പിക്കേണ്ടിവരും. കേവലം ഇരകളുടെ റോളിലായിരുന്ന നായര്‍, ബ്രാഹ്മണര്‍ തറപറ്റിപ്പോയ (അശ്ലീല ശൃംഗാരം കൂടിപ്പോയതുകൊണ്ട്) കേരളസമൂഹത്തില്‍, ബ്രഹ്മണ്യത്തിന്റെ വക്താക്കളാകുമ്പോള്‍ ഇനിയും പലതും വിളിച്ചുപറയേണ്ടിവരും. ഇരകളായിരുന്നെങ്കിലും അതൊരു സുഖമുള്ള ഏര്‍പ്പാടായിരുന്നല്ലോ ! ”
വി: “ഹ..ഹ..ഹ...അതിള്ള ചുട്ട മറുപടി ഒരു കഥയിലൂടെ ഞങ്ങടെ സവ്യസാചി തന്നല്ലോ !!! എങ്ങനുണ്ടായിരുന്നു . ഏറ്റില്ലേ? ”
സു: “ഏറ്റു .തകര്‍ത്ത് തരിപ്പണമാക്കിയില്ലേ,‘എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?’എന്നുള്ള മാധവന്നായരുടെ മറുപടി അസ്സലായിട്ടുണ്ട്. വാദി തറപറ്റി. "അനാവശ്യം പറയരുത്. "എന്നു പറഞ്ഞ് ചൂടായി. വാദി ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ വിജയന്‍ നായരെ ! ”
വി: “എങ്ങിനെ ? ”
സു: “പുരോഗമനവാദിയുടെ റോളിള്‍ ഞാനായിരുന്നെങ്കില്‍ ഇങ്ങനെ പറയും; എന്റെ അപ്പൂപ്പന്റെ വല്യമ്മായിയേയും കൂട്ടിക്കൊടുത്ത് കാണും. നായന്മാരല്ലേ!!, നമ്പൂതിരിയെ എങ്ങനെ തൃപ്തനാക്കും എന്ന് വ്യാകുലപ്പെട്ടുനടക്കുന്ന നായന്മാര്‍ അച്ചിമാരെ സന്തോഷപൂര്‍വ്വം കൂട്ടികൊടുക്കുന്നത് കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി (വെളുപ്പുകളുടെ കൂട്ടത്തില്‍ ഒരു കറുപ്പും) കീഴാളപ്പെണ്ണുങ്ങളെ ഒപ്പിച്ച് കൊടുത്തിരുന്നതിനും ചരിത്രമുണ്ടാകാം. അച്ചിമാര്‍ സസന്തോഷം കിടന്നുകൊടുത്തുകൊള്ളും (ഭൂമിയും സമ്പത്തും കൈവരുന്നകാര്യമല്ലേ.കൂടാതെ നായര്‍ക്ക്
വേലയെടുക്കാതെ നടക്കാമല്ലോ) കറുമ്പികള്‍ ജീവനില്‍പ്പേടിച്ച്
ബലാത്സംഗത്തിന് ഇരയായി നിന്നുകൊടുത്തും കാണും. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നല്ലോ തിരുമേനിക്കും നായര്‍ക്കും!! ചിലപ്പോള്‍ നായര്‍ തന്നെ കറുമ്പികളെ ഉപയോഗിച്ചുകാണും. നായരുടെ കൈയിലുള്ളത് നമ്പൂതിരി തിന്നുമ്പോള്‍ നായര്‍ക്കും വല്ലതും ഭക്ഷിക്കേണ്ടേ!! കീഴാളരുടെ കൂട്ടത്തില്‍ വിരളമായി കാണുന്ന വെളുത്ത സന്തതികള്‍ അങ്ങനെ ഉണ്ടായതായിരിക്കാം. അപ്പോള്‍ ആരാണ്
വിജയന്നായരെ ‘വെടി ’ ?, കിടന്നു കൊടുത്തവരോ,
ബലാല്‍ക്കാ‍രം ചെയ്യപ്പെട്ടവരോ ? ”
വി: “പോക്രിത്തരം പറയരുതെടാ ചെറ്റേ” . വിജയന്‍ കൈചുരുട്ടി സുരേഷിന്റെ മുഖത്തേയ്ക്ക് ആഞ്ഞൊരിടി. അത് പ്രതീക്ഷിച്ചിട്ടെന്ന വണ്ണം സുരേഷ് പാഞ്ഞുവന്ന കൈ തടഞ്ഞുകൊണ്ട്, ആ കൈതണ്ടയില്‍ പിടുത്തമിട്ടു. അതിശക്തമായി ആ കൈ പിടിച്ചു തിരിച്ചു.
