Jul 26, 2010

ഹിന്ദുഭീകരവാദികളുടെ കഷ്ടകാലമാണോ ?

കുറ്റവാളികള്‍- കീഴടങ്ങിയവനും കീഴടക്കേണ്ടവനും   
നിരപരാധികളായ ഭരണകര്‍ത്താക്കളും നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത പൊതുപ്രവര്‍ത്തകരും കുറ്റാരോപിതരായ ഉടനെ ഒളിവില്‍ പോകുകയാണോ ചെയ്യേണ്ടത് ?  സാധാരണ പൌരന്മാര്‍ പോലും തനിക്കു പങ്കില്ലാത്ത ഒരു കുറ്റകൃത്യത്തില്‍ പ്രതിയാക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ മനഃസ്ഥൈര്യം നഷ്ടപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വീറും വാശിയും കാണിക്കുകയാണ് പതിവ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം തന്നെയാണ് ഒരുവനെ അന്വേഷണ സംബന്ധമായ ഏതു നടപടിയേയും ധീരമായി നേരിടാന്‍ പ്രാപ്തനാക്കുന്നത്. മറിച്ച് യഥാര്‍ത്ഥ കുറ്റവാളിക്ക് താന്‍ പിടിക്കപ്പെടുക എന്നത് ഒരു കിരാത സ്വപ്നമായിരിക്കും. അയാളുടെ സമനില തന്നെ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അയാള്‍ ആകുന്നത്ര മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള  മുന്‍കരുതലുകള്‍ക്കു വേണ്ടി പെടാപ്പാടു പെട്ടുകൊണ്ടിരിക്കും. ഇതാണ്  സാധാരണക്കാര്‍ക്കു പോലും തിരിച്ചറിയാനാകുന്ന, നിരപരാധിയും കുറ്റവാളിയും തമ്മിലുള്ള  മനഃശാസ്ത്രപരമായ വ്യത്യാസം. അപ്പോള്‍  ഗുജറാത്തില്‍ ഒളിച്ചോടിയ മന്ത്രി അമിത്ഷായും അയാളെ ഒളിക്കാന്‍ വിട്ടുകൊണ്ട് പൊട്ടന്‍ കളിച്ച മോഡിയും കൂട്ടരും കുറ്റവാളികളാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !


ഗുജറാത്തില്‍ , 2002 ലെ മുസ്ലീം കൂട്ടക്കൊലക്കുശേഷം  കുറഞ്ഞത്  31- ലധികം വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിഷ്ക്കരുണം നടപ്പാക്കിയ നരേന്ദ്രമോഡിയെന്ന നരാധമന്റെ കൂട്ടാളിയാണ് അമിത്ഷായെന്ന ആഭ്യന്തര സഹമന്ത്രി . കേസില്‍ കുടുങ്ങുമെന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാനുള്ള മനഃസ്ഥൈര്യമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെട്ട ഈ ഭീരുവിന്റെ ശരീരഭാരം പത്തുകിലോ പെട്ടെന്നു കുറഞ്ഞെന്നാണ് വാര്‍ത്ത. സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് പൊതുജനസേവനം നടത്തിയിരുന്ന ഈ  നട്ടെല്ലില്ലാത്ത ഹിന്ദുഭീകരവാദി  കാട്ടിയ മാതൃക നാട്ടിലെ പൌരന്മാര്‍ അനുകരിക്കുകയാണെങ്കില്‍  കുറ്റപത്രം കിട്ടുന്ന ഒരുമാതിരിപ്പെട്ട സമ്പന്നരെല്ലാം ചന്ദ്രനിലേക്കു കടന്നു കളയുമല്ലോ ?! ഇങ്ങനെയാണോ സാധാരണക്കാരായ ജനങ്ങള്‍ക്ക്  ഭരണാധികാരികള്‍ മാതൃകയാകേണ്ടത് ? ഗുജറാത്ത് ഭരണകൂടവും അതിന്റെ തലവനായ മോഡിയും അമിത്ഷായും നിയമവാഴ്ചയെ അവഹേളിച്ചു കൊണ്ട്, ജനാധിപത്യത്തെ അവഹേളിച്ചു കൊണ്ട് കുറ്റപത്രം കിട്ടിയാലുടന്‍  ഒളിച്ചിരിക്കാനുള്ള മാതൃക കാട്ടിത്തന്നിരിക്കുന്നു.
ഹിന്ദുഭീകരവാദികളായ ഒരു പറ്റം കൊടുംക്രിമിനലുകളാണ്  ബിജെപ്പിക്കാരും ആര്‍എസ്എസുകാരും. അവര്‍ നേതൃത്വം കൊടുക്കുന്ന ഭീകര ഭരണകൂടമാണ് ഗുജറാത്തിലേത്. സത്യവും നീതിബോധവും തരിമ്പു പോലുമില്ലാത്ത ഭീരുത്വവും ചതിയും വഞ്ചനയും ക്രൂരതയും മൃഗീയതയും കൂട്ടിക്കൊടുപ്പു സ്വഭാവും രക്തത്തിലലിഞ്ഞു ചേര്‍ന്ന ബ്രാഹ്മണിക സംസ്ക്കാരമെന്ന സനാതന സംസ്ക്കാരത്തിന്റെ വക്താക്കളായ സംഘപരിവാറികള്‍ നടത്തുന്ന ഭരണകൂടം ഇതില്‍പരം എന്തു മാതൃകയാണ് കാട്ടേണ്ടത് ?
വസാനം നാറാനുള്ളതു നാറിയ ശേഷം ആശാനെ ഹാജരാക്കിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ഗുജറാത്തു ഭരണകൂടത്തിനു തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമെന്നും മനസ്സിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ പ്രതിയെ കീഴടക്കി.
2005 നവംബര്‍  24 നാണ്  സൊഹ്റാവുദ്ദീന്‍ ശൈഖ്, ഭാര്യ കൌസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള  ബസ് യാത്രക്കിടയില്‍ ഗുജറാത്ത് - രാജസ്ഥാന്‍ സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്തത് . രണ്ടു ദിവസത്തിനു ശേഷം(നവംബര്‍ 26) അഹമ്മദാബാദിനടുത്ത് വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി ഒരു വര്‍ഷത്തിനു ശേഷം സംഘടിപ്പിച്ച മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ 2006 ഡിസംബര്‍ 28 നു കൊല്ലപ്പെട്ടു.
സൊഹ്റാബുദ്ദീന്‍ ഗുണ്ടാത്തലവനാണെന്നും ലഷ്കര്‍-ഇ-തോയിബയുമായി ബന്ധമുണ്ടെന്നും 2002-ലെ ഗുജറാത്ത് അക്രമങ്ങള്‍ക്ക് പ്രതികാരമായി ഇയാള്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നുമാണ് ഗുജറാത്ത് പോലീസ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ ഭാര്യയെ കൊന്ന് ശരീരം കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചു.
സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുഹാബുദ്ദീന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പ്രകാരമാണ്  സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത്. 2007 മാര്‍ച്ചില്‍  കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ സൊഹ്റാബുദ്ദീന്‍  വധിക്കപ്പെട്ടത്  വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് മാര്‍ച്ച്-23 ന്  ഗുജറാത്ത് ഗവണ്‍മെന്റ്  കോടതിയില്‍ സമ്മതിച്ചു.
ഹോദരന്‍ റുഹാബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് ഗവണ്മെന്റ്  കൌസര്‍ബിയെ കോടതിയില്‍ ഹാജരാക്കാന്‍  നിര്‍ദേശിക്കണമെന്ന്  അപേക്ഷിച്ചു. മറുപടിയായി കൌസര്‍ബീയെ കൊലചെയ്ത് ശരീരം കത്തിച്ചു കളഞ്ഞതായി  ഗുജറാത്ത് ഗവണ്‍മെന്റ്  ഏപ്രില്‍ 30 ന്  സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറായ ഗീതാ ജോഹ്റി  തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട്  കൊലപാതകം വ്യജ ഏറ്റുമുട്ടല്‍ മൂലമായിരുന്നെന്ന്  റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു.


തെളവുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു എന്നു ബോധ്യമായപ്പോള്‍ സി.ബി.ഐയെ, കോണ്‍ഗ്രസ്സ് ചട്ടുകമാക്കി തങ്ങള്‍ക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ് സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ടു വെയ്ക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലും അന്വേഷണറിപ്പോര്‍ട്ടുകളിലെ തെളിവുകളേയും പുഛിച്ചു തള്ളുകയാണ്   ഹിന്ദുഭീകരവാദികള്‍. വ്യാജ ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊന്നതെന്ന് ഗുജറാത്ത് ഗവണ്മെന്റു തന്നെ സുപ്രീം കോടതിയില്‍  സമ്മതിച്ച കാര്യം മറന്നു കൊണ്ട് മോഡിയും ഷായും കുറ്റവാളികളല്ലെന്നും ഇതെല്ലാം അവര്‍ക്കെതിരെയുള്ള ഗൂഢാലോചനകളാണെന്നും പറയുന്നത് ജനസമാന്യത്തെ കൊഞ്ഞനം കാണിക്കലാണ്. ഇത് എല്ലാ കുറ്റവാളികളും സ്വാഭാവികമായി പറയുന്ന ഡിഫന്‍സുമാത്രമാണ്.


2002-ലെ ഗുജറാത്ത് കലാപങ്ങള്‍ക്കു ശേഷവും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പദ്ധതികളുടെ ഭാഗമായി,  മുസ്ലീം ഭീകരവാദത്തിന് ബലമേകാന്‍ നടത്തിയിട്ടുള്ള വ്യജ ഏറ്റുമുട്ടലുകള്‍ പലതും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ കേസില്‍ തന്നെ ആന്ധ്രാപ്രദേശിലെയും രാജസ്ഥാനിലേയും പോലീസ് ഓഫീസറന്മാരുടെ പങ്കും അവര്‍ക്ക് ഗുജറാത്ത് പോലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മൂവര്‍ക്കും മാര്‍ബിള്‍ മാഫിയയുമായുള്ള ബന്ധവും കൂടി തെളിഞ്ഞു വരുവാനിരിക്കുന്നു. അതിനായി സുപ്രീംകോടതി  കണ്ണുതുറക്കുമെന്നു പ്രതീക്ഷിക്കാം.

Jan 31, 2010

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.
(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് ,സം   



വരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന

പ്രതീക്ഷയാണ്)

    ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും

വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന

ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക

പരിഗണനയാണ് സംവരണം.സ്വതന്ത്ര ഇന്ത്യയിലെ  അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌

നല്‍കിവരുന്നു.
    ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം  പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌

അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ്  നീഗ്രോകള്‍‌ക്ക്

ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല.സംവരണം എന്ന

ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ

പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു.എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക

സംവരണം’എന്നആശയത്തിന് ,സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും  പിന്തുണ

പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന

ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
    മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം  അവയുടെ

കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള

ജീവതന്മാത്രകളാണന്നുകണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല.ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ ,1953-ല്‍‌

ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും

വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and

Environment)തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ ,ഇന്നത്

പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്.ഈ അറിവ്

എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
  മുന്നേറണമെങ്കില്‍‌.
       വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌

സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി

തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല,ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ

വലുതാണത്രേ!.ഭൂമുഖത്തെ  മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.
മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും

സങ്കീര്‍‌ണ്ണമായിരിക്കും.അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും

പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌

സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌(studies based on population jenetics)മാത്രമെ മനുഷ്യനില്‍‌

നടത്താനാകൂ.ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ

പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ്  നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി

പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം

സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.
നീതിമാന്റെ കണക്കു പുസ്തകം.
     സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം

.അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ

പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌

ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും

നമുക്കനുമാനിക്കേണ്ടിവരും.മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെ ബൌദ്ധീകജീനുകള്‍‌

അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്.ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി

നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം.ഇന്നത്തെ ഇന്ത്യയിലെ

സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി

വിദൂരമാക്കുന്നു.കൊല്ലത്ത്-മയ്യനാടും,തലശേരിയും(അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌

ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്.ഈഴവരും ,തീയ്യരെന്നും

കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌

മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌

നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും.അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ

സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത

വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും,അവരില്‍‌ എത്രശതമാനം 

ഈഴവരും,മുസ്ലീമുകളും,മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ

അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌

പോരേ..?ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ,കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
         ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം

നടപ്പിലാക്കിയിട്ടുള്ളത്.സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ

രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍

ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന്

തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത

സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ

സ്ഥാപനങ്ങളും,റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌,സ്വര്‍‌ണ്ണകടകള്‍‌

തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു

കണക്കെടുപ്പു നടത്തിയാല്‍‌,അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌

“പോലെ വായിക്കപ്പെടും.എന്തായാലും  എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണ്ടിരിക്കുമ്പോള്‍‌ എവിടയോ,എന്തോ

ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന

ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത്

പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

Jan 28, 2010

നാരായണ ഗുരു നവോത്ഥാന നായകനോ ?


കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം  സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍  തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍  അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍  സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചിട്ടുമില്ല.

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
                     ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതിനശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതി ബ്നശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമന കാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹള്‍കള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക്  36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
            നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല. ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്.