“ആ‍ാ‍...ആ‍ാ....” വിജയിനില്‍നിന്നും ഒരു ഞരക്കം.
“എടാ പൊലയാടി മോനെ, കൊല്ലും കൊലയുമൊക്കെ പണ്ട്. ഇന്നു തന്നാല്‍ തിരിച്ച് തരാനും അറിയാം. വേലയെടുത്ത് തഴമ്പുള്ള കൈകളാണ്. ആര്‍ഷഭാരതസംസ്ക്കാരം ഉപയോഗിച്ച് നമ്പൂതിരിയേയും നായരേയും പോലെ ഊമ്പിച്ചുതിന്ന് പരിചയമില്ല. മനസ്സിലായോടാ നാറീ..” സുരേഷ് കൈവിട്ടു. പാഞ്ഞടുത്ത മറ്റ് നായന്മാരുടെ നേരെ അയാള്‍ അലറി. “തൊട്ടുപോകരുത് , തൊടുന്നവന്റെ കുടലു ഞാനെടുക്കും.” ആ സ്ഥൈര്യത്തിനു മുമ്പില്‍ പതറിപ്പോയ നായന്മാര്‍ പിന്‍വലിഞ്ഞു. അസ്ഥപ്രജ്ഞനായിപ്പോയ കെ യ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ചാടിയെണീറ്റ കെ സമാധാനം പറഞ്ഞു. വിജയനെ അദ്ദേഹം ശാസിച്ചു. സംവാദത്തില്‍ ഇതൊന്നും ശരിയല്ല . അതുകൊണ്ട് സംഭവിച്ചതില്‍ ക്ഷമിക്കാന്‍ അദ്ദേഹം സുരേഷിനോടും പറഞ്ഞു. എല്ലാവരെയും സമാധാനപ്പെടുത്തിയ കെ യെ അവര്‍ അനുസരിച്ചു. സ്വസ്ഥാനങ്ങളില്‍ പോയി എല്ലാവരും ഇരുന്നു.
കെ ചോദിച്ചു ,
“ഇനി സംവാദം വേണോ !?”
സു: “ ഇത്രയും ആയ സ്ഥിതിയ്ക്ക് പറയാനുള്ളത് മുഴുവന്‍ പറയാന്‍ ഞാന്‍ തയ്യാറാണ്. ”
“സംഭവിച്ചതില്‍ ക്ഷമിക്കുക ”,വിജയന്‍ പറഞ്ഞു.
കെ: “ശരി, ഇനിയെല്ലാവരും സംയമനം പാലിക്കുക”.
സു : “സവ്യസാചിയുടെ കഥയിലെ ചില കാര്യങ്ങള്‍ക്ക് കൂടി സമാധാനം പറയാം. സംവരണക്കാരുടെ മക്കള്‍ ഇപ്പോള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടോ, പിന്നെന്തിന് മൂന്ന് തലമുറ മുന്‍പ് നടന്ന കാര്യത്തിന് ഇപ്പോള്‍ സംവരണം ? 3000-4000 വര്‍ഷങ്ങളിലെ അടിമത്തം കീഴാളരുടെ ആത്മവിശ്വാസത്തിലും മാനസിക ശേഷിയിലും സ്ഥായിയായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അത് അവരുടെ ജീനുകളില്‍ പോലും വ്യതിയാനം വരുത്തിയിട്ടുണ്ടാകാം. ഇതൊക്കെ 60 വര്‍ഷത്തെ സംവരണം കൊണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ സംവരണം ഉടനടിനിറുത്തണം എന്നമുറവിളിയ്ക്ക് അടിസ്ഥാനം വല്ലതും ഉണ്ടോ ?കേരളത്തിന് വെളിയിലെ ഇന്ത്യന്‍ അവസ്ഥയെന്താണെന്ന് ഈ കൂപമണ്ടൂകങ്ങള്‍ക്കറിയില്ല. ഇവനൊക്കെ പത്രവും ആനുകാലികങ്ങളൊന്നും വായിക്കാറില്ലേ? പറഞ്ഞാല്‍ തലയില്‍ക്കയറണ്ടേ !
അല്ലെങ്കില്‍ സ്വാര്‍ത്ഥതമൂലം അങ്ങിനെ നടിക്കുന്നു.
അല്ലെങ്കില്‍ തന്നെ ഇന്ത്യയുടെ സാംസ്ക്കാരവും ചരിത്രവും മനസിലാക്കിയ സവര്‍ണ്ണന്മാര്‍ തന്നെയാണ് സംവരണം അനുവദിച്ചത്. ചരിത്രജ്ഞാനമില്ലാത്ത ‘ബൂലോകനാ‍യ’ന്മാര്‍ കുരച്ചുകൊണ്ടിരിക്കട്ടെ. ”
എന്തോ പറയാനാഞ്ഞ വിജയന്‍ അത് തുടങ്ങാനാവാതെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ ബ....”
സു : “ ജാതിചിന്തയില്ലാത്ത നവീന ‘ രാമന്‍നായന്മാര്‍ ’ഒരു രസത്തിനു വേണ്ടി മാത്രം മക്കളുടെ പേരിന് പിറകില്‍ ജാതിവാലിടും, ആ അക്കൌണ്ടില്‍ ജാതിമാഹാത്മ്യം വിളംബരം ചെയ്യാനൊന്നുമല്ല അല്ലേ, അവമതിക്കപ്പെടാത്ത ഒരു വാലും ചേര്‍ക്കാനില്ലാത്ത കീഴാളക്കുട്ടി സംവരണം കൈപ്പറ്റുന്നതിലാണ് വിഷമം. വിജന്നായരുടെ മോളുടെ പേര്‍ ‘ വിജയലക്ഷ്മി .V.നായര്‍ ’ എന്നല്ലേ? ഇത്ര കഷ്ടപ്പെട്ട് പേരിട്ടത് തമാശക്കോ അതോ അറിയാതെയോ ?”
വി : “അറിഞ്ഞുതന്നെ. ഞങ്ങളുടെ ജാതിപ്പേര്‍ ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് ?അതില്‍ ജാതി ചിന്തയൊന്നുമില്ല.”
സു : “ വിജയന്നായരുടെ സഹോദരി, ഉദ്യോഗസ്ഥനായ ഒരു കീഴാളനുമായി സ്നേഹത്തിലാണെന്നു കരുതുക. അയാള്‍ സാമ്പത്തികമായും സാംസ്ക്കാരികമായും നിങ്ങളേക്കാള്‍ നല്ല നിലവാരത്തിലാണെങ്കില്‍ നിങ്ങളവളെ വിവാഹം ചെയ്തു കൊടുക്കുമോ? ”
വി : “ചത്താലും ഒളിച്ചോടിപ്പോയാലും നടക്കില്ല, നായര്‍ക്ക്
മേലോട്ടുള്ളാവരാണേല്‍ നോക്കാം.”
സു : “ അപ്പോള്‍ ജാതി നിങ്ങള്‍ക്ക് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുക.”
വി : “പക്ഷെ പണ്ടത്തേപ്പോലെ പീഢനങ്ങളൊന്നുമില്ലല്ലോ, പിന്നെന്തിന് സംവരണം ?”
സു: “ഇതിന്റെ മറുപടി മുന്‍പേ പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജാതിസംവരണം ആവശ്യപ്പെട്ടതാര് ? വിജന്നായര്‍ക്കറിയാമോ ?”
വി: “ഇല്ല.”
സു: “നായര്‍. പരദേശിബ്രാഹ്മണര്‍ തിരുവിതാംകൂറിലെ സമ്പൂര്‍ണ്ണ
ബ്യൂറോക്രാറ്റുകളായിരുന്ന കാലം!! പിന്നോക്കാവസ്ഥയൊന്നും അനുഭവിക്കാതെ നായര്‍ ‘ചൂട്ട് തെളിച്ച് ’ മദിച്ച്പുളഞ്ഞ് നടന്ന അന്തക്കാലത്ത് ഉദ്യോഗങ്ങള്‍ മാത്രം നമ്പൂതിരി ആര്‍ക്കും കൊടുത്തില്ല. അത് കിട്ടാന്‍ വേണ്ടി ശൂദ്രമഹാസഭയുണ്ടാക്കി, ചോവന്റെയും മുസ്ലിമിന്റേയും കൂടി ഒപ്പ് ചേര്‍ത്ത് മലയാളിമെമ്മോറിയല്‍ എന്ന ദയാഹര്‍ജ്ജി കൊടുത്ത് സംവരണം നായര് മാത്രം നേടിയെടുത്ത കാര്യം അറിയാമോ? അന്ന് ജാതി സംവരണം ഒരു തെറ്റല്ലാ‍യിരുന്നു. ഇപ്പോള്‍ തെറ്റാണെന്നു പറഞ്ഞാല്‍ അതിന് മറുപടി പറയണോ വിജയന്നായരെ ?”