Sep 26, 2009

ഇഖ്ബാല്‍-ഹൈന്ദവദേശീയത ചവിട്ടിയരച്ച കവി

            “ജിന്ന-ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും”എന്ന പുസ്തകത്തിന്റെ പേരില്‍ ജസ്വന്ത് സിംഗിനെ ബി.ജെ.പി പുറത്താക്കി. പാക്കിസ്ഥാനില്‍വെച്ച് ജിന്ന മതേതരജനാധിപത്യവാദിയായിരുന്നു എന്ന് അദ്വാനി പറഞ്ഞത്തിന്റെ പുകില്‍ കെട്ടടങ്ങിയിട്ടില്ല. ജിന്നയെ പോലുള്ള  ദേശീയനായകന്മാരേയും ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വങ്ങളെയും, ദേശ-രാഷ്ട്രചരിത്രത്തിന്റെ മങ്ങിയ വെളിച്ചത്തിലോ സംശയത്തിന്റെ നിഴലിലോ മാറ്റിനിറുത്തുന്ന പ്രവണത ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതലേ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മഹാനായ കവി ഇഖ്ബാല്‍.
               ആധുനിക ഭാരതത്തിന്റെ തത്വചിന്താമണ്ഡലത്തില്‍ രവീന്ദ്രനാഥടാഗോറിനെ പോലെ  വ്യക്തിമുദ്ര പതിപ്പിച്ച ദാര്‍ശനിക കവിയായിരുന്നു ഷെയ്ക്ക് മുഹമ്മദ് ഇഖ്ബാല്‍. ഉപനിഷത്തുകളിലെ ആത്മീയതയും തത്വചിന്തയുമാണ് ടാഗോറിനെ ആകര്‍ഷിച്ചതെങ്കില്‍ ഖുറാന്റെ അഗാധതയിലെ ഉറവുകളാണ് ഇഖ്ബാലിന്റെ ദാഹം തീര്‍ത്തത്. ടാഗോറിന്റെ കവിതകളില്‍ കബീര്‍, ചൈതന്യന്‍ തുടങ്ങിയ വൈഷ്ണവകവികളുടെ സ്വാധീനം കാണാം. ഇഖ്ബാലിന് റൂമി, ഗാലിബ്, ഹാലി തുടങ്ങിയ കവികളോടാ‍ണ് കടപ്പാട്. രണ്ടു പേരും സയന്‍സിന്റെ ആരാധകരായിരുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റേയും സൌന്ദര്യം രണ്ടുപേര്‍ക്കും വിഷയമായി. ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടാനോ ഭൂതകാലത്തിലേക്കു മടങ്ങാനോ ശ്രമിക്കുന്നതിനു പകരം ഭൂതകാല-ആത്മീയാദര്‍ശങ്ങളെ ആധുനികയുഗത്തിനനുയോജ്യമായി വ്യാഖ്യാനിക്കുകയാണ് രണ്ടു പേരും ചെയ്തത്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇവര്‍ രണ്ടു രാജ്യങ്ങളുടെ ദേശീയകവികളായി മാറിയതിന്റെ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
ദേശീയതയുടെ ഹൈന്ദവീകരണം
                 ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട ദേശീയപ്രസ്ഥാനം ഒരു ഹൈന്ദവദേശീയത നിര്‍മ്മിച്ചെടുക്കാന്‍ യത്നിച്ചിരുന്നു. രാജാറാംമോഹന്‍റായി മുതല്‍ വിവേകാനന്ദന്‍വരെയുള്ളവര്‍ നവോത്ഥാനം എന്ന പരികല്‍പ്പനയിലൂടെ ഈ ദേശീയതയെ ആന്തരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇന്ത്യന്‍ ജീവിതത്തിന്റെ സാമൂഹിക-സാംസ്ക്കാരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പ്രശ്നവല്‍ക്കരിക്കാനോ പാഠവല്‍ക്കരിക്കാനോ ദേശീയരാഷ്ട്രീയ-സാംസ്ക്കാരിക നേതൃത്വം  ശ്രമിച്ചില്ല. ജാതി/മത ക്രമത്തിന്റെ അധികാരഘടനയേയോ ചിന്താരൂപങ്ങളേയോ ചോദ്യം ചെയ്യുവാനോ സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യചിന്ത വികസിപ്പിച്ചെടുക്കാനോ കഴിഞ്ഞില്ല. അതുകൊണ്ടാ‍ണ് ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യശാസ്ത്രാടിത്തറ ഹൈന്ദവപ്രത്യയശാസ്ത്രമായി മാറിയത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പലര്‍ക്കും ജാതിധര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാ‍യിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കുമ്പോള്‍, സര്‍.സി.ശങ്കരന്‍നായര്‍ക്ക് മറ്റു കോണ്‍ഗ്രസ്സ് നേതാക്കളുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ നാടുവാഴി/ജന്മി രാജാധികാരമുള്ളയാളായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. അതായത്  ഇന്ത്യന്‍ ദേശീയതയുടെ വരേണ്യവ്യവഹാരങ്ങളില്‍ ഇടമില്ലാ‍തിരുന്ന മഹാഭൂരിപക്ഷത്തേയും ബഹിഷ്ക്കൃതരാക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുക വഴി അത്തരം സമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉന്നതവ്യക്തിത്വങ്ങളേയും മങ്ങിയ വെളിച്ചത്തിലേക്ക് തള്ളിനീക്കുകയാണുണ്ടായത്. ഇതിന്റെ കാലികദൃഷ്ടാന്തമാണ് വര്‍ഷങ്ങളോളം അംബ്ദേക്കര്‍കൃതികള്‍ മറച്ചുവച്ചിരുന്നത്. (അദ്ദേഹത്തെക്കുറിച്ചുവന്ന സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല.)
                   ഇഖ്ബാലിന്റെ ചിന്തകളിലേക്ക് തിരിച്ചുവരാം. മതത്തെയും സാമൂഹികപരിവര്‍ത്തനത്തെയും വ്യത്യസ്ഥമായി കണ്ട കവിയായിരുന്നു അദ്ദേഹം. സാമ്രാജ്യത്തവും സങ്കുചിതദേശീയവാദവും നമ്മുടെ സ്വര്‍ഗ്ഗം കവര്‍ന്നെടുക്കുകയും സാഹോദര്യത്തെ നശിപ്പിക്കുകയും യുദ്ധത്തിന്റെ വിത്തുകള്‍ വിതക്കുകയും ചെയ്യുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
     “സ്വതന്ത്രമനുഷ്യന്റെ രക്തധമനികള്‍ ഇരുമ്പുധമനികള്‍ പോലെ                                     ഉറപ്പുള്ളത്.
     പരതന്ത്രന്റെതാകട്ടെ മുന്തിരിവള്ളികള്‍പോലെ ദുര്‍ബ്ബലവും”
സ്വാതന്ത്ര്യദാഹത്തിന്റേയും ദേശസ്നേഹത്തിന്റേയും ധാരാളം ഗീതങ്ങളെഴുതിയ ഇഖ്ബാല്‍ നിന്റെ ഭൂമിയില്‍ നിനക്ക് അധികാരമുണ്ടായേ തീരൂ എന്ന് കൃത്യമായ രാഷ്ട്രീയനിലപാടെടുക്കുന്നു. നിലവിലുള്ള മര്‍ദ്ദനാധിഷ്ഠിത സാ‍മൂഹികവ്യവസ്ഥയില്‍ ദു:ഖം കര്‍മ്മഫലമാണെന്ന ന്യായം പറഞ്ഞുകൊണ്ട് മര്‍ദ്ദിതരോട് സംതൃപ്തരാകാന്‍ ഉപദേശിക്കുന്ന മതബോധത്തെ തള്ളിക്കളയുന്നു. “അസംതൃപ്തിയും അസ്വസ്ഥതയുമാണ് പൌരുഷത്തിന്റെ ലക്ഷണങ്ങള്‍”
അംബ്ദേക്കര്‍ അയിത്തജാതികളുടെ ഭാഷയിലും വിഷയത്തിലുമൂന്നി സംസാരിച്ചപോലെയാണ് ഇഖ്ബാലും മതഭക്തനായ ഒരു മുസ്ലീമിന്റെ ഭാഷ സ്വീകരിച്ചത്. മുസ്ലിമിനെ പട്ടിണിയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കുകയാരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മതത്തെയും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പരിഷ്ക്കാരങ്ങളേയും കൂട്ടിയിണക്കാനാണ് ശ്രമിച്ചത്.

               1930-ല്‍ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷനായതില്‍ പിന്നെ ഇസ്ലാമായിത്തീര്‍ന്നു. 1037- ആകുമ്പോഴേക്കും “രാജ്യത്തെ ജാതി/മത/ഭാഷ അടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ സമാധാനമുണ്ടാകില്ല.” എന്ന നിലപാടില്‍ എത്തി.
   അങ്ങനെ ഒരു കാലത്ത് ദേശാഭിമാനപരങ്ങളായ ഗാനങ്ങള്‍ കൊണ്ട് (സാരെ ജഹാന്‍സേ അച്ചാ.....) ആവേശം കൊള്ളിച്ച മഹാകവി ഇന്ത്യയുടെ വിഭജനത്തിനു പ്രചോദനം നല്‍കിയതെന്തു കൊണ്ട്...... !!?? 