വി: “അത് ...അത്... പിന്നെ... വേണ്ട,... മനസിലായി .”
സു: “പിന്നെ സംവരണം വഴി കിട്ടിയ ജോലി അവന്‍ താഴ്ന്ന
ജാതിക്കാരനാണെന്ന ബോധം അവനിലും മറ്റുള്ളവരിലും ഉണ്ടാക്കുമത്രേ ! അതുകൊണ്ട് നീ സംവരണം ഉപേക്ഷിക്കൂ.
നല്ല ഭഗവത്ഗീത. അത് മാറ്റിവെച്ചു പൂട്ടിയാല്‍ മതി. സംവരണം ആരുടേയും പിതാവിന്റെ മുതലില്‍ നിന്നല്ല തരുന്നത്. അറിയാമെങ്കില്‍ പറയൂ ഏത് പൈതൃകസ്വത്താണ് ഞങ്ങള്‍ തട്ടിയെടുക്കുന്നത് ? യുഗങ്ങളായി തട്ടിയെടുത്തതിന്റെ ഒരംശം മാത്രമാണ് തിരിച്ച് കൈപ്പറ്റുന്നത് . അതുകൊണ്ട് സംവരണം ആരുടെയും ഔദാര്യമല്ലെന്നും അത് കൈപ്പറ്റുമ്പോള്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിക്കണമെന്നും ഞങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കോളാം. മേല്‍ ജാതിക്കാരന് സംവരണം പറ്റുന്നവനെക്കാണുമ്പോള്‍ ഉത്ക്കര്‍ഷബോധം തോന്നുന്നുണ്ടെങ്കില്‍ അത് അട്ടഹസ്സിച്ചും കുരച്ചും തീര്‍ത്തോട്ടേ.”
വി: “അത് പറയാന്‍ പറ്റില്ല...ബ്ബ്ബ്ബ്ബ്ബ്...അല്ല..ആരുടെ മുതലാണെന്ന്‍!!”
കെ: “ബ്ബ്ബ്ബ്ബ്ബ്ബബ.........”
സു: “സംവരണമില്ലാതെ കയറി വന്നവരേയും സംവരണത്തിന്റെ കണക്കില്‍ പെടുത്തി വെട്ടിപ്പ് നടത്തി പറ്റിച്ചുകൊണ്ടിരിയ്ക്കയായിരുന്നല്ലോ യശമാനന്മാര്‍. അവരെക്കാണുമ്പോള്‍ എന്തെല്ലാം പഴം ചൊല്ലുകളാണ് നിങ്ങളുടെ വായ്ത്താരിയില്‍ ,‘തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്, പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരുമോ,അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ ....അങ്ങിനെ..അങ്ങിനെ ’, കീഴാള അപകര്‍ഷബോധത്തെ അടയാളപ്പെടുത്താന്‍ !! ”
കെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ്.........”
സു: “ ഇപ്പോള്‍ ജാതി കാണാനേയില്ല എന്നാണെല്ലോ നായന്മാരുടെ മുറവിളി. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ്ണന്മാര്‍ ഹിന്ദുമതത്തിലെ എല്ലാ കീഴ്ജാതിക്കാര്‍ക്കും അര്‍ഹമായ വിഹിതംകൊടുക്കാത്തതെന്ത് ?
ദേവസ്വംക്ഷേത്രങ്ങളില്‍ വേദമന്ത്രാദികള്‍ പഠിച്ച എല്ലാജാതിക്കാരേയും പൂജാരിയാക്കാത്തതെന്ത് ? ഇപ്പോള്‍ ഹിന്ദുമതത്തില്‍അസമത്വമെല്ലാം അവസാനിപ്പിച്ചിരിക്കുകയല്ലെ നായന്മാര്‍ ”
വി: “അ....അത്....അത്.....പറ്റില്ല.”
സു: “അപ്പോള്‍ ജാതിയുണ്ട് ,ഉച്ചനീചത്വവും ഉണ്ട് .”
വി: “കുറച്ചോക്കെ,അത് പതിയേ മാറിക്കൊണ്ടിരിക്കയല്ലേ!! ”
സു: “അല്ല സഖാവ് കെ, താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ, താങ്കള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന, സോഷ്യലിസം നടപ്പാക്കാനുദ്ദേശിക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നേതാവല്ലേ, വ്യക്തി ജീവിതത്തില്‍ താങ്കള്‍ക്ക് ജാതി എത്രമാത്രം ഒഴിച്ചു നിര്‍ത്താനായിട്ടുണ്ട് ? ”
കെ : “എന്റെ ജീവിതം തന്നെയല്ലേ അതിന്റെ തെളിവ് ”
സു : “നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നേതാവാ‍യിരുന്ന കെ.വേണുപോലും ഒരു തൊഴിലാളി സ്ത്രീയെ മിശ്രവിവാഹം ചെയ്ത് മാതൃകകാട്ടിയപ്പോള്‍, വലിയ വിപ്ലവകാരിയായ താങ്കള്‍ക്കതിന് കഴിഞ്ഞില്ല. നമ്പൂരിയെ തന്നെ വിവാഹം കഴിച്ചു.”
കെ : “അ..അ..ബ്ബബ്ബ...ബ്ബബ്ബ്ബ്ബ്.....അത്...., അത് ഞാന്‍ , വിവാഹത്തെക്കുറിച്ച് ഗൌരവമായി ആലോചിച്ചിരുന്നില്ല. അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനാവാത്തതുകൊണ്ട് അവര്‍ക്കിഷ്ടപെട്ട പെണ്ണിനെ ഞാന്‍ കെട്ടി. മാതാവിന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കണമായിരുന്നോ, എന്റെ ജീവിതം അറിയാവുന്നവര്‍ ഇങ്ങനെയൊന്നും പറയില്ല.”
സു : “ അപ്പോള്‍ താ‍ങ്കളുടെ മക്കളുടെ കാര്യത്തിലോ, അവരെല്ലാം സ്വജാതിയില്‍ നിന്നുതന്നെ വിവാഹം കഴിച്ചു. മക്കളുടെ മക്കളും അങ്ങനെ തന്നെ. ഇവരിലേക്കൊന്നും ആദര്‍ശവും വിപ്ലവബോധവും പകരാ‍ന്‍ തങ്കള്‍ക്കായില്ലേ !? താങ്കളെപ്പോലുള്ളവരുടെ ആഹ്വാനവും എഴുത്തും മറ്റുള്ളവര്‍ മാതൃകയാക്കണം, സ്വന്തം ജീവിതം മാതൃക കാണിക്കാനുള്ളതല്ല അല്ലേ ? ”
കെയുടെ മുഖം ചെറുതായി മ്ലാനമായി. അവിടെ കോപത്തിന്റെ മിന്നലാട്ടം! മഹാത്യാഗമായി അംഗീകരിക്കപ്പെട്ടിരുന്ന തന്റെ ജീവിതത്തേയും നിശിതമായി വീക്ഷിക്കുന്ന ഒരു ലോകമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എങ്കിലും വിമ്മിഷ്ടം കഴിയുന്നത്ര പുറത്ത് കാട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കെ പറഞ്ഞു,
“ അ..അ..ബ്.. ബ്..സ... സംഭവബഹുലമായ എന്റെ ജീവിതത്തില്‍ മക്കളെ ശ്രദ്ധിക്കാനൊന്നും എനിക്ക് സമയം കിട്ടിയില്ല ”പറഞ്ഞ ഉത്തരത്തില്‍ കെ യ്ക്ക് തന്നെ തൃപ്തി വന്നില്ല. ജാതിയുടെ വിടാപ്രേതം തന്റെയുള്ളിലും ഉണ്ടെന്ന് സമ്മതിച്ചുപോയ മനോഭാവമായിരുന്നു ആ മുഖത്ത്. അത് വായിച്ചറിഞ്ഞ സുരേഷ് കൂടുതല്‍ വേദനിപ്പിക്കേണ്ട എന്നു കരുതി.