Aug 11, 2009

ഹിന്ദു കോഡ് ബില്‍: പ്രൊ.എസ്.കൊച്ചുകുഞ്ഞ്.

അം ബേദ്ക്കര്‍ക്ക് നേരിടെണ്ടിവന്ന മറ്റൊരുവെല്ലുവിളിയാണ്‌,ഹിന്ദുകോഡ് ബില്‍.ഹിന്ദു നിയമത്തിന്റെ പുന്:പരിശോധനയും ക്രോഡീകരണവും ലക്ഷ്യമിട്ട്‌ 1941-ല്‍ സര്‍,ബി.എന്‍.റാവൂ ചെയര്‍മാനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ,അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും ചെയ്തകമ്മിറ്റി ഹിന്ദുകോദ് ബില്‍ എഴുതിയുണ്ടാക്കി.1946-മുതല്‍ ഈ ബില്‍ കേന്ദ്ര അസം ​ബ്ളിയിലും ,പുറത്തും ചര്‍ച്ചക്കു വിധേയമാക്കിയിരുന്നു.അം ബേദ്ക്കര്‍ ബില്ലില്‍ മൌലീകമായ ചിലമാറ്റങ്ങള്‍ വരുത്തി.മാറ്റങ്ങളോട്,പ്രത്യേകിച്ച് കൂട്ടുകുടും ബത്തെയും ,സ്ത്രീകളുടെ സ്വത്തവകാശത്തെയും സം ബന്ധിക്കുന്ന വകുപ്പുകളോട് സെലക്റ്റ് കമ്മിറ്റിയിലെ മിക്ക അം ഗങ്ങള്‍ക്കും എതിര്‍പ്പായിരുന്നു.അം ബേദ്ക്കര്‍ ബില്‍ കൈകാര്യം ചെയ്തു തുടങ്ങിയതു മുതല്‍ഹിന്ദുബുദ്ധിജീവികള്‍ രണ്ടൂചേരികളിലായി അണിനിരന്നു. ഹിന്ദു സാമൂഹ്യജീവിതവും ,മതാനുഷ്ടാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴില്‍ കൊണ്ടുവരുകയും ,രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും സ്ത്രീയുടെ സ്വത്തവകാശത്തെ ബ്രിഹസ്പതി സ്മ്രുതിയുടെ പിന്‍ബലത്തോടെ നിയമവല്‍ക്കരിക്കുകയുമാണ്‌ പരിഷ്ക്കരിച്ച ബില്‍ ലക്ഷ്യമിട്ടത്.നെഹറുവിന്റെ മനം ​മാറ്റം :പാര്‍ലമെന്റില്‍ ബില്‍ പാസ്സാകാത്തപക്ഷം തന്റെ ഗവണ്ട്മെന്റ് രാജിവെക്കുമെന്നു പോലും ഒരിക്കല്‍ പറഞ്ഞു.പക്ഷേ ഡപ്യൂട്ടി പ്രധാനമന്ത്രി പട്ടേലും ,പ്രഥമ പ്രസിഡ്ണ്ട് ഡോ.രാജേന്ദ്രപ്രസാദും ബില്ലിനെതിരെ സടകുടഞ്ഞെഴുന്നേറ്റു.1951-ഫെ:05 നു അം ബേദ്ക്കര്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ടില്‍ അവതരിപ്പിച്ചു.ബില്ലിന്മെലുള്ള ചര്‍ച്ച മൂന്നുദിവസം നീണ്ടു.അവസാനം ,സെപ്റ്റം ബറിലെ സമ്മേളനത്തിലേക്കു മാറ്റി.51-സെ:17-ല്‍ പരിഗണനക്കുവന്നു.കോണ്‍ഗ്രസ്സ് പാര്‍ലമെണ്ടരി പാര്‍ട്ടിയിലെ ഭൂരിപക്ഷം ബില്ലിനെതിരായിരുന്നു.കോണ്‍ഗ്രസ്സിലെ യഥാസ്ഥിതികരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നെഹ്രുവിനു മുന്‍തീരുമാനം മാറ്റേണ്ടിവന്നു.ബില്ലിലെ വിവാഹ/വിവാഹമോചനം ,ഭാഗം പ്രത്യേകബില്ലായി പരിഗണിച്ച് അനുരഞ്ജ്നത്തിനു തയ്യാറാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.അം ഗഭം ഗം വന്നബില്ലിന്റെ അന്ത്യകൂദാശ 1951-സെപ്റ്റ:25-നു നിര്‍വഹിച്ചു. അം ബേദ്ക്കറുടെ വാക്കുകള്‍ :'നാലുവകുപ്പുകള്‍ പാസ്സാക്കിയശേഷം അതിനെ കൊന്നുകുഴിച്ചുമൂടി,ഒരിറ്റു കണ്ണീരോ ഒരുവരി ചരമ ഗീതമോ ഇല്ലാതെ'.

Aug 1, 2009

അരനൂറ്റാണ്ടു പിന്നിട്ട വിമോചന സമരത്തിന്റെ ചിന്തകള്‍‌

വിമോചനസമരം കഴിഞ്ഞ് അമ്പതാണ്ടുകള്‍ കഴിയുന്ന കാലത്ത് ,ആ സമരം ഉയര്‍ത്തിയ രാഷ്ട്രീയവും ,സാഹചര്യവും ക്രുത്യമായി നിര്‍വചിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സമരമുഖത്തുണ്ടായിരുന്ന പലരും ഉള്‍വലിയുമ്പോള്‍,ചിലര്‍ വര്‍ദ്ധിത വീര്യത്തോടെ കളത്തിലുണ്ട്.തൊടുഞായങ്ങളെല്ലാം ജനാധിപത്യത്തിന്റെ പേരിലാണന്നതാണ് രസാവഹം. ആരൊക്കയാണാ സമരത്തില്‍ പങ്കെടുത്തത്.സവര്‍ണ്ണ ക്രിസ്ത്യാനികള്‍,നായര്‍ സമുദായം,ഈഴവരിലെ ഉയര്‍ന്ന പാളി,വിപ്ലവ സോഷ്യലിസ്റ്റുകള്‍.ഇവര്‍ക്കെല്ലാമായി ഐക്യപെടാന്‍‌ പൊതുവേദി എങ്ങ്നെയുണ്ടായി..?അതാണു മറച്ചു പിടിക്കുന്നത്.വിമോചനസമരത്തിനും അരനൂറ്റാണ്ടുമുമ്പുള്ള ചരിത്രത്തെ പാഠവല്‍ക്കരിക്കുമ്പോഴെ ചിത്രം വ്യക്തമാവൂ. ഇരുപതാം നൂറ്റാണ്ടിനാധ്യം ക്രിത്യമായും സമുദായവല്‍ക്കരണം നടന്ന സമൂഹമാണ്‌ കേരളസമൂഹം .ദേശീയ പ്രസ്ഥാനത്തോടൊപ്പം ,ഫ്യൂഡ്ല്‍ വിരുദ്ധ-കലാപങ്ങളും കേരളം കണ്ടു.ശ്രീനാരായണ പ്രസ്ഥാനം ,നിലവിലുണ്ടായിരുന്ന ജാതിജന്യ മൂല്യമണ്ഡലത്തെ ഇളക്കി പ്രതിഷ്ടിച്ചു.പിന്നീട് സാധുജനപരിപാലന സംഘം അയ്യന്‍കാളിയുടെ നേത്രുത്വത്തില്‍ അവകാശപോരാടങ്ങള്‍‌ നയിക്കുകയും ,തുടര്‍ന്ന് ധാരാളം പ്രാദേശിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുകയും അതിലൂടെ രാഷ്ട്രീയ കാലാവസ്ഥ തകിടം മറിയുകയും ചെയ്തു.മുപ്പതുകളുടെ അവസാനം വരെ ഇതു തുടര്‍ന്നു. ആ സവിശേഷ ഘട്ടത്തിലാണ്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജന്മം കൊള്ളുന്നത്.കര്‍ഷക-കര്‍ഷക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധനചയ്തുകൊണ്ട് , തൊഴിലിടങ്ങളിലും,സാമൂഹ്യ ഇടങ്ങളിലും ക്രിയാത്മകമായ ഇടപെടീലുകള്‍ നടത്തി അടിസ്ഥാനജനതയുടെയും,നീതിബോധമുള്ളവരുടേയും മഹാഭൂരിപക്ഷത്തേയും ആകര്‍ഷിക്കാനായി. ചൂഷണം പാരമ്പര്യാവകാശമായി കരുതിയിരുന്നവരുടെ സമനിലതെറ്റി.ഇതോടൊപ്പം ഉയര്‍ന്നു വന്ന രാഷ്ട്രീയ സാഹചര്യത്തേയും കൂട്ടി വായിക്കണം.ദേശീയ സമരത്തോടൊപ്പം , ഉത്തരവാദിത്വ പ്രക്ഷോഭവുമായി,തിരു-കൊച്ചി യിലെ സം ഘടനാ കോണ്‍ഗ്രസും ,രാജവാഴ്ചക്കെതിരെ രംഗത്തു വന്നു.ശ്രദ്ധിക്കേണ്ട കാര്യം ഇതിനോടകം കാര്യശേഷി നേടിയ മധ്യവര്‍ഗ്ഗ/മധ്യമജാതികളായിരുന്നു നേത്രുത്വത്തില്‍.ജാതി/സാമൂഹ്യ ശ്രേണിയില്‍ ഏറ്റവും മുന്നിലും ഏറ്റവും പിന്നിലും നിന്നിരുന്ന സാമൂഹ്യജനവിഭാഗങ്ങളെ പിന്‍തള്ളി മധ്യവര്‍ഗം /മധ്യമ ജാതികളയിരുന്ന സവര്‍ണ്ണ ക്രൈസ്തവരും,നായര്‍ ജാതിയും മുന്നില്‍ വന്നു.കാര്‍ഷിക സാമൂഹ്യോല്‍പാദക സമൂഹമായിരുന്ന കേരളത്തെ സംബന്ധിച്ചടത്തോളം ,കമ്മ്യുണിസ്റ്റുപാര്‍ട്ടിയുടെ ഉദയം കാര്‍ഷിക-കുത്തക ജ്ന്മികള്‍ക്ക് പ്രഹരം തന്നെയായിരുന്നു.കൂടാതെ വിദ്ധ്യാഭ്യാസ മേഖലയിലെ കുത്തകകളായ സവര്‍ണ്ണ ക്രിസ്ത്യന്‍-പുരോഹിത സമൂഹത്തിനു താങ്ങാനാവാത്ത നിയമ നിര്‍മ്മാണ ത്തിലൂടെ ,ആ മേഖലയില്‍ പണിയെടുക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ തൊഴിലിനും ,മനുഷ്യാവകാശത്തിനും,നീതിക്കും വ്യവസ്ഥയുണ്ടാക്കി.പൊളിഞ്ഞു തുടങ്ങിയ കുത്തകാധികാരത്തിനെതിരെ അവസാന ആയുദ്ധമായി ,മുഴുവന്‍ വലതുപക്ഷ മൂരാച്ചികളേയും ഒന്നിപ്പിക്കാനും,കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയും,വിദേശ സാമ്പത്തിക സ്രോതസ്സുകള്‍‌ സ്വരൂപിക്കാനും കഴിഞ്ഞതോടെ ,ചരിത്രം കണ്ട ഏറ്റവും വ്രിത്തികെട്ട സമരാഭാസത്തെ"വിമോചന സമര"മെന്നു രേഖപെടുത്തുന്നു.അന്നു വിളിച്ച ചില മുദ്രാവാക്യങ്ങള്‍ മതി,ആ സമരത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍."തമ്പ്രാനെന്നു വിളിപ്പിക്കും,പാളേല്‍ കഞ്ഞികുടിപ്പിക്കും." "ചാത്തന്‍ പൂട്ടാന്‍ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടെ".കുഞ്ഞുകുട്ടി,പെണ്ണുങ്ങളും,കെളവരും,അച്ച്ന്മാരും, കന്യാസ്ത്രീകളും എന്നു വേണ്ട,ചില പുത്തിജീവികളും ഈ സമരാഭാസത്തില്‍ അണികളായി.കര്‍ഷക തൊഴിലാളികളായ ദലിതരും,മറ്റു പിന്നോക്ക ജാതിസമൂഹവും ആവുന്നത്ര ചെറുത്തു നിന്നു. ഒറ്റപെട്ടു പോയ ചില കറുത്തവരെ,വളഞ്ഞു വെച്ചു തല്ലുന്ന പതിവുണ്ടായിരുന്നു.ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ,ധാരാളം ഭൂസ്വത്തുള്ള,വേലമ്പറമ്പില്‍ ചെറിയാനെന്ന ക്രിസ്ത്യാനിക് അങ്ങനെ അടികിട്ടി.തിരുവല്ലായില്‍ യോഗത്തിനു പോകാന്‍ കുറ്റപ്പുഴവഴി പോകുമ്പോള്‍-സമരക്കാരുടെ ഗുണ്ടകള്‍ അടിച്ചു.കാരണം പുള്ളി നല്ലപോലെ കറുത്തതാണ്‌.അടികൊണ്ടോടുമ്പോഴും പുള്ളി പറഞ്ഞുകൊണ്ടിരുന്നു"ഞാന്‍ പെലേനല്ലേ..".ആകാലത്ത് നടന്ന സംഘട്ടനങ്ങളില്‍ കേസ്സില്‍ പെട്ടവരെത്രയെന്നും,വര്‍ഷങ്ങളോളം ഒളിവില്‍ പോയവരെത്രയെന്നും ആരും കണക്കെടുത്തിട്ടില്ല. എന്റെ ചെറുപ്പത്തില്‍-പലെരെയും കാണുന്നത്(രണ്ടാം മന്ത്രിസഭയുടെ കാലത്ത്)വിമോചന സമരകാലത്ത്നാടുവിട്ട് പിന്നീട് തിരിച്ചു വരുമ്പോഴാണ്‌. ഒരു കാര്യം തിര്‍ത്തുപറയാവുന്നതാണ്‌:ജനാധിപത്യത്തിനു മുകളില്‍ സംഘടിത ജാതി/മത/സമ്പന്ന സമൂഹങ്ങള്‍ക്കു മേല്‍കൈ നേടാന്‍ കാരണം'വിമൊചന സമരമെന്ന'ആഭാസത്തോടെ യാണ്‌.വെളിവ് തിരെ കെടാത്ത ചില കോണ്‍ഗ്രസ് കാരെങ്കിലും അംഗീകരിക്കും.ഫാദര്‍ വടക്കന്‍'എന്റെ കുതിപ്പും ,കിതപ്പും'എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.ആന്റണിയുള്‍പ്പെടെ ചിലരെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ആ "മഹാചരിത്ര"ത്തിന്റെ പുതിയ മിശിഹ ദ:എം.ജി.എസ്.നാരായണന്‍.