സു : “ആട്ടെ ജനസംഖ്യാനുപാതത്തില്‍ സംവരണത്തിന്റെ കണക്കെടുത്താല്‍ കേരളത്തിന്റെ ജനസംഖ്യയില്‍12% വരുന്ന നായന്മാരല്ലേ ക്ലാസ്‌‌‌-1, 2 ഉള്‍പെടെയുള്ള മേഖലകളിലെ 28% - മാനം തൊഴിലും കൈയടക്കിവച്ചിരിക്കുന്നത്.(അതിനേക്കാള്‍ കൂടൂതല്‍ സവര്‍ണ്ണ കൃസ്ത്യാനി കൊണ്ടുപോയി .അതില്‍ നായന്മാര്‍ക്ക് എതിര്‍പ്പില്ല.) ഇവിടെയൊക്കെ കീഴളന്റെയും പിന്നോക്കക്കാരന്റെയും പ്രാതിനിധ്യം പരിതാപകരമാണ്. എന്നിട്ടും നായാരാതികള്‍ കരയുന്നത് അത്യാര്‍ത്തിയല്ലേ? എവിടെയാണ് ഇവറ്റകള്‍ക്ക് നഷ്ടം വന്നത് ? നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ജസ്റ്റീസ് K.രാ‍ജേന്ദ്രബാബുക്കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിച്ച് പറയുക. എന്നിട്ടും എന്തെല്ലാം കുതന്ത്രങ്ങള്‍ പയറ്റിയാണ് ബാക്കിയുള്ളതും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ”
കെ : “ ശരിയാണ് ,സമ്മതിച്ചു.”
സു : “ആളോഹരി ഭൂമിയും,സമ്പത്തും പരിശോധിച്ചാല്‍ ദളിതാവസ്ഥയില്‍ കഴിയുന്ന നായര്‍ സമൂഹം എവിടെയാണ് ഉള്ളത് ?ഏത് അവര്‍ണ്ണ സമുദായത്തേക്കാള്‍ പിറകിലാണ് നായര്‍ പോകുന്നത് ? ഇനി ഒരു കാര്യം തീര്‍ത്തു പറയാം; ആര്‍ഷഭാരതസംസ്ക്കാരം, സനാതന ധര്‍മ്മംതുടങ്ങിയ വൃത്തികേടുകളുടെ ശത്രുക്കളാണ് ഞങ്ങള്‍. ഇവയുടെയൊക്കെ വക്താക്കളായി ആരു വന്നാലും അവരെയും എതിര്‍ക്കേണ്ടിവരും. നായര്‍ വന്നാല്‍ നായരുടെ ചരിത്രവും തുറന്നു കാണിക്കും. ബ്ലോഗ്ഗില്‍ ‘അനന്തപുരിയിലെ നീചാധിപന്‍ ’എന്ന പോസ്റ്റില്‍ കീഴാളരാഷ്ട്രീയം ചര്‍ച്ചയ്ക്ക്ക്ക് വച്ചപ്പോള്‍,അവിടേയും ബന്ധമില്ലാത്തിടത്തൊക്കെയും സംവരണ പ്രശ്നം എടുത്തിട്ട് നായരുടെ മനസിലെ ‘സംവരണവിഷം’ പുറത്തു കാണിച്ച് , സ്വയം ശത്രുസ്ഥാനത്ത് അവരോധിതരാകുകയിരുന്നു നായന്മാര്‍. അവസാനം നായരുടെ തന്തയ്ക്ക് പറയുന്നവനാക്കി ‘പുരോഗമനവാദി’യെന്ന കീഴാളകഥാപാത്രത്തെയും സൃഷ്ടിച്ച്
അവഹേളിച്ചതിനാലാണ് ഇത്രയും പറയേണ്ടിവന്നത്. ഇനിയും വല്ലതുംപറയാനുണ്ടോ ? ഉണ്ടെങ്കില്‍ ഇനിയും കഥതുടരാം എന്താ...? ”
വി : (കീഴോട്ട് കുനിഞ്ഞിരിന്നു). “ഇല്ല, എനിക്ക് ഒന്നും പറയാനില്ല. ”
കെ : “പോട്ടെ , സാരമില്ല , ഇതൊക്കെ ഒരു സംവാദമല്ലേ .ശരി സുരേഷേ എന്നോട് വിരോധമൊന്നും ഇല്ലല്ലോ ? ”
സു : “എനിക്കെന്തു വിരോധം ! എന്നാല്‍ അടിയന്‍ വിട വാങ്ങട്ടെ . ഇനി ഒന്നും ചോദിക്കാനില്ലേ ?”
വി: ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് .“ഇല്ല ഒന്നുമില്ല”.
സുരേഷ് പോകുന്നതും നോക്കി ആശ്വാസത്തോടെ ഇരുന്നു കെ യും നായര്‍സര്‍വാണികളും,നിശബ്ദരായി, മരണവീട്ടിലെന്ന പോലെ!
( ശുഭം)
സമര്‍പ്പണം : ഭാരതീ സംസ്ക്കാരവാദികളും നായര്‍സ്വത്വാഭിമാനികളുമായ
ബ്ലോഗിലെ നായര്‍സനാതനികള്‍ക്ക്.