Jul 17, 2009

കറുപ്പിനെ വാഴ് ത്തുന്ന വരോട്: എം .ബി.മനോജിന്റെ കവിത.

കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ? അവര്‍ക്കറിയില്ല പൂവുകളവരെ നോക്കിചിരിക്കുന്നുണ്ടന്ന് കുഴിയാനകള്‍ വീടിനുചുറ്റും വളരുന്നുണ്ടന്ന് ഇരട്ടവാലിയും ,വണ്ടും ,ഊച്ചാളിയും ഓമനിക്കാനല്ല ഇറങ്ങിനടക്കുന്നതെന്ന്. അവര്‍ക്കറിയില്ല പാത്രം ചുളുങ്ങിപോവുന്നത് വസ്ത്രം ചുളുങ്ങിപോവുന്നത് നൂലു പഴകി പൊട്ടുന്നത് ചെരുപ്പു തേഞ്ഞു തീരുന്നത് കാലില്‍ മൊരിഞ്ച് വളരുന്നത് മോന്ത വിയര്‍ത്തിരിക്കുന്നത് അവരോട് ഇഷടമില്ലാത്തതുകൊണ്ടാണന്ന്. അവര്‍ക്കറിയില്ല.ഇല്ലെരിഞ്ഞും കരിചിണുങ്ങുന്നുവെന്ന്. ചേര വഴി മാറുവെന്ന്. മണ്ണെണ്ണ വിളക്കില്‍ ഒരു മരുഭൂമിയുണ്ടന്ന്. പ്രഭാതത്തെ വെറും കൈയോടെ സ്വീകരികരുതെന്ന്. കറികത്തിയുടെ മൂര്‍ച്ച കൂട്ടേണ്ടത് ചട്ടിയുടെ വക്കില്‍ രാകിയല്ലന്ന്. ബീഡിവാങ്ങാന്‍ മക്കളെ വിടരുതന്ന് ചോറുകലം ഉടയ്ക്കരുതന്ന് അവര്‍ക്കറിയില്ല. എത്ര നൂറ്റാണ്ടായി കുതിര്‍ന്നു തുടങ്ങിയട്ടന്ന്. എത്രവെള്ളം മാറികുളിച്ചുവെന്ന് എത്ര വള്ളം മാറി കയറിയെന്ന്. എത്രയെണ്ണം വന്നുപോയെന്ന്. എത്ര പേര്‍ക്ക് വെച്ചു വിളമ്പിയെന്ന്. എത്രതവണ നഖത്തില്‍ മഷി പുരണ്ടന്ന് അവര്‍ക്കറിയില്ല എല്ലാ സൂര്യനും കരുണതരില്ലെന്ന് എല്ലാരാത്രികളും സുന്ദരികളല്ലന്ന് കൂട്ടുകാര തുറന്നുപറയുക ഞങ്ങളെ നിങ്ങള്‍ക്കിഷടമാണോ..?

ജനാധിപത്യം -ദലിതരില്‍

ജനാധിപത്യം ഒരുപാശ്ചാത്യ ഉദാര തത്വചിന്തയാണ്.ഇതിന്റെ സുവര്‍ണ്ണമുല്യങ്ങള്‍പരിചയപ്പെടുത്തി ഭരണഘടന രൂപപ്പെടുത്തിയ മഹാനായ വ്യക്തിയാണ്- ഡോ.ബി.ആര്‍.അം ബേദ്ക്കര്‍.ജനാധിപത്യത്തില്‍ ,ഒരു വ്യക്തിക്ക് ഒരു വോട്ട് ശരിയാണ്.എന്നാല്‍ ഇന്ത്യയില്‍ നിലനിന്ന ജാതിവ്യവസ്ഥയുടെ കിരാതവാഴചയില്‍ വ്യക്തിക്ക് വില പലതാണ്.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും (1930,31,32)അദ്ദേഹമിത് ശക്തമായി അവതരിപ്പിച്ചു.എന്നാല്‍ ഗാന്ധിയുടെ മരണം വരെയെന്ന നിരാഹാരസമരത്തിനു മുമ്പില്‍ പിടിച്ചുനില്കാനായില്ല.നാമമാത്രമായി സം വരണ മണ്ഡലങ്ങള്‍ സ്രിഷ്ഠിച്ചു. അം ബേദ്ക്കറെ നന്നായി ഉപയോഗിച്ചു പുറത്താക്കിയ ഒരിന്ത്യയാണിന്ന്.ഭരണഘടനാന്തരം അം ബേദ്ക്കറെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുവാന്‍ മത്സരിക്കുകയായിരുന്നു,സവര്‍ണ്ണ-കോണ്‍ഗ്രസ്സ്.1951-ല്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ഡില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പുറത്തുവന്നു.പത്രക്കാരുടെ ചോദ്യത്തിന്-ഇങ്ങനെ പ്രതികരിച്ചു."ദൈവത്തെ പ്രതിഷ്ഠിക്കാന്‍,ശ്രീകോവില്‍ തീര്‍ത്തു.പക്ഷെ ദൈവത്തെ കുടിയിരുത്തും മുമ്പ് ചെകുത്താന്‍മാര്‍ അവിടെ കുടിയിരുന്നു." 1952-ല്‍ ഇന്ത്യയില്‍ ആദ്യപൊതുതിരഞ്ഞെടുപ്പുനടന്നു.അം ബേദ്ക്കര്‍ മത്സരിച്ച സം വരണ മണ്ഡലത്തില്‍ കോണ്‍ഗ്ഗ്രസ് എന്‍.എസ്.കചേല്‍ക്കര്‍ എന്നയാളെ നിര്‍ത്തി ബാബാസാഹിബിനെ തോല്‍പ്പിക്കയുണ്ടായി.1953-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ,ബോര്‍ക്കര്‍(പത്താം ക്ളാസ്സുപോലുമില്ലായിരുന്നു.)എന്നയാളെ നിര്‍ത്തി തോല്പിച്ചു.ജനാധിപത്യ ഭരണഘടന അതിന്റെ സ്രിഷ്ഠാവിനെ വധിക്കുന്ന അപൂര്‍വകാഴ്ച.അതിനദ്ദേഹം പ്രതികരിച്ചതിങ്ങനെ"മഹാഭാരതം വേണ്ടിവന്നപ്പോള്‍ വ്യാസനേയും ,രാമായണം വേണ്ടിവന്നപ്പോള്‍ വാല്മീകിയേയും ,ഭരണഘട്ന വേണ്ടിവന്നപ്പോള്‍ എന്നേയും ഉപയോഗപ്പെടുത്തി."

Jul 15, 2009

കവിത

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്; ഒരച്ഛനും കാത്തതുകൊണ്ടല്ല കാക്കയും പുള്ളും റാഞ്ചാതിരുന്നത്. ഒരുവീട്ടുകാരിയും അരുമയോടെ തിറ്റിതന്നിട്ടുമല്ല വളര്‍ന്നത്. ചോരയുണങ്ങാത്ത കൈകള്‍ നീണ്ടുവരുമ്പോള്‍ മെല്ലെ ഓടാനാണുമത്സരം ;ആദ്യം പിടികൊടുക്കാന്‍. തൂക്കാന്‍നേരമാണ്‍ പേരിടല്‍;ഒന്നെണൂറ്,രണ്ടേകാല്‍,രണ്ടറുനൂറ്.. പ്ളാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന് മുറിഞ്ഞ കഴുത്തുകുത്തി എണ്ണിക്കൊണ്ട് രണ്ടോമൂന്നോ പിടയ്ക്കു. തൊണ്ടയിലുടക്കാത്ത തുണ്ടങ്ങളായ്,ഷിമ്മിക്കൂടില്‍ തൂങ്ങിയാടി വീട്ടിലേക്കു പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല; ജീവന്റെ ചൂട് മുഴുവനായും